Cyrus Mistry's Death | 'വാഹനാപകടത്തിൽ മരിച്ച ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി ഇരുന്നിരുന്നത് പിൻസീറ്റിൽ; ദുരന്തത്തിന് കാരണം അമിതവേഗത; 9 മിനിറ്റിൽ 20 കിലോമീറ്റർ പിന്നിട്ടു; സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല'; ബ്ലാക് ബോക്‌സിന് സമാനമായി കാറിലുള്ള ചിപിൽ നിന്ന് നിർണായക വിവരങ്ങൾ കാത്ത് പൊലീസ്
Sep 5, 2022, 17:10 IST
മുംബൈ: (www.kvartha.com) ഞായറാഴ്ച വാഹനാപകടത്തിൽ മരിച്ച ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. അമിത വേഗത്തിലെത്തിയ കാറിന്റെ നിയന്ത്രണം ഡ്രൈവർക്ക് നഷ്‌ടമായതാണ് അപകടത്തിന് കാരണമായതെന്ന് അവർ കൂട്ടിച്ചേർത്തു. മുംബൈയിൽ നിന്ന് 120 കിലോമീറ്റർ അകലെ പാൽഘർ ജില്ലയിലെ ചരോട്ടി ചെക് പോസ്റ്റ് കടന്ന് ഒമ്പത് മിനിറ്റിനുള്ളിൽ 20 കിലോമീറ്റർ പിന്നിട്ടതായി പൊലീസ് വ്യക്തമാക്കുന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ ജഹാംഗീർ പണ്ടോലെ, അനാഹിത പണ്ഡോലെ, ഡാരിയസ് പണ്ടോലെ എന്നിവർക്കൊപ്പം ഗുജറാതിലെ ഉദ്‌വാഡയിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന സൈറസ് മിസ്ത്രിയാണ് അപകടത്തിൽപ്പെട്ടത്. മുംബൈ ആസ്ഥാനമായുള്ള ഗൈനകോളജിസ്റ്റായ അനഹിത പണ്ടോളാണ് മെഴ്‌സിഡസ് കാർ ഓടിച്ചിരുന്നത്. അപകടത്തിൽ മിസ്‌ത്രിയുടെ പിൻസീറ്റിൽ ഇരുന്ന ജഹാംഗീർ പണ്ടോളും മരിച്ചു. അനാഹിത പണ്ടോളിനും ഭർത്താവ് ഡാരിയസ് പണ്ടോളിനും ഗുരുതരമായി പരിക്കേറ്റു.
ചാരോട്ടി നകയിലെ സൂര്യ നദിക്ക് കുറുകെയുള്ള പാലത്തിലെ റോഡ് ഡിവൈഡറിൽ ഇടിച്ച കാർ തെറ്റായ വശത്ത് നിന്ന് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിച്ചതായി പൊലീസ് ഞായറാഴ്ച പറഞ്ഞിരുന്നു.
സമീപത്തെ സിസിടിവി ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ പൊലീസ് വിശകലനം ചെയ്യുകയും വാഹനത്തിന് മെകാനികൽ തകരാർ ഉണ്ടോയെന്നും പരിശോധിച്ച് വരികയാണ്. ബ്ലാക് ബോക്‌സിന് സമാനമായി വാഹനത്തിലുള്ള ചിപിൽ നിന്ന് ഡാറ്റ വീണ്ടെടുക്കാനും ശ്രമിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. അപകടസ്ഥലത്ത് നിന്ന് ഫോറൻസിക് സംഘവും സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്.
ടാറ്റ സൺസിന്റെ ആറാമത്തെ ചെയർമാനായിരുന്ന സൈറസ് മിസ്ത്രിയെ 2016 ഒക്ടോബറിൽ സ്ഥാനത്തു നിന്ന് പുറത്താക്കിയിരുന്നു. രത്തൻ ടാറ്റ വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷം 2012 ഡിസംബറിലാണ് അദ്ദേഹം ചെയർമാനായി ചുമതലയേറ്റത്. ടാറ്റ ഗ്രൂപ് ഓഫ് കംപനികളുടെ മുൻ സ്വതന്ത്ര ഡയറക്ടറായ ഡാരിയസ് പണ്ടോൾ, മിസ്ത്രിയെ കംപനിയുടെ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കുന്നതിനെ എതിർത്തിരുന്നു. മിസ്‌ത്രിയ്‌ക്കൊപ്പം അദ്ദേഹവും ടാറ്റ ഗ്രൂപ് വിട്ടു. ഡാരിയസ് പണ്ടോളിന്റെ സഹോദരനാണ് ജഹാംഗീർ പണ്ടോൾ.
ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ ജഹാംഗീർ പണ്ടോലെ, അനാഹിത പണ്ഡോലെ, ഡാരിയസ് പണ്ടോലെ എന്നിവർക്കൊപ്പം ഗുജറാതിലെ ഉദ്‌വാഡയിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന സൈറസ് മിസ്ത്രിയാണ് അപകടത്തിൽപ്പെട്ടത്. മുംബൈ ആസ്ഥാനമായുള്ള ഗൈനകോളജിസ്റ്റായ അനഹിത പണ്ടോളാണ് മെഴ്‌സിഡസ് കാർ ഓടിച്ചിരുന്നത്. അപകടത്തിൽ മിസ്‌ത്രിയുടെ പിൻസീറ്റിൽ ഇരുന്ന ജഹാംഗീർ പണ്ടോളും മരിച്ചു. അനാഹിത പണ്ടോളിനും ഭർത്താവ് ഡാരിയസ് പണ്ടോളിനും ഗുരുതരമായി പരിക്കേറ്റു.
ചാരോട്ടി നകയിലെ സൂര്യ നദിക്ക് കുറുകെയുള്ള പാലത്തിലെ റോഡ് ഡിവൈഡറിൽ ഇടിച്ച കാർ തെറ്റായ വശത്ത് നിന്ന് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിച്ചതായി പൊലീസ് ഞായറാഴ്ച പറഞ്ഞിരുന്നു.
സമീപത്തെ സിസിടിവി ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ പൊലീസ് വിശകലനം ചെയ്യുകയും വാഹനത്തിന് മെകാനികൽ തകരാർ ഉണ്ടോയെന്നും പരിശോധിച്ച് വരികയാണ്. ബ്ലാക് ബോക്‌സിന് സമാനമായി വാഹനത്തിലുള്ള ചിപിൽ നിന്ന് ഡാറ്റ വീണ്ടെടുക്കാനും ശ്രമിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. അപകടസ്ഥലത്ത് നിന്ന് ഫോറൻസിക് സംഘവും സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്.
ടാറ്റ സൺസിന്റെ ആറാമത്തെ ചെയർമാനായിരുന്ന സൈറസ് മിസ്ത്രിയെ 2016 ഒക്ടോബറിൽ സ്ഥാനത്തു നിന്ന് പുറത്താക്കിയിരുന്നു. രത്തൻ ടാറ്റ വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷം 2012 ഡിസംബറിലാണ് അദ്ദേഹം ചെയർമാനായി ചുമതലയേറ്റത്. ടാറ്റ ഗ്രൂപ് ഓഫ് കംപനികളുടെ മുൻ സ്വതന്ത്ര ഡയറക്ടറായ ഡാരിയസ് പണ്ടോൾ, മിസ്ത്രിയെ കംപനിയുടെ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കുന്നതിനെ എതിർത്തിരുന്നു. മിസ്‌ത്രിയ്‌ക്കൊപ്പം അദ്ദേഹവും ടാറ്റ ഗ്രൂപ് വിട്ടു. ഡാരിയസ് പണ്ടോളിന്റെ സഹോദരനാണ് ജഹാംഗീർ പണ്ടോൾ.
Keywords: Cyrus Mistry Was In Back Seat, Wasn't Wearing Seat Belt: Sources, Mumbai, News, Top-Headlines, National, Car, Police, Accident, Tata Sons.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.