Health | രണ്ട് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ 7.5 കോടി രോഗികളിലെത്തും; 40,000 മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം ലഭിക്കും

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) രക്തസമ്മര്‍ദം, പ്രമേഹ രോഗികള്‍ എന്നിവരെ കണ്ടെത്തുന്നതിന് അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള മാര്‍ഗരേഖ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കി. ഇതിന് കീഴില്‍ ഗ്രാമങ്ങളിലും ജില്ലാ ആശുപത്രികളിലും 2025ഓടെ 7.50 കോടി രോഗികളെ കണ്ടെത്താനുള്ള കാമ്പയിന്‍ ആരംഭിക്കും. ഈ രോഗികളെ സൗജന്യമായി പരിശോധിക്കുകയും ചികിത്സിക്കുകയും നിരീക്ഷിക്കുകയും ചെയ്യും. ഇതിനായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിയമിച്ച 40,000 മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും സര്‍ക്കാര്‍ പരിശീലനം നല്‍കും.
    
Health | രണ്ട് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ 7.5 കോടി രോഗികളിലെത്തും; 40,000 മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം ലഭിക്കും

കേന്ദ്ര ആരോഗ്യ മന്ത്രാലയം, ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച്, സാംക്രമികേതര രോഗങ്ങളെക്കുറിച്ച് പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചു, ഇതുവഴി രോഗികള്‍ക്ക് ആരോഗ്യ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എളുപ്പമാകും. ഇന്ത്യയില്‍ ഓരോ വര്‍ഷവും 63 ശതമാനം മരണങ്ങളും സാംക്രമികേതര രോഗങ്ങള്‍ മൂലമാണെന്ന് പരിപാടിയില്‍ പങ്കെടുത്ത നിതി ആയോഗ് അംഗം ഡോ.വി.കെ.പോള്‍ പറഞ്ഞു. രാജ്യത്ത് ഈ രോഗികളുടെ എണ്ണം കോടികളാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ഈ രോഗികളെ തിരിച്ചറിയാനും അന്വേഷിക്കാനും ചികിത്സിക്കാനും അവബോധം സൃഷ്ടിക്കാനും കൂട്ടായ ശ്രമം നടത്തേണ്ടത് അത്യാവശ്യമാണ്.

ഭാവിയില്‍ ഹൃദയാഘാതം, മസ്തിഷ്‌കാഘാതം തുടങ്ങിയ മാരക രോഗങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ 2025 ഓടെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹ രോഗികള്‍ക്ക് ഗുണനിലവാരമുള്ള ചികിത്സ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഡോ. വി.കെ. പോള്‍ പറഞ്ഞു. സാംക്രമികേതര രോഗങ്ങള്‍ക്കെതിരെയുള്ള പോരാട്ടം പ്രാഥമികാരോഗ്യ തലത്തിലൂടെ നടത്തണമെന്ന് ഡോ.പോള്‍ പറഞ്ഞു. നിലവില്‍ രാജ്യത്ത് 1.50 ലക്ഷത്തിലധികം ആരോഗ്യ-ക്ഷേമ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.

പ്രൈമറി ഹെല്‍ത്ത് കെയര്‍ വഴി 2025-ഓടെ 75 ദശലക്ഷം ഹൈപ്പര്‍ടെന്‍ഷനും പ്രമേഹവുമുള്ള രോഗികളെ ചികിത്സിക്കുകയെന്ന ഇന്ത്യയുടെ ലക്ഷ്യമാണ് ലോകത്തിലെ ഏറ്റവും വലിയ ലക്ഷ്യമെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ചടങ്ങില്‍ പറഞ്ഞു. പ്രാഥമികാരോഗ്യ സംരക്ഷണത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ അഭിനന്ദിച്ചുകൊണ്ട്, ഇന്ത്യയിലെ 1.50 ലക്ഷത്തിലധികം ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകള്‍ ഗ്രാമങ്ങള്‍തോറും ജനങ്ങള്‍ക്ക് ആരോഗ്യസേവനം നല്‍കുന്നതില്‍ വിജയിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ സൗത്ത് ഈസ്റ്റ് ഏഷ്യ ഡയറക്ടര്‍ ഡോ. പൂനം ഖേത്രപാല്‍ സിംഗ് പറഞ്ഞു.
Aster_MIMS

Keywords: New Delhi News, Malayalam News, Health, Health News, New Delhi News, Government of India, Health Roadmap: Government Will Reach 7.5 Crore Patients In Next Two Years.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia