ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഗുവാഹാട്ടി: അസമിലെ കലാപമേഖലകള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് കൊക്രജാറിലെത്തി.
നേരത്തെ മോശം കാലാവസ്ഥ കാരണം അദ്ദേഹത്തിന്റെ ഹെലികോപ്ടര്‍ ഒരു തവണ ഗുവാഹാട്ടിയില്‍ തിരിച്ചിറക്കിയ ശേഷം മറ്റൊരു ഹെലികോപ്ടറിലാണ് എത്തിയത്.
അസമിലെ ബോഡോലാന്‍ഡ് മേഖലയിലെ നാല് ജില്ലകളില്‍ ഒരാഴ്ചയായി പടര്‍ന്ന കലാപത്തില്‍ 50 പേര്‍ കൊല്ലപ്പെടുകയും നാലുലക്ഷത്തോളം പേര്‍ ഭവനരഹിതരാകുകയും ചെയ്തു. വെള്ളിയാഴ്ചയോടെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായിട്ടുണ്ട്.
കലാപമുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുകളുണ്ടായിരുന്നില്ല. കലാപം തന്റെ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയെന്ന് അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് പറഞ്ഞു. സൈന്യത്തെ ഉടന്‍ നിയോഗിച്ചിരുന്നുവെങ്കില്‍ കലാപം പടരാതെ നിയന്ത്രിക്കാമായിരുന്നു. സൈനിക അര്‍ധസൈനിക വിഭാഗങ്ങളെ ആവശ്യപ്പെട്ടെങ്കിലും അവരെത്താന്‍ വൈകിയെന്നും മുഖ്യമന്ത്രി ആരോപിച്ചു
കൊക്രജാര്‍, ധുബ്രി, ചിരാങ് എന്നിവിടങ്ങളില്‍ കര്‍ഫ്യൂ രാത്രികാലങ്ങളില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. ഇവിടെ തീവണ്ടി ഗതാഗതം പുനഃസ്ഥാപിച്ചു.
നേരത്തെ മോശം കാലാവസ്ഥ കാരണം അദ്ദേഹത്തിന്റെ ഹെലികോപ്ടര്‍ ഒരു തവണ ഗുവാഹാട്ടിയില്‍ തിരിച്ചിറക്കിയ ശേഷം മറ്റൊരു ഹെലികോപ്ടറിലാണ് എത്തിയത്.
അസമിലെ ബോഡോലാന്‍ഡ് മേഖലയിലെ നാല് ജില്ലകളില്‍ ഒരാഴ്ചയായി പടര്‍ന്ന കലാപത്തില്‍ 50 പേര്‍ കൊല്ലപ്പെടുകയും നാലുലക്ഷത്തോളം പേര്‍ ഭവനരഹിതരാകുകയും ചെയ്തു. വെള്ളിയാഴ്ചയോടെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായിട്ടുണ്ട്.
കലാപമുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുകളുണ്ടായിരുന്നില്ല. കലാപം തന്റെ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയെന്ന് അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് പറഞ്ഞു. സൈന്യത്തെ ഉടന്‍ നിയോഗിച്ചിരുന്നുവെങ്കില്‍ കലാപം പടരാതെ നിയന്ത്രിക്കാമായിരുന്നു. സൈനിക അര്‍ധസൈനിക വിഭാഗങ്ങളെ ആവശ്യപ്പെട്ടെങ്കിലും അവരെത്താന്‍ വൈകിയെന്നും മുഖ്യമന്ത്രി ആരോപിച്ചു
കൊക്രജാര്‍, ധുബ്രി, ചിരാങ് എന്നിവിടങ്ങളില്‍ കര്‍ഫ്യൂ രാത്രികാലങ്ങളില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. ഇവിടെ തീവണ്ടി ഗതാഗതം പുനഃസ്ഥാപിച്ചു.
Keywords: Assam, Riot, Manmohan Singh, National, Prime Minister, Guwahati
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

