ബസിന്റെ സീറ്റിനടിയിലെ ദ്വാരത്തിലൂടെ വീണ് വിദ്യാര്‍ത്ഥിനി മരിച്ചതില്‍ 3 പേര്‍ അറസ്റ്റില്‍
Jul 26, 2012, 15:41 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: സ്‌കൂള്‍ ബസിന്റെ സീറ്റിനടിയിലെ ദ്വാരത്തിലൂടെ റോഡിലേക്ക് വീണ് മലയാളിയായ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ബസിന്റെ ഉടമയടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബസ് ഡ്രൈവറും ബസ് ഓപറേറ്റും മറ്റൊരാളുമാണ് പിടിയിലായത്.
മന:പൂര്‍വമല്ലാത്ത നരഹത്യക്കും അശ്രദ്ധമായ ഡ്രൈവിങ്ങിനുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇക്കാര്യത്തില്‍ തങ്ങള്‍ കുറ്റക്കാരെല്ലെന്നാണ് സ്‌കൂള്‍ മാനേജ്മെന്റ് പറയുന്നത്. കരാറടിസ്ഥാനത്തില്‍ ഓടുന്ന ബസാണിത്. ബസ് സ്‌കൂളിന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് ഗതാഗത വകുപ്പിന്റെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
പാലക്കാട് ഒറ്റപ്പാലം പനയൂര്‍ ഈയംപാടിക്കല്‍ സേതുമാധവന്-പ്രിയ ദമ്പതികളുടെ മകള്‍ ശ്രുതിയാണ് (ഏഴ്) അതിദാരുണമായി മരിച്ചത്. താംബരം മുടിച്ചൂരില്‍ ബുധനാഴ്ച വൈകീട്ട് നാലു മണിയോടെയായിരുന്നു അപകടം. സേലയൂര്‍ സിയോണ്‍ മെട്രിക്കുലേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു മരിച്ച ശ്രുതി.
പഴകിയ ബസിന്റെ സീറ്റിനടിയില്‍ ചവിട്ടുപടിക്ക് സമീപത്ത് ദ്വാരമുണ്ടായിരുന്നത് പലക വെച്ച് അടച്ചിരിക്കുകയായിരുന്നു. ബസ് റോഡിലെ കുഴിയിലിറങ്ങിയതിനെ തുടര്‍ന്ന് കുലുങ്ങുകയും ദ്വാരം അടച്ചുവെച്ച പലക ഇതോടെ ഇളകിപ്പോകുകയും ചെയ്തപ്പോള്‍ വിദ്യാര്‍ത്ഥിനി ഇതിലൂടെ താഴെ റോഡില്‍ വീഴുകയും തല്‍ക്ഷണം മരിക്കുകയുമായിരുന്നു. സഹപാഠികള്‍ നിലവിളിച്ചെങ്കിലും ബസ് ഏറെ ദൂരം മുന്നോട്ടു പോയാണ് നിര്‍ത്തിയത്.
സംഭവത്തെ തുടര്‍ന്ന് തടിച്ചുകൂടിയ നാട്ടുകാര്‍ ബസ് കത്തിച്ചു. ബസ് ഡ്രൈവറെയും ക്ലീനറെയും മര്‍ദിച്ചവശരാക്കി പോലീസിന് കൈമാറി.
Keywords: Chennai, National, Accident, Student, School bus
മന:പൂര്‍വമല്ലാത്ത നരഹത്യക്കും അശ്രദ്ധമായ ഡ്രൈവിങ്ങിനുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇക്കാര്യത്തില്‍ തങ്ങള്‍ കുറ്റക്കാരെല്ലെന്നാണ് സ്‌കൂള്‍ മാനേജ്മെന്റ് പറയുന്നത്. കരാറടിസ്ഥാനത്തില്‍ ഓടുന്ന ബസാണിത്. ബസ് സ്‌കൂളിന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് ഗതാഗത വകുപ്പിന്റെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
പാലക്കാട് ഒറ്റപ്പാലം പനയൂര്‍ ഈയംപാടിക്കല്‍ സേതുമാധവന്-പ്രിയ ദമ്പതികളുടെ മകള്‍ ശ്രുതിയാണ് (ഏഴ്) അതിദാരുണമായി മരിച്ചത്. താംബരം മുടിച്ചൂരില്‍ ബുധനാഴ്ച വൈകീട്ട് നാലു മണിയോടെയായിരുന്നു അപകടം. സേലയൂര്‍ സിയോണ്‍ മെട്രിക്കുലേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു മരിച്ച ശ്രുതി.
പഴകിയ ബസിന്റെ സീറ്റിനടിയില്‍ ചവിട്ടുപടിക്ക് സമീപത്ത് ദ്വാരമുണ്ടായിരുന്നത് പലക വെച്ച് അടച്ചിരിക്കുകയായിരുന്നു. ബസ് റോഡിലെ കുഴിയിലിറങ്ങിയതിനെ തുടര്‍ന്ന് കുലുങ്ങുകയും ദ്വാരം അടച്ചുവെച്ച പലക ഇതോടെ ഇളകിപ്പോകുകയും ചെയ്തപ്പോള്‍ വിദ്യാര്‍ത്ഥിനി ഇതിലൂടെ താഴെ റോഡില്‍ വീഴുകയും തല്‍ക്ഷണം മരിക്കുകയുമായിരുന്നു. സഹപാഠികള്‍ നിലവിളിച്ചെങ്കിലും ബസ് ഏറെ ദൂരം മുന്നോട്ടു പോയാണ് നിര്‍ത്തിയത്.
സംഭവത്തെ തുടര്‍ന്ന് തടിച്ചുകൂടിയ നാട്ടുകാര്‍ ബസ് കത്തിച്ചു. ബസ് ഡ്രൈവറെയും ക്ലീനറെയും മര്‍ദിച്ചവശരാക്കി പോലീസിന് കൈമാറി.
Keywords: Chennai, National, Accident, Student, School bus
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.


