അനിയന്ത്രിത ടിക്കറ്റ് നിരക്കിന് കടിഞ്ഞാൺ; വിമാനക്കമ്പനികൾക്ക് കേന്ദ്രത്തിന്റെ കർശന മുന്നറിയിപ്പ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 500 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് പരമാവധി 7500 രൂപയാണ് ഈടാക്കാവുന്ന ഏറ്റവും ഉയർന്ന നിരക്ക്.
● 1500 കിലോമീറ്ററിന് മുകളിലുള്ള യാത്രകൾക്ക് 18,000 രൂപയിൽ കൂടുതൽ ഈടാക്കാൻ പാടില്ല.
● ടിക്കറ്റ് പുനഃക്രമീകരണത്തിന് നിരക്ക് ഈടാക്കരുത്; റീഫണ്ടുകൾ നൽകാൻ ഇൻഡിഗോ പ്രത്യേക സെൽ സ്ഥാപിക്കണം.
● ലഗേജുകൾ നഷ്‌ടപ്പെട്ടതായുള്ള പരാതിയിൽ 48 മണിക്കൂറിനുള്ളിൽ വിതരണം ചെയ്യാൻ ഇൻഡിഗോയോട് ഉത്തരവിട്ടു.
● മുതിർന്ന പൗരന്മാർ, വിദ്യാർഥികൾ തുടങ്ങിയ അടിയന്തര യാത്രക്കാർ ചൂഷണത്തിന് വിധേയരാകുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.
● നിയമം ലംഘിക്കുന്ന വിമാനക്കമ്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വ്യോമയാന മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ന്യൂഡൽഹി: (KVARTHA) ഇൻഡിഗോ വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതിനെ തുടർന്ന് മറ്റ് വിമാനക്കമ്പനികൾ യാത്രാക്കൂലി കുത്തനെ വർധിപ്പിച്ച സാഹചര്യത്തിൽ, ടിക്കറ്റ് നിരക്കുകൾക്ക് പരിധി നിശ്ചയിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം കർശന ഉത്തരവ് പുറത്തിറക്കി. ശനിയാഴ്ച പുറത്തിറക്കിയ ഉത്തരവനുസരിച്ച്, നിശ്ചിത കിലോമീറ്റർ പരിധിക്ക് മുകളിൽ ടിക്കറ്റ് നിരക്ക് ഈടാക്കാൻ പാടില്ല. ഈ നിർദേശം ലംഘിച്ചാൽ വിമാനക്കമ്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
അനിയന്ത്രിതമായി യാത്രാക്കൂലി വർധിപ്പിച്ചതിനെ തുടർന്ന് യാത്രക്കാർ വ്യാപകമായി പരാതിപ്പെട്ടതിൻ്റെ പശ്ചാത്തലത്തിലാണ് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൻ്റെ നിർണായക ഇടപെടൽ. കഴിഞ്ഞ ദിവസങ്ങളിൽ ആഭ്യന്തര വിമാന സർവീസുകൾക്ക് 50,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ടിക്കറ്റ് നിരക്ക് ഈടാക്കിയിരുന്നു. ഇൻഡിഗോയുടെ സർവീസുകൾ താറുമാറായതോടെ മറ്റ് വിമാനക്കമ്പനികൾ അവസരം മുതലെടുത്ത് യാത്രാക്കൂലി കൂട്ടുന്നതിൽനിന്ന് യാത്രക്കാരെ സംരക്ഷിക്കുന്നതിനാണ് മന്ത്രാലയം നിയന്ത്രണ അധികാരങ്ങൾ ഉപയോഗപ്പെടുത്തിയത്.
Taking note of unreasonable surge in fares due to disruptions in flight operations of Indigo, Ministry of Civil Aviation has directed all airlines to maintain strict adherence to prescribed fare caps.
— Ram Mohan Naidu Kinjarapu (@RamMNK) December 6, 2025
The airlines shall extend maximum possible support to affected passengers,… pic.twitter.com/Sm16ytYG49
കിലോമീറ്റർ അടിസ്ഥാനത്തിൽ നിരക്ക് പരിധി
പുതിയ ഉത്തരവ് പ്രകാരം, വിമാനക്കമ്പനികൾക്ക് ഇനിമുതൽ ഈടാക്കാവുന്ന പരമാവധി നിരക്കുകൾ കിലോമീറ്റർ പരിധി അനുസരിച്ച് നിശ്ചയിച്ചിട്ടുണ്ട്.
- 500 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക്: പരമാവധി 7500 രൂപ.
- 500 മുതൽ 1000 കിലോമീറ്റർ വരെ: പരമാവധി 12,000 രൂപ.
- 1000 മുതൽ 1500 കിലോമീറ്റർ വരെ: പരമാവധി 15,000 രൂപ.
- 1500 കിലോമീറ്ററിന് മുകളിലുള്ള യാത്രകൾക്ക്: പരമാവധി 18,000 രൂപ.
വിമാനക്കമ്പനിയിൽ നിന്ന് നേരിട്ട് ടിക്കറ്റെടുത്താലും മറ്റ് തേർഡ് പാർട്ടി സൈറ്റുകൾ മുഖേനെ ടിക്കറ്റെടുത്താലും ഈ നിരക്കിന് മുകളിൽ പോകാൻ പാടില്ലെന്ന് വ്യോമയാന മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള നോൺ-സ്‌റ്റോപ്പ് എയർ ഇന്ത്യ ടിക്കറ്റിന് 55,955 മുതൽ 64,557 രൂപ വരെ നിരക്ക് ഈടാക്കിയ സാഹചര്യത്തിലാണ് കേന്ദ്രത്തിൻ്റെ ഈ കർശന ഇടപെടൽ.
ചൂഷണം തടയലാണ് ലക്ഷ്യം
ഈ രീതി വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് മാറുന്നതുവരെ തുടരുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ദുരിതത്തിലായ യാത്രക്കാരെ ചൂഷണം ചെയ്യുന്നത് തടയുക, മുതിർന്ന പൗരന്മാർ, വിദ്യാർഥികൾ, രോഗികൾ, അടിയന്തരമായി യാത്ര ചെയ്യേണ്ട പൗരന്മാർ എന്നിവർ സാമ്പത്തിക ചൂഷണത്തിന് വിധേയരാകുന്നില്ലെന്ന് ഉറപ്പു വരുത്തുക തുടങ്ങിയവയാണ് ഈ നിർദേശത്തിൻ്റെ ലക്ഷ്യങ്ങളെന്നും പ്രസ്താവനയിൽ പറയുന്നു. ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തരുതെന്ന് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു കിഞ്ചരാപു നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും കമ്പനികൾ ഇത് മുഖവിലക്കെടുത്തിരുന്നില്ല. റിയൽ-ടൈം ഡാറ്റയിലൂടേയും എയർലൈനുകളുമായും ഓൺലൈൻ ട്രാവൽ പ്ലാറ്റ്ഫോമുകളുമായും സജീവമായ ഏകോപനത്തിലൂടെയും നിരക്ക് നിലവാരം സൂക്ഷ്‌മമായി നിരീക്ഷിക്കുന്നത് തുടരുമെന്നും മന്ത്രാലയം അറിയിച്ചു.
Ministry of Civil Aviation has directed IndiGo to clear all pending passenger refunds without delay and mandated that the refund process for all cancelled or disrupted flights must be fully completed by 8:00 PM on Sunday, 7 December 2025.
