Ghosi Bypoll | യുപിയിൽ ബിജെപിക്ക് തിരിച്ചടി; എംഎൽഎ സ്ഥാനം രാജിവെച്ച് പാർടിയിൽ ചേർന്ന മുൻ എസ് പി നേതാവ് ദാരാ സിംഗ് ചൗഹാൻ ബഹുദൂരം പിന്നിൽ; ഇൻഡ്യ സഖ്യത്തിന് നിർണായകം
                                                 Sep 8, 2023, 12:23 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
                                            ലക്നൗ: (www.kvartha.com) ഉത്തർപ്രദേശിലെ ഘോസി നിയമസഭാ മണ്ഡലത്തിലെ ഉപതിഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സമാജ്വാദി പാർട്ടി മുന്നിൽ. വോട്ടെണ്ണൽ ആറാം റൗണ്ട് പിന്നിട്ടപ്പോൾ എസ്പി സ്ഥാനാർഥി സുധാകർ സിംഗ് 8557 വോട്ടുകൾക്ക് മുന്നിലാണ്. സുധാകർ സിംഗ് 22785 വോട്ടും ബിജെപിയുടെ ദാരാ സിംഗ് ചൗഹാന് 14228 വോട്ട് മാത്രമാണ് ഇതുവരെ നേടാനായത്.  
 
 
  
  
  
 
  
 
< !- START disable copy paste -->
 
                                        
   രാജ്യത്തിന്റെ മുഴുവൻ കണ്ണുകളും ഘോസി നിയമസഭാ സീറ്റിലെ ഉപതിരഞ്ഞെടുപ്പിലാണെന്നത് ശ്രദ്ധേയമാണ്. വരാനിരിക്കുന്ന 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള നിരവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന തിരഞ്ഞെടുപ്പാണ് ഘോസിയിലേതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. എൻഡിഎയും പ്രതിപക്ഷമായ ഇൻഡ്യ സഖ്യവും തമ്മിലുള്ള ആദ്യ പ്രധാന മത്സരമായാണ് ഈ തിരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്. 403 അംഗ സംസ്ഥാന അസംബ്ലിയിൽ ഭൂരിപക്ഷമുള്ള ബിജെപി സർക്കാരിനെ ഘോസി ഉപതെരഞ്ഞെടുപ്പ് ബാധിക്കില്ല. എന്നിരുന്നാലും, അതിന്റെ ഫലം 2024 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാവിയുടെ സൂചനയായിരിക്കാം. യുപിയിൽ 80 ലോക്സഭാ സീറ്റുകളാണുള്ളത്. 
  
 
  
2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എസ് പി സ്ഥാനാർഥിയായി വിജയിച്ച ദാരാ സിംഗ് ചൗഹാൻ എംഎൽഎ സ്ഥാനം രാജിവെച്ച് ബിജെപിയിൽ ചേർന്നതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. 2022ലെ തിരഞ്ഞെടുപ്പിൽ 22,216 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ദാരാ സിംഗ് ചൗഹാൻ ബിജെപി സ്ഥാനാർഥി വിജയ് കുമാർ രാജ്ഭറിനെ പരാജയപ്പെടുത്തിയത്.
 
  
ചൗഹാൻ നേരത്തെ ബിജെപിയിൽ ഉണ്ടായിരുന്നു, 2017 മുതൽ 2022 വരെ വനം, പരിസ്ഥിതി, മൃഗസംരക്ഷണം എന്നിവയുടെ കാബിനറ്റ് മന്ത്രി സ്ഥാനം വഹിച്ചിരുന്നു, എന്നാൽ 2022 ജനുവരിയിൽ, പിന്നാക്ക വിഭാഗങ്ങളോടും ദളിതരോടും ബിജെപി സർക്കാർ വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാജിവച്ചു. എന്നാൽ ഇക്കഴിഞ്ഞ ജൂലൈയിൽ എസ്പിയിൽ നിന്ന് രാജിവച്ച് ബിജെപിയിൽ തിരിച്ചെത്തുകയായിരുന്നു.
 
  
എസ്പിയും ബിജെപിയും ഈ മണ്ഡലത്തിൽ ശക്തമായ പ്രചാരണമാണ് നടത്തിയത്. അഖിലേഷ് യാദവിന്റെ യോഗത്തോടൊപ്പം ശിവ്പാൽ യാദവ് 10 ദിവസത്തോളം ഘോസിയിൽ ക്യാമ്പ് ചെയ്തു. അതേ സമയം മുഖ്യമന്ത്രി യോഗി ആദിത്യനാഥും പൊതുയോഗം നടത്തി. അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഭൂരിഭാഗം മന്ത്രിമാരും ഇവിടെ പ്രചാരണത്തിനെത്തി.
 
  
Keywords: News, Lucknow, National, Bypoll Results, Counting, Assembly Seats, Election, Ghosi Bypoll: SP leads BJP by over 8557 votes.
 
 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എസ് പി സ്ഥാനാർഥിയായി വിജയിച്ച ദാരാ സിംഗ് ചൗഹാൻ എംഎൽഎ സ്ഥാനം രാജിവെച്ച് ബിജെപിയിൽ ചേർന്നതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. 2022ലെ തിരഞ്ഞെടുപ്പിൽ 22,216 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ദാരാ സിംഗ് ചൗഹാൻ ബിജെപി സ്ഥാനാർഥി വിജയ് കുമാർ രാജ്ഭറിനെ പരാജയപ്പെടുത്തിയത്.
ചൗഹാൻ നേരത്തെ ബിജെപിയിൽ ഉണ്ടായിരുന്നു, 2017 മുതൽ 2022 വരെ വനം, പരിസ്ഥിതി, മൃഗസംരക്ഷണം എന്നിവയുടെ കാബിനറ്റ് മന്ത്രി സ്ഥാനം വഹിച്ചിരുന്നു, എന്നാൽ 2022 ജനുവരിയിൽ, പിന്നാക്ക വിഭാഗങ്ങളോടും ദളിതരോടും ബിജെപി സർക്കാർ വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാജിവച്ചു. എന്നാൽ ഇക്കഴിഞ്ഞ ജൂലൈയിൽ എസ്പിയിൽ നിന്ന് രാജിവച്ച് ബിജെപിയിൽ തിരിച്ചെത്തുകയായിരുന്നു.
എസ്പിയും ബിജെപിയും ഈ മണ്ഡലത്തിൽ ശക്തമായ പ്രചാരണമാണ് നടത്തിയത്. അഖിലേഷ് യാദവിന്റെ യോഗത്തോടൊപ്പം ശിവ്പാൽ യാദവ് 10 ദിവസത്തോളം ഘോസിയിൽ ക്യാമ്പ് ചെയ്തു. അതേ സമയം മുഖ്യമന്ത്രി യോഗി ആദിത്യനാഥും പൊതുയോഗം നടത്തി. അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഭൂരിഭാഗം മന്ത്രിമാരും ഇവിടെ പ്രചാരണത്തിനെത്തി.
Keywords: News, Lucknow, National, Bypoll Results, Counting, Assembly Seats, Election, Ghosi Bypoll: SP leads BJP by over 8557 votes.
< !- START disable copy paste -->
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
