CBSE 12th Result | സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ഇങ്ങനെ അറിയാം
May 12, 2023, 11:19 IST
ന്യൂഡെല്‍ഹി: (www.kvartha.com) സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (CBSE) 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. ഫലങ്ങള്‍ results(dot)cbse(dot)nic(dot)in, cbseresults(dot)nic(dot)in എന്നിവയില്‍ പരിശോധിക്കാവുന്നതാണ്. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റുകള്‍ കൂടാതെ, വിദ്യാര്‍ത്ഥികള്‍ക്ക് ഉമാങ് (UMANG), ഡിജിലോക്കര്‍ (DigiLocker) ആപ്പുകളിലും സ്‌കോറുകള്‍ പരിശോധിക്കാം.
16,96,770 വിദ്യാര്‍ഥികളാണ് ഇത്തവണ 12-ാം ക്ലാസ് പരീക്ഷ എഴുതിയത്. 87.33 ആണ് വിജയശതമാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ച് ശതമാനം കുറവാണിത്. 99.91 ശതമാനം വിജയം നേടിയ തിരുവനന്തപുരം മേഖലയാണ് ഏറ്റവും മുന്നിൽ. 78.05 ശതമാനം വിജയം നേടിയ പ്രയാഗ് രാജിലാണ് ഏറ്റവും കുറവ്.
16,96,770 വിദ്യാര്‍ഥികളാണ് ഇത്തവണ 12-ാം ക്ലാസ് പരീക്ഷ എഴുതിയത്. 87.33 ആണ് വിജയശതമാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ച് ശതമാനം കുറവാണിത്. 99.91 ശതമാനം വിജയം നേടിയ തിരുവനന്തപുരം മേഖലയാണ് ഏറ്റവും മുന്നിൽ. 78.05 ശതമാനം വിജയം നേടിയ പ്രയാഗ് രാജിലാണ് ഏറ്റവും കുറവ്.
12-ാം ക്ലാസ് പരീക്ഷ പാസാവാന്‍ പ്രത്യേക വിഷയങ്ങളുടെ തിയറി പരീക്ഷയില്‍ വിജയിക്കുന്നതിന് ഒരു വിദ്യാര്‍ത്ഥി 80-ല്‍ 26 മാര്‍ക്ക് നേടിയിരിക്കണം. ഇതോടൊപ്പം, പരീക്ഷയില്‍ വിജയിക്കാന്‍ വിദ്യാര്‍ത്ഥി ഓരോ വിഷയത്തിലും 33 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. 12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷ ഫെബ്രുവരി 15 നും ഏപ്രില്‍ അഞ്ചിനും ഇടയിലാണ് നടന്നത്.
എങ്ങനെ പരിശോധിക്കാം
* ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക
* 'CBSE Class 12' ലിങ്ക് ക്ലിക്ക് ചെയ്യുക.
* പുതിയ പേജില്‍ റോള്‍ നമ്പറും ജനന തീയതിയും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക
* ഫലം സ്‌ക്രീനില്‍ ദൃശ്യമാകും.
* ഡൗണ്‍ലോഡ് ചെയ്യുക. ഭാവിയിലെ ഉപയോഗത്തിനായി ഫലത്തിന്റെ ഒരു പകര്‍പ്പ് സൂക്ഷിക്കുക.
എങ്ങനെ പരിശോധിക്കാം
* ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക
* 'CBSE Class 12' ലിങ്ക് ക്ലിക്ക് ചെയ്യുക.
* പുതിയ പേജില്‍ റോള്‍ നമ്പറും ജനന തീയതിയും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക
* ഫലം സ്‌ക്രീനില്‍ ദൃശ്യമാകും.
* ഡൗണ്‍ലോഡ് ചെയ്യുക. ഭാവിയിലെ ഉപയോഗത്തിനായി ഫലത്തിന്റെ ഒരു പകര്‍പ്പ് സൂക്ഷിക്കുക.
Keywords: Exam Result, CBSE 12th Result, Education News, Malayalam News, Education India, Students News, Examination, CBSE 12th Result Declared.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.