SWISS-TOWER 24/07/2023

ദയവായി സംഘ പരിവാരങ്ങൾ മകളുടെ വിവാഹത്തിൽ പങ്കെടുകരുതെന്ന് കർഷക നേതാവ്; കല്യാണക്കുറി വൈറലായി

 


ADVERTISEMENT


ചണ്ഡിഗഡ്: (www.kvartha.com 25.11.2021) വിവാഹ ചടങ്ങില്‍ ബിജെപി, ആര്‍എസ്എസ്, ജെജെപി പ്രവര്‍ത്തകര്‍ക്ക് അനുമതിയില്ലെന്ന കര്‍ഷക നേതാവിന്റെ മകളുടെ കല്ല്യാണ ക്ഷണക്കത്ത് വൈറലാകുന്നു. ഹരിയാന സ്വദേശിയായ വിശ്വവീര്‍ ജാട് മഹാസഭ ദേശീയ പ്രസിഡന്റും ജയ് ജവാന്‍ ജയ് കിസാന്‍ മസ്ദൂര്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ രാജേഷ് ധങ്കാര്‍ ആണ് കാര്‍ഷിക നിയമങ്ങളോട് വ്യത്യസ്തമായ രീതിയില്‍ എതിര്‍പ് പ്രകടിപ്പിച്ചത്. 
Aster mims 04/11/2022

ഈ വര്‍ഷം ഡിസംബര്‍ ഒന്നാം തിയതി നടക്കുന്ന മകളുടെ വിവാഹ ചടങ്ങിലേക്ക് ബിജെപി, ആര്‍എസ്എസ്, ജെജെപി പ്രവര്‍ത്തകര്‍ വരരുത് എന്നാണ് ക്ഷണക്കത്തില്‍ വ്യക്തമാക്കുന്നത്. വാര്‍ത്ത ഏജന്‍സി യു എന്‍ ഐയുടെ റിപോര്‍ട് പ്രകാരം വിവാദ കാര്‍ഷിക ബിലുകള്‍ പിന്‍വലിച്ചതിന് ശേഷവും വലിയ രാഷ്ട്രീയ ആഹ്വാനമാണ് ഈ വിവാഹ ക്ഷണക്കത്ത് എന്നാണ് പറയുന്നത്. 

ദയവായി സംഘ പരിവാരങ്ങൾ മകളുടെ വിവാഹത്തിൽ പങ്കെടുകരുതെന്ന് കർഷക നേതാവ്; കല്യാണക്കുറി വൈറലായി


അടുത്തിടെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപനം നടത്തിയിരുന്നു.  എന്നാല്‍ ഇപ്പോള്‍ വൈറലായ കത്ത് മോദിയുടെ പ്രഖ്യാപനത്തിന് മുന്‍പ് തയ്യാറാക്കിയതാണ്. കാര്‍ഷിക ബിലിനെ എതിര്‍ത്ത് ഹരിയാനയിലെ ബിജെപി-ജെജെപി സഖ്യ സര്‍കാരിനെതിരെ കഴിഞ്ഞ ഒരു വര്‍ഷമായി സമരം നടത്തുന്ന സംയുക്ത കര്‍ഷ മുന്നണിയില്‍ അംഗമാണ് ജയ് ജവാന്‍ ജയ് കിസാന്‍ മസ്ദൂര്‍ കോണ്‍ഗ്രസ്.

ദയവായി സംഘ പരിവാരങ്ങൾ മകളുടെ വിവാഹത്തിൽ പങ്കെടുകരുതെന്ന് കർഷക നേതാവ്; കല്യാണക്കുറി വൈറലായി


എന്നാല്‍ പുതിയ പ്രഖ്യാപനത്തിന് ശേഷവും തന്റെ മകളുടെ വിവാഹ കത്തില്‍ എഴുതിയതില്‍ നിന്നും പിന്നോട്ടില്ലെന്നാണ് രാജേഷ് ധങ്കാര്‍ പറയുന്നത്. നിയമങ്ങള്‍ ഔദ്യോഗികമായി പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്നും അതിന്റെ പ്രതിഷേധം നടത്തുമെന്നുമാണ് രാജേഷ് ധങ്കാര്‍ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞത്.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് ഔദ്യോഗികമായി നടപ്പിലാക്കാനുള്ള ബില്‍ വരുന്ന ശൈത്യകാല പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നാണ് റിപോര്‍ട്.

Keywords:  News, National, India, Politics, Political party, Marriage, BJP, RSS, Haryana: Man prohibits BJP, RSS, JJP, Leaders from attending his daughter's wedding
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia