Allegation | ആർഎസ്എസ് സ്ഥാപകൻ ഹെഡ്‌ഗേവാർ സ്മാരകത്തിൽ ദളിതനായതിനാൽ പ്രവേശനം നിഷേധിച്ചെന്ന് മുൻ ബിജെപി എംഎൽഎ; സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാൻ നേതാക്കളോട് വെല്ലുവിളി; വാക്കുകൾ ശരിയല്ലെങ്കിൽ വീടുകളിൽ തൂപ്പുകാരനായി ജോലി ചെയ്യുമെന്നും വാഗ്ദാനം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബെംഗ്ളുറു: (KVARTHA) ആർ എസ് എസ് സ്ഥാപകൻ ഹെഡ്‌ഗേവാറിന്റെ നാഗ്പൂരിലെ സ്മാരകം സന്ദർശിച്ചപ്പോൾ ദളിതനായതിന്റെ പേരിൽ തനിക്ക് അപമാനം നേരിട്ടെന്ന് ആവർത്തിച്ച് മുൻ ബിജെപി എംഎൽഎ ഗൂലിഹട്ടി ശേഖർ. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കളെയും സംഘപരിവാറിനെയും അദ്ദേഹം വെല്ലുവിളിക്കുന്ന ഓഡിയോ സന്ദേശം വൈറലായി. തന്റെ വാക്കുകൾ ശരിയല്ലെങ്കിൽ നിങ്ങളുടെ വീടുകളിൽ തൂപ്പുകാരിയായി ജോലി ചെയ്യുമെന്നും അദ്ദേഹത്തെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.

Allegation | ആർഎസ്എസ് സ്ഥാപകൻ ഹെഡ്‌ഗേവാർ സ്മാരകത്തിൽ ദളിതനായതിനാൽ പ്രവേശനം നിഷേധിച്ചെന്ന് മുൻ ബിജെപി എംഎൽഎ; സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാൻ നേതാക്കളോട് വെല്ലുവിളി; വാക്കുകൾ ശരിയല്ലെങ്കിൽ വീടുകളിൽ തൂപ്പുകാരനായി ജോലി ചെയ്യുമെന്നും വാഗ്ദാനം

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് നാഗ്പൂരിലെ ഹെഡ്ഗേവാർ മ്യൂസിയത്തിൽ സന്ദർശനത്തിന് പോയപ്പോഴാണ് അപമാനം നേരിട്ടതെന്ന് ഗൂലിഹട്ടി ശേഖർ വ്യക്തമാക്കി. 'ആർഎസ്എസ് കാര്യാലയമാണെന്ന് കരുതിയാണ് ഞാൻ ഹെഡ്ഗേവാറിന്റെ മ്യൂസിയത്തിലേക്ക് പോയത്. മ്യൂസിയത്തിൽ പ്രവേശിക്കുമ്പോൾ, പേരുകൾ പറയുന്നതിനിടയിൽ, ഒരു വ്യക്തി എന്നെ അനുഗമിച്ച ആളോട് സംസാരിച്ചു. അതിനു ശേഷം ഞാൻ പുറത്തു നിന്നു. ആ വേദന ഇപ്പോഴും മനസ്സിൽ മായാതെ നിൽക്കുന്നു, അതുകൊണ്ടാണ് ഞാൻ ഓഡിയോ പുറത്തുവിട്ടത്', അദ്ദേഹം വിശദീകരിച്ചു.

താൻ മദ്യപനാണെന്ന മുൻ ബിജെപി എംഎൽഎ പി രാജീവിന്റെ ആരോപണത്തെക്കുറിച്ച് പ്രതികരിച്ച ഗൂളിഹട്ടി ശേഖർ, മദ്യത്തിൽ നിന്ന് ശേഖരിക്കുന്ന പണമാണ് സർക്കാരിന്റെ പ്രധാന വരുമാനമാർഗമെന്നും ആ പണം കൊണ്ടാണ് പെൻഷൻ നൽകുന്നതെന്നും തിരിച്ചടിച്ചു. എന്നാൽ, ആരോപണം അടിസ്ഥാനരഹിതവും അപ്രസക്തവുമാണെന്ന് രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) അറിയിച്ചു. നാഗ്പൂരിലെ സംഘത്തിന്റെ ഓഫീസിൽ സന്ദർശകരുടെ പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള സംവിധാനം നിലവിൽ ഇല്ലെന്നും ആർഎസ്എസ് വ്യക്തമാക്കി.

Keywords: News, National, Bengaluru, BJP, MLA, Goolihatti Shekar, RSS, Report, Allegation,  Ex-BJP MLA reiterates he faced insult for being Dalit in Nagpur.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia