SWISS-TOWER 24/07/2023

അഫ്‌സല്‍ ഗുരു ജയിലില്‍ ഉപയോഗിച്ച വസ്തുക്കള്‍ വിട്ടുതരണമെന്ന് ബന്ധുക്കള്‍

 



ന്യൂദല്‍ഹി: ശനിയാഴ്ച രാവിലെ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരു ജയില്‍ വാസത്തിനിടെ ഉപയോഗിച്ച വസ്തുക്കള്‍ വിട്ടുതരണമെന്ന് ബന്ധുക്കള്‍ തിഹാര്‍ ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടു. അഫ്‌സല്‍ ഗുരു ഉപയോഗിച്ചിരുന്ന കണ്ണട, റേഡിയോ, വസ്ത്രങ്ങള്‍ തുടങ്ങിയവ വിട്ടുതരണമെന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാറാണ് തീരുമാനമെടുക്കേണ്ടതെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. ഇതിനോട് സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ അഫ്‌സലിന്റെ മൃതദേഹം വിട്ടുതരണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് അനുവദിക്കാതെ മൃതദേഹം ജയില്‍ വളപ്പില്‍തന്നെ സംസ്‌ക്കരിക്കുകയായിരുന്നു.

'അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റുന്ന വിവരം കുടുംബത്തെ അറിയിച്ചില്ല, തൂക്കിലേറ്റുന്നതിനുമുമ്പ് അവസാനമായി കാണാന്‍ സമ്മതിച്ചില്ല, മൃതദേഹം പോലും വിട്ടുതന്നില്ല. അതിനാല്‍ അദ്ദേഹം ഉപയോഗിച്ച വസ്തുക്കളെങ്കിലും വിട്ടുകൊടുത്ത് കുടുംബത്തിന്റെ അവകാശം മാനിക്കണം' -ബന്ധു യാസീന്‍ ഗുരു പറഞ്ഞു.

ഇതുസംബന്ധിച്ച് ജയില്‍ അധികാരികളുമായി നേരിട്ട് സംസാരിക്കാന്‍ അഫ്‌സല്‍ ഗുരുവിന്റെ കുടുംബാംഗങ്ങള്‍ ഡെല്‍ഹിയില്‍ വരാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അഫ്‌സല്‍ ഗുരു ജയിലില്‍ ഉപയോഗിച്ച വസ്തുക്കള്‍ വിട്ടുതരണമെന്ന് ബന്ധുക്കള്‍
Keywords: Aphsal guru, Relatives, Hanging, Tihar Jail, Spex, Radio, Dress, Jail, New Delhi, Family, Dead Body, National,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia