Success Story | കര്‍ഷകന്റെ മകള്‍, 10 വര്‍ഷം വീടുവിട്ടുനിന്ന് സിവിൽ സർവീസ് സ്വന്തമാക്കി; പ്രചോദനം പകരുന്ന ഒരു യുപിഎസ്‌സി വിജയഗാഥ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● സാക്ഷി കുമാരി ബിഹാറിലെ ഗ്രാമത്തിലാണ് ജനിച്ചത്.
● ഡൽഹിയിൽ നിന്നാണ് അവർ യുപിഎസ്‌സിക്ക് തയ്യാറെടുത്തത്.
● 2021 ലെ പരീക്ഷയിൽ 330-ാം റാങ്ക് നേടി.
ന്യൂഡൽഹി: (KVARTHA) ഇന്ത്യയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ പരീക്ഷകളില്‍ ഒന്നാണ് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്‌സി) നടത്തുന്ന സിവില്‍ സര്‍വീസസ് പരീക്ഷ (സിഎസ്ഇ). 10 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് ഓരോ വര്‍ഷവും ഈ പരീക്ഷയ്ക്ക് വേണ്ടി പരിശ്രമിക്കുന്നത്. നിരവധി ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ വിജയകഥകള്‍ വൈറലായിട്ടുണ്ട്. അത്തരം പ്രചോദനം നല്‍കുന്ന വിജയകഥകളില്‍ ഒന്നാണ് 2021 ലെ യുപിഎസ്‌സി പരീക്ഷയില്‍ മികച്ച റാങ്ക് നേടിയ സാക്ഷി കുമാരിയുടെ കഥ.
ബിഹാറിലെ കൈമൂര്‍ ജില്ലയിലെ മൊഹാനിയ ഗ്രാമത്തില്‍ നിന്നുള്ള സാക്ഷി കുമാരി സാധാരണ കുടുംബ പശ്ചാത്തലത്തില്‍ നിന്നാണ് വരുന്നത്. അവരുടെ പ്രാഥമിക വിദ്യാഭ്യാസം ഗ്രാമത്തില്‍ തന്നെയായിരുന്നു. മൊഹാനിയയിലെ ഡിഎവി സ്‌കൂളില്‍ നിന്ന് പത്താം ക്ലാസ് പരീക്ഷ പൂര്‍ത്തിയാക്കി. ഗ്രാമീണ പശ്ചാത്തലത്തില്‍ നിന്ന് വന്ന ഒരാള്‍ യുപിഎസ്‌സി പരീക്ഷയില്‍ വിജയിച്ചത് അവരുടെ കഠിനാധ്വാനത്തിന്റെയും സമര്‍പ്പണത്തിന്റെയും തെളിവാണ്.
ടൈംസ്‌നൗഹിന്ദി റിപ്പോര്‍ട്ട് പ്രകാരം, യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷ പാസാകാന്‍ സാക്ഷി കുമാരി 10 വര്‍ഷം വീടുവിട്ടുനിന്നു. അവരുടെ യാത്ര എളുപ്പമുള്ളതായിരുന്നില്ല, വഴിയില്‍ നിരവധി വെല്ലുവിളികള്‍ അവര്‍ നേരിട്ടു. പത്താം ക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം 2011 ല്‍ സാക്ഷി കുമാരി വാരാണസിയിലേക്ക് താമസം മാറി. സണ്‍ബീം സ്‌കൂളില്‍ നിന്ന് അവര്‍ ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 2011 ല്‍ ഗ്രാമം വിട്ട അവർ ഐപിഎസ് ഉദ്യോഗസ്ഥയായി തിരിച്ചെത്തിയ ശേഷം മാത്രമാണ് വീണ്ടും നാട്ടിലെത്തിയത്.
സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം സാക്ഷി കുമാരി ലക്നൗവിലേക്ക് താമസം മാറി. രാം സ്വരൂപ് കോളജില്‍ നിന്ന് ബിരുദം നേടി. ബിരുദം കഴിഞ്ഞ ശേഷം വീട്ടിലേക്ക് മടങ്ങാതെ അവര്‍ ഡെല്‍ഹിയിലേക്ക് താമസം മാറ്റി. ഈ സമയത്ത്, യുപിഎസ്‌സി പരീക്ഷ പാസാകാനുള്ള അടങ്ങാത്ത ആഗ്രഹം സാക്ഷിയില്‍ വളര്‍ന്നു. ഡല്‍ഹിയിലേക്ക് താമസം മാറിയ ശേഷം സാക്ഷി കുമാരി യുപിഎസ്‌സി പരീക്ഷ എഴുതാൻ തുടങ്ങി. ആദ്യത്തെ ശ്രമത്തില്‍ അവര്‍ക്ക് പരാജയമായിരുന്നു. രണ്ടാം ശ്രമത്തിലും അവര്‍ക്ക് വിജയിക്കാനായില്ല. എന്നാല്‍ നിരാശയിലേക്ക് പോകുന്നതിന് പകരം, സാക്ഷി തോല്‍വികളെ പഠന അവസരങ്ങളായി കണക്കാക്കി കൂടുതല്‍ കഠിനാധ്വാനം ചെയ്തു.
ഐഎഎസ് ഉദ്യോഗസ്ഥയാകാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ച് പറഞ്ഞപ്പോള്‍, അവരുടെ പിതാവ് പൂര്‍ണമായും പിന്തുണച്ചു. ഉപേന്ദ്ര സിംഗ് കൃഷിക്കാരനാണ്, അമ്മ വീട്ടമ്മയാണ്. അവരുടെ വലിയ പിന്തുണ സാക്ഷിയുടെ ഐപിഎസ് ഉദ്യോഗസ്ഥയാകാനുള്ള സ്വപ്നം സാക്ഷാത്കരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. തന്റെ പിഴവുകള്‍ അവര്‍ ശ്രദ്ധാപൂര്‍വ്വം വിശകലനം ചെയ്തു, തന്റെ ദുര്‍ബല മേഖലകള്‍ ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പഠന പദ്ധതിയില്‍ തന്ത്രപരമായ മാറ്റങ്ങള്‍ വരുത്തി.
2021 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയില്‍ സാക്ഷി കുമാരിക്ക് 330-ാം റാങ്ക് ലഭിച്ചു. ഇന്ത്യന്‍ പൊലീസ് സര്‍വീസിലേക്ക് (ഐപിഎസ്) തിരഞ്ഞെടുക്കപ്പെട്ടു. അവരുടെ യുപിഎസ്‌സി മാര്‍ക്ക്‌ഷീറ്റ് പരിശോധിച്ചാല്‍, സാക്ഷി കുമാരിക്ക് എഴുത്തുപരീക്ഷയില്‍ 784 മാര്‍ക്കും വ്യക്തിത്വ പരിശോധനയില്‍ 165 മാര്‍ക്കും ലഭിച്ചു. മൊത്തത്തില്‍, 949 മാര്‍ക്ക് നേടി.
#UPSC, #IPSOfficer, #Inspiration, #WomenEmpowerment, #SuccessStory, #HardWork
