Cremation | കോവിഡ് ബാധിച്ച 3 പേരുടെ മൃതദേഹം 1000 ദിവസത്തിന് ശേഷം സംസ്കരിച്ചു! കാരണമിതാണ്
Apr 26, 2024, 12:42 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
റായ്പൂർ: (KVARTHA) ഛത്തീസ്ഗഢിൻ്റെ തലസ്ഥാനമായ റായ്പൂരിൽ 2020-ൽ കോവിഡ് ബാധിച്ച് മരിച്ച മൂന്ന് പേരുടെ മൃതദേഹങ്ങൾ ആയിരം ദിവസങ്ങൾക്ക് ശേഷം സംസ്കരിച്ചു. ഈ മൂന്ന് മൃതദേഹങ്ങളും തലസ്ഥാനത്തെ ബാബാ സാഹിബ് ഭീംറാവു അംബേദ്കർ ആശുപത്രിയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. ഇവ അസ്ഥികൂടങ്ങളായി മാറിയിരുന്നു.
പിപിഇ കിറ്റുകളിൽ അവകാശികളില്ലാതെ മൂന്ന് പേരുടെ മൃതദേഹങ്ങൾ സംസ്ഥാനത്തെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയിൽ ആയിരത്തിലധികം ദിവസത്തിലേറെയായി കിടക്കുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. ഈ മൃതദേഹങ്ങൾ പുരുഷന്മാരുടേതാണോ സ്ത്രീകളുടേതാണോ എന്ന് പോലും വ്യക്തമല്ലെന്ന് റിപ്പോർട്ടുകളിൽ ഉണ്ടായിരുന്നു.
ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ ജവർ സിംഗ്, പങ്കജ് കുമാർ, ദുകൽഹീൻ ബായി എന്നിവരുടെ മൃതദേഹങ്ങളാണ് ഇവയെന്ന് തിരിച്ചറിഞ്ഞതായി അധികൃതർ പറഞ്ഞു. ലഭിച്ച വിവരങ്ങൾ അനുസരിച്ച്, പങ്കജ് കുമാറും ജവർ സിംഗും 2020ൽ കോവിഡ് കാലത്താണ് മരിച്ചത്. 2021 മെയ് 21 ന് ദുകൽഹീൻ ബായിയും മരിച്ചു.
കൊറോണ മൂലമുള്ള മരണം കാരണം ഈ മൃതദേഹങ്ങളുടെ സംസ്കാരത്തിന് മജിസ്ട്രേറ്റിൻ്റെ അനുമതി ആവശ്യമായിരുന്നു. ഇതിനായി ആശുപത്രി മാനേജ്മെന്റ് മജിസ്ട്രേറ്റിന് കത്തെഴുതിയെങ്കിലും മറുപടി ലഭിച്ചില്ല. ഇതിനുശേഷം, ഈ മൃതദേഹങ്ങൾ പിപിഇ കിറ്റുകളിൽ സൂക്ഷിക്കുകയായിരുന്നു.
വാർത്ത പുറത്തുവന്നതിന് പിന്നാലെ പിപിഇ കിറ്റ് തുറന്നപ്പോൾ അതിനുള്ളിലെ ലഘുലേഖയിൽ മരിച്ചവരുമായി ബന്ധപ്പെട്ട വിവരങ്ങൾ എഴുതിയിരുന്നു. ഇതിനുശേഷം കുടുംബാംഗങ്ങളുടെ വിവരങ്ങൾ ശേഖരിക്കുകയും അവരെ അറിയിക്കുകയും ചെയ്തു. വ്യാഴാഴ്ച, കുടുംബാംഗങ്ങളുടെ സമ്മതത്തിന് ശേഷം, കൊറോണയുമായി ബന്ധപ്പെട്ട പ്രോട്ടോക്കോൾ പാലിച്ച് മൂന്ന് മൃതദേഹങ്ങളും പ്രാദേശിക ശ്മശാനത്തിൽ സംസ്കരിച്ചു.
Keywords: News, National, Raipur, Corona, COVID, Cremation, Deadbody, Hospital, Management, Report, Dead bodies of three people died in Corona cremated after 1000 days.
< !- START disable copy paste -->
പിപിഇ കിറ്റുകളിൽ അവകാശികളില്ലാതെ മൂന്ന് പേരുടെ മൃതദേഹങ്ങൾ സംസ്ഥാനത്തെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയിൽ ആയിരത്തിലധികം ദിവസത്തിലേറെയായി കിടക്കുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. ഈ മൃതദേഹങ്ങൾ പുരുഷന്മാരുടേതാണോ സ്ത്രീകളുടേതാണോ എന്ന് പോലും വ്യക്തമല്ലെന്ന് റിപ്പോർട്ടുകളിൽ ഉണ്ടായിരുന്നു.
ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ ജവർ സിംഗ്, പങ്കജ് കുമാർ, ദുകൽഹീൻ ബായി എന്നിവരുടെ മൃതദേഹങ്ങളാണ് ഇവയെന്ന് തിരിച്ചറിഞ്ഞതായി അധികൃതർ പറഞ്ഞു. ലഭിച്ച വിവരങ്ങൾ അനുസരിച്ച്, പങ്കജ് കുമാറും ജവർ സിംഗും 2020ൽ കോവിഡ് കാലത്താണ് മരിച്ചത്. 2021 മെയ് 21 ന് ദുകൽഹീൻ ബായിയും മരിച്ചു.
കൊറോണ മൂലമുള്ള മരണം കാരണം ഈ മൃതദേഹങ്ങളുടെ സംസ്കാരത്തിന് മജിസ്ട്രേറ്റിൻ്റെ അനുമതി ആവശ്യമായിരുന്നു. ഇതിനായി ആശുപത്രി മാനേജ്മെന്റ് മജിസ്ട്രേറ്റിന് കത്തെഴുതിയെങ്കിലും മറുപടി ലഭിച്ചില്ല. ഇതിനുശേഷം, ഈ മൃതദേഹങ്ങൾ പിപിഇ കിറ്റുകളിൽ സൂക്ഷിക്കുകയായിരുന്നു.
വാർത്ത പുറത്തുവന്നതിന് പിന്നാലെ പിപിഇ കിറ്റ് തുറന്നപ്പോൾ അതിനുള്ളിലെ ലഘുലേഖയിൽ മരിച്ചവരുമായി ബന്ധപ്പെട്ട വിവരങ്ങൾ എഴുതിയിരുന്നു. ഇതിനുശേഷം കുടുംബാംഗങ്ങളുടെ വിവരങ്ങൾ ശേഖരിക്കുകയും അവരെ അറിയിക്കുകയും ചെയ്തു. വ്യാഴാഴ്ച, കുടുംബാംഗങ്ങളുടെ സമ്മതത്തിന് ശേഷം, കൊറോണയുമായി ബന്ധപ്പെട്ട പ്രോട്ടോക്കോൾ പാലിച്ച് മൂന്ന് മൃതദേഹങ്ങളും പ്രാദേശിക ശ്മശാനത്തിൽ സംസ്കരിച്ചു.
Keywords: News, National, Raipur, Corona, COVID, Cremation, Deadbody, Hospital, Management, Report, Dead bodies of three people died in Corona cremated after 1000 days.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

