Final decision | വാദം കേള്‍ക്കല്‍ ഞായറാഴ്ച; സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ കാരണം കാണിക്കല്‍ നോടിസില്‍ അന്തിമ തീരുമാനം കോടതി വിധിക്കുശേഷമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
Dec 10, 2022, 13:41 IST
ന്യൂഡെല്‍ഹി: (www.kvartha.com) സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ കാരണം കാണിക്കല്‍ നോടിസില്‍ തീരുമാനം കോടതി വിധിക്കു ശേഷമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുന്‍ നിശ്ചയിച്ച പ്രകാരം ഞായറാഴ്ച തന്നെ വൈസ് ചാന്‍സലര്‍മാരുടെ വാദം കേള്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബംഗാള്‍ വിഷയത്തില്‍, വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു. പിന്നെയെങ്ങനെയാണ് ചാന്‍സലര്‍മാരുടെ നിയമനത്തിന് അധികാരമുണ്ടാകുക. സിപിഎം ഇതെല്ലാം ചെയ്യുന്നത് അവര്‍ക്കിഷ്ടമുള്ളവരെ നിയമിക്കാന്‍ വേണ്ടിയാണ്. ഹൈകോടതി ചാന്‍സലറെ വിമര്‍ശിച്ചിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
Keywords: Hearing on Sunday: Final decision on the show cause notice of the university Vice Chancellors after court verdict: Governor, New Delhi, News, Governor, Trending, Notice, High Court of Kerala, National.
കാരണം കാണിക്കല്‍ നോടിസുമായി ബന്ധപ്പെട്ട നടപടികള്‍ രണ്ട് ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്നും അന്തിമ തീരുമാനം കോടതി വിധിക്ക് ശേഷമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ വിദ്യാര്‍ഥി സമൂഹത്തിന് പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടിയാണ് സ്വീകരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും ഉന്നതവിദ്യാഭ്യാസ സംവിധാനം ഒരുപോലെ ആയിരിക്കണം. അതിനാണ് യുജിസി മാനദണ്ഡങ്ങള്‍ പാലിക്കുന്നത്. സുപ്രീം കോടതി വിധി പ്രകാരം യുജിസി നിയമം എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരുപോലെ ബാധകമാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
ബംഗാള്‍ വിഷയത്തില്‍, വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു. പിന്നെയെങ്ങനെയാണ് ചാന്‍സലര്‍മാരുടെ നിയമനത്തിന് അധികാരമുണ്ടാകുക. സിപിഎം ഇതെല്ലാം ചെയ്യുന്നത് അവര്‍ക്കിഷ്ടമുള്ളവരെ നിയമിക്കാന്‍ വേണ്ടിയാണ്. ഹൈകോടതി ചാന്‍സലറെ വിമര്‍ശിച്ചിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
Keywords: Hearing on Sunday: Final decision on the show cause notice of the university Vice Chancellors after court verdict: Governor, New Delhi, News, Governor, Trending, Notice, High Court of Kerala, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.