ഇടിയിലും മഴയിലും ബിഹാറില്‍ 46 മരണം

 


ADVERTISEMENT

പട്‌ന: (www.kvartha.com 22.06.2016) കനത്ത മഴയിലും ഇടിമിന്നലിലും ബിഹാറില്‍ 46 പേര്‍ മരിക്കുകയും 25 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ബിഹാര്‍ സര്‍ക്കാര്‍ നാല് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് ബിഹാറില്‍ 46 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബിഹാറില്‍ പാറ്റ്‌ന, നളന്ദ, പുര്‍നിയ, കയ്മൂര്‍, റോഹ്താസ്, സമസ്തിപുര്‍, മുസര്‍ഫര്‍പുര്‍, ബോജ്പുര്‍ തുടങ്ങിയ ജില്ലകളിലും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യുപിയിലും ബിഹാറിലും ചൊവ്വാഴ്ചയാണ് കാലവര്‍ഷം ശക്തിപ്പെട്ടത്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും വിവിധ മേഖലകളില്‍ വീശയടിച്ചു