— Ram Mohan Naidu Kinjarapu (@RamMNK) December 6, 2025
Ministry has directed IndiGo to ensure…
ഇൻഡിഗോയ്ക്ക് പ്രത്യേക നിർദേശങ്ങൾ
ജീവനക്കാരുടെ ക്ഷാമമാണ് ഇൻഡിഗോയുടെ നിലവിലെ പ്രതിസന്ധിക്ക് കാരണം. പൈലറ്റുമാർക്ക് കൂടുതൽ വിശ്രമം അനുവദിക്കുന്നതിനായി നവംബർ ഒന്നുമുതൽ പ്രാബല്യത്തിൽ വന്ന ക്രൂ ഡ്യൂട്ടി ടൈം ചട്ടം നടപ്പിലാക്കുന്നതിലുണ്ടായ വീഴ്ചയാണ് പ്രതിസന്ധിക്ക് വഴി വെച്ചതെന്നാണ് പൈലറ്റുമാരുടെ സംഘടന ആരോപിക്കുന്നത്. മൂന്ന് ദിവസങ്ങളിലായി ഡൽഹി, മുംബയ്, അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള 550 ഓളം സർവ്വീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്.
ഈ സാഹചര്യത്തിൽ, സാധാരണ വിമാന സർവീസുകൾ എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിനും യാത്രക്കാർക്കുള്ള അസൗകര്യം കുറയ്ക്കുന്നതിനും മന്ത്രാലയം ഇൻഡിഗോയ്ക്ക് നിരവധി നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ടിക്കറ്റ് പുനഃക്രമീകരണത്തിന് നിരക്ക് ഈടാക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. റീഫണ്ടുകളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനായി ഇൻഡിഗോ പ്രത്യേക പാസഞ്ചർ സപ്പോർട്ട് ആൻഡ് റീഫണ്ട് സെൽ സ്ഥാപിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.
റീഫണ്ടും ലഗേജ് വിതരണവും
റീഫണ്ടുകൾ സംബന്ധിച്ചോ യാത്രാക്രമീകരണങ്ങളെക്കുറിച്ചോ യാത്രക്കാർക്ക് ഈ സെല്ലുകളിൽ പരാതിപ്പെടാവുന്നതാണ്. ടിക്കറ്റ് റദ്ദാക്കിയവർക്ക് എത്രയും വേഗം ടിക്കറ്റ് തുക റീഫണ്ട് ചെയ്യണമെന്നും പ്രവർത്തനങ്ങൾ സാധാരണഗതിയിലാകുന്നത് വരെ എയർലൈനിൻ്റെ ഓട്ടോമാറ്റിക് റീഫണ്ട് സംവിധാനം സജീവമായി തുടരണമെന്നും മന്ത്രാലയം നിർദേശിച്ചു. കൂടാതെ, ആവർത്തിച്ചുള്ള കാലതാമസങ്ങളിലും റദ്ദാക്കലുകളിലും ലഗേജുകൾ നഷ്‌ടപ്പെട്ടതായി പരാതികൾ ലഭിച്ചതിനെ തുടർന്ന് എല്ലാ ലഗേജുകളും 48 മണിക്കൂറിനുള്ളിൽ കണ്ടെത്തി വിതരണം ചെയ്യാൻ ഇൻഡിഗോയോട് മന്ത്രാലയം ഉത്തരവിട്ടു. ഇന്ത്യയിലെ യാത്രക്കാരുടെ അവകാശ ചട്ടങ്ങൾ പ്രകാരം ട്രാക്കിങ്, ഡെലിവറി സമയക്രമം, നഷ്ടപരിഹാരം എന്നിവ സംബന്ധിച്ച് യാത്രക്കാരുമായി സുതാര്യമായ ചർച്ച നടത്താനും വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തരവാദിത്തം പരിഹരിക്കുമെന്നും ഭാവിയിലെ തടസങ്ങൾ മാറ്റാൻ നടപടികൾ സ്വീകരിക്കുമെന്നും വ്യോമയാനമന്ത്രി റാം മോഹൻ നായിഡു കിഞ്ചരാപു പറഞ്ഞു.
വിമാനയാത്രക്കാർക്ക് ആശ്വാസമാകുന്ന ഈ കേന്ദ്ര സർക്കാർ നടപടി എത്രത്തോളം ഗുണകരമാകും? നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: Central Government caps domestic flight prices after Indigo service disruptions.
#FlightFareCap #IndigoCrisis #CivilAviation #TicketPriceControl #RamMohanNaidu #PassengerRights
