ഹോം സ്റ്റേ അക്രമണം: താടിക്കാരനായ യുവാവ് ആരെന്ന് കര്‍ണാടക ഹൈക്കോടതി
Aug 4, 2012, 10:54 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മംഗലാപുരം: ഹോം സ്റ്റേയില്‍ അതിക്രമിച്ചുകയറി പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയ സംഭവത്തിന്റെ വീഡിയോദൃശ്യങ്ങളില്‍ കാണുന്ന കള്ളിഷര്ട്ടിന് മുകളില്‍ ചുവന്ന ജാക്കറ്റ് ധരിച്ച താടിക്കാരനായ യുവാവ് ആരാണെന്ന് വ്യക്തമാക്കാന്‍ കര്‍ണാടക ഹൈക്കോടതി ആവശ്യപ്പെട്ടു.
ചീഫ് ജസ്റ്റിസ് വിക്രംജിത്ത് സെന്‍, ജസ്റ്റിസ് അരവിന്ദ് കുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വെള്ളയില്‍ ചാരനിറമുള്ള ഷര്‍ട്ടിനുമുകളില്‍ ചുവന്ന ജാക്കറ്റുമണിഞ്ഞ യുവാവിനെകുറിച്ച് ആരാഞ്ഞത്.
ഈ യുവാവ് ഗണേഷെന്ന മുന്നയാണെന്നും 2009ലെ പബ് ആക്രമണകേസില്‍ പ്രതിയാണെന്നും പോലീസ് കോടതിയെ അറിയിച്ചു. ഹോം സ്റ്റേ ആക്രമണം നടന്ന അതേ ദിവസം ഇയാളെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ടെന്നും റിമാന്‍ഡിലാണെന്നും പോലീസ് ബോധിപ്പിച്ചു. ആക്രമണത്തിന് നേതൃത്വം നല്കിയ സുഭാഷ് പടീലിനൊപ്പം ശ്രീരാമസേനയില്‍ നിന്ന് ഹിന്ദു ജനജാഗരണ വേദിയില്‍ ചേര്ന്നയുവാവാണിത്. താടിക്കാരനായ യുവാവ് പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും തല്ലുന്നതും ഒരുപെണ്‍കുട്ടിയെ പിടിച്ചുവലിക്കുന്നതും വീഡിയോദൃശ്യത്തില്‍ കണ്ടതിനെതുടര്‍ന്നാണ് യുവാവിന്റെ പശ്ചാത്തലത്തെക്കുറിച്ച് കോടതി വിവരങ്ങള്‍ തേടിയത്.
ഹോം സ്റ്റേ അക്രമണം സംബന്ധിച്ച ഒരു പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി വിവാദ യുവാവിനെകുറിച്ച് വിശദീകരണം തേടിയത്.
ചീഫ് ജസ്റ്റിസ് വിക്രംജിത്ത് സെന്‍, ജസ്റ്റിസ് അരവിന്ദ് കുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വെള്ളയില്‍ ചാരനിറമുള്ള ഷര്‍ട്ടിനുമുകളില്‍ ചുവന്ന ജാക്കറ്റുമണിഞ്ഞ യുവാവിനെകുറിച്ച് ആരാഞ്ഞത്.
ഈ യുവാവ് ഗണേഷെന്ന മുന്നയാണെന്നും 2009ലെ പബ് ആക്രമണകേസില്‍ പ്രതിയാണെന്നും പോലീസ് കോടതിയെ അറിയിച്ചു. ഹോം സ്റ്റേ ആക്രമണം നടന്ന അതേ ദിവസം ഇയാളെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ടെന്നും റിമാന്‍ഡിലാണെന്നും പോലീസ് ബോധിപ്പിച്ചു. ആക്രമണത്തിന് നേതൃത്വം നല്കിയ സുഭാഷ് പടീലിനൊപ്പം ശ്രീരാമസേനയില്‍ നിന്ന് ഹിന്ദു ജനജാഗരണ വേദിയില്‍ ചേര്ന്നയുവാവാണിത്. താടിക്കാരനായ യുവാവ് പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും തല്ലുന്നതും ഒരുപെണ്‍കുട്ടിയെ പിടിച്ചുവലിക്കുന്നതും വീഡിയോദൃശ്യത്തില്‍ കണ്ടതിനെതുടര്‍ന്നാണ് യുവാവിന്റെ പശ്ചാത്തലത്തെക്കുറിച്ച് കോടതി വിവരങ്ങള്‍ തേടിയത്.
ഹോം സ്റ്റേ അക്രമണം സംബന്ധിച്ച ഒരു പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി വിവാദ യുവാവിനെകുറിച്ച് വിശദീകരണം തേടിയത്.
Keywords: Mangalore, Attack, Arrest, National, Homestay, High Court, Ganesh
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

