Delivery | വാട്‌സ്ആപ്പ് കോളിലൂടെ ഡോക്ടര്‍ നിര്‍ദേശങ്ങള്‍ നല്‍കി; യുവതിക്ക് സുഖപ്രസവം!
Feb 12, 2023, 20:37 IST
ജമ്മു: (www.kvartha.com) വാട്‌സ് ആപ്പ് കോളിലൂടെ പ്രസവ പ്രക്രിയ നിര്‍ദേശിച്ച് ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിക്കാന്‍ യുവതിയെ ഡോക്ടര്‍ സഹായിച്ചു. ജമ്മുവിലാണ് വേറിട്ട സംഭവം നടന്നത്. ജമ്മു കശ്മീരിലെ കേരാനിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രസവ വേദന അനുഭവപ്പെട്ട ഗര്‍ഭിണിയെ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ മഞ്ഞുവീഴ്ച കാരണം യുവതിയെ പ്രസവ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല.
തുടര്‍ന്ന്, കേരന്‍ പിഎച്ച്സിയിലെ മെഡിക്കല്‍ സംഘം വിദഗ്ധ ഡോക്ടറുമായി വാട്സ്ആപ്പ് കോളില്‍ സംസാരിക്കുകയായിരുന്നു. ക്രാള്‍പോറ ഉപജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ. പര്‍വേസ്, കേരാന്‍ പിഎച്ച്സിയിലെ ഡോ. അര്‍ഷാദ് സോഫിക്കും അദ്ദേഹത്തിന്റെ പാരാമെഡിക്കല്‍ സ്റ്റാഫിനും വാട്‌സ് ആപ്പ് കോളിലൂടെ പ്രസവത്തിന്റെ പ്രക്രിയ വിശദീകരിച്ചു
ഡോക്ടറുടെ നിര്‍ദേശപ്രകാരം മെഡിക്കല്‍ സംഘം പ്രസവം നടത്തി. ആറു മണിക്കൂറിനുശേഷമാണ് പ്രസവ നടപടികള്‍ പൂര്‍ത്തിയാക്കിയത്. യുവതി ആരോഗ്യമുള്ള പെണ്‍കുഞ്ഞിന് ജന്മം നല്‍കി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ഡോക്ടര്‍ അറിയിച്ചു. നിലവില്‍ അമ്മയും പെണ്‍കുഞ്ഞും നിരീക്ഷണത്തിലാണ്.
തുടര്‍ന്ന്, കേരന്‍ പിഎച്ച്സിയിലെ മെഡിക്കല്‍ സംഘം വിദഗ്ധ ഡോക്ടറുമായി വാട്സ്ആപ്പ് കോളില്‍ സംസാരിക്കുകയായിരുന്നു. ക്രാള്‍പോറ ഉപജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ. പര്‍വേസ്, കേരാന്‍ പിഎച്ച്സിയിലെ ഡോ. അര്‍ഷാദ് സോഫിക്കും അദ്ദേഹത്തിന്റെ പാരാമെഡിക്കല്‍ സ്റ്റാഫിനും വാട്‌സ് ആപ്പ് കോളിലൂടെ പ്രസവത്തിന്റെ പ്രക്രിയ വിശദീകരിച്ചു
ഡോക്ടറുടെ നിര്‍ദേശപ്രകാരം മെഡിക്കല്‍ സംഘം പ്രസവം നടത്തി. ആറു മണിക്കൂറിനുശേഷമാണ് പ്രസവ നടപടികള്‍ പൂര്‍ത്തിയാക്കിയത്. യുവതി ആരോഗ്യമുള്ള പെണ്‍കുഞ്ഞിന് ജന്മം നല്‍കി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ഡോക്ടര്‍ അറിയിച്ചു. നിലവില്‍ അമ്മയും പെണ്‍കുഞ്ഞും നിരീക്ഷണത്തിലാണ്.
Keywords: Latest-News, National, Top-Headlines, WhatsApp, Health, Treatment, Pregnant Woman, Doctor, Jammu, Phone-call, Doctor Use WhatsApp To Deliver Baby In Jammu And Kashmir.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.