Rahul Gandhi | 'ആര്‍ എസ് എസിനെ കൗരവരെന്ന് വിളിച്ചു'; രാഹുല്‍ ഗാന്ധിക്ക് വീണ്ടും കുരുക്ക്

 


ന്യൂഡെല്‍ഹി: (www.kvartha.com) കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും കുരുക്ക്. ആര്‍ എസ് എസിനെ കൗരവരെന്ന് വിളിച്ചുവെന്നാണ് പുതിയ ആരോപണം. ഇതുസംബന്ധിച്ച പരാതിയുമായി കോടതിയെ സമീപിച്ചിരിക്കയാണ് പാര്‍ടി. ഹരിദ്വാര്‍ കോടതിയിലാണ് രാഹുലിനെതിരെ മാനനഷ്ടക്കേസ് എടുക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുന്നത്.

ഭാരത് ജോഡോ യാത്രക്കിടെ രാഹുല്‍ നടത്തിയ പരാമര്‍ശമാണ് പരാതിക്ക് ആധാരം. ഭാരത് ജോഡോ യാത്രക്കിടെ ആര്‍ എസ് എസിനെ 21-ാം നൂറ്റാണ്ടിലെ കൗരവരെന്ന് രാഹുല്‍ ഗാന്ധി വിളിച്ചിരുന്നു. ഈ പരാമര്‍ശത്തിലാണ് പരാതി നല്‍കിയിരിക്കുന്നത്. ആര്‍ എസ് എസ് പ്രവര്‍ത്തകനായ കമാല്‍ ഭഡോരിയക്ക് വേണ്ടി അഭിഭാഷകനായ അരുണ്‍ ഭഡോരിയയാണ് കോടതിയെ സമീപിച്ചത്.

Rahul Gandhi | 'ആര്‍ എസ് എസിനെ കൗരവരെന്ന് വിളിച്ചു'; രാഹുല്‍ ഗാന്ധിക്ക് വീണ്ടും കുരുക്ക്

പരാതി ഏപ്രില്‍ 12ന് കോടതി പരിഗണിക്കും. കാക്കി പാന്റും ലാതിയുമായി ശാഖകള്‍ നടത്തുന്നവര്‍ കൗരവരാണെന്നും ഇവര്‍ക്ക് പിന്നില്‍ രണ്ടോ മൂന്നോ ശതകോടീശ്വരുണ്ടെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന. ജനുവരി 11ന് ഇതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് വകീല്‍ നോടീസ് അയച്ചുവെങ്കിലും അദ്ദേഹം പ്രതികരിച്ചില്ലെന്നും പറയുന്നു.

നേരത്തെ മാര്‍ച് 23ന് സൂറത് കോടതി രാഹുല്‍ ഗാന്ധിക്ക് മാനനഷ്ട കേസില്‍ രണ്ട് വര്‍ഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുകയും ചെയ്തിരുന്നു.

Keywords:  Defamation complaint against Rahul for calling RSS 'Kauravas', New Delhi, News, Politics, Rahul Gandhi, RSS, Complaint, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia