വഴിതടയല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കാനാവില്ലെന്ന് കേന്ദ്രം
Jul 24, 2012, 16:13 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: പൊതുസ്ഥലങ്ങളിലും റോഡുകളിലും വഴി തടയുന്ന രാഷ്ട്രീയപാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കാന്‍ കോടതിക്കോ തിരഞ്ഞെടുപ്പ് കമ്മിഷനോ അധികാരമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി.
വഴി തടയല്‍ മൂലം പൊതുജനങ്ങള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകളെ ലാഘവബുദ്ധിയോടെ കാണുന്ന സര്‍ക്കാരിന്റെ നടപടിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.
വഴിതടയുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതിയില്‍ നല്കിയ സത്യവാങ് മൂലത്തിലാണ് വഴിതടഞ്ഞതുകൊണ്ടോ പൊതുമുതല്‍ നശിപ്പിച്ചതുകൊണ്ടോ മാത്രം രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കുന്നതിനോട് യോജിപ്പില്ലെന്ന് കേന്ദ്രം മറുപടി നല്‍കിയത്. നേരത്തേ ബന്ദ് നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി മരവിപ്പിച്ച കാര്യം കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു.
രാഷ്ട്രീയ പാര്‍ട്ടികള്‍ റെയില്‍, റോഡ് ഗതാഗതങ്ങള്‍ തടസ്സപ്പെടുത്തുന്നതും പൊതുമുതല്‍ നശിപ്പിക്കുന്നതും കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടാക്കുന്നതായി ഹര്‍ജിക്കാര്‍ ആരോപിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിക്കും.
കേസ് പരിഗണിച്ചപ്പോള്‍ ഹാജരാകാതിരുന്ന ഹരിയാന സര്‍ക്കാരിന്റെ നടപടിയെ സുപ്രീം കോടതി വിമര്‍ശിച്ചു. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ സര്‍ക്കാരുകള്‍ കാട്ടുന്ന അലംഭാവം ഒരു തരത്തിലും ന്യായീകരിക്കതെല്ലന്നും ജസ്റ്റിസ് ജി.എസ്.സിങ്വി എസ്.ജെ മുഖോപാധ്യായ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു.
വഴിതടയുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതിയില്‍ നല്കിയ സത്യവാങ് മൂലത്തിലാണ് വഴിതടഞ്ഞതുകൊണ്ടോ പൊതുമുതല്‍ നശിപ്പിച്ചതുകൊണ്ടോ മാത്രം രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കുന്നതിനോട് യോജിപ്പില്ലെന്ന് കേന്ദ്രം മറുപടി നല്‍കിയത്. നേരത്തേ ബന്ദ് നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി മരവിപ്പിച്ച കാര്യം കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു.
രാഷ്ട്രീയ പാര്‍ട്ടികള്‍ റെയില്‍, റോഡ് ഗതാഗതങ്ങള്‍ തടസ്സപ്പെടുത്തുന്നതും പൊതുമുതല്‍ നശിപ്പിക്കുന്നതും കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടാക്കുന്നതായി ഹര്‍ജിക്കാര്‍ ആരോപിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിക്കും.
കേസ് പരിഗണിച്ചപ്പോള്‍ ഹാജരാകാതിരുന്ന ഹരിയാന സര്‍ക്കാരിന്റെ നടപടിയെ സുപ്രീം കോടതി വിമര്‍ശിച്ചു. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ സര്‍ക്കാരുകള്‍ കാട്ടുന്ന അലംഭാവം ഒരു തരത്തിലും ന്യായീകരിക്കതെല്ലന്നും ജസ്റ്റിസ് ജി.എസ്.സിങ്വി എസ്.ജെ മുഖോപാധ്യായ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു.
Keywords: New Delhi, National, Goverment, Road Block Strike, Supreme Court
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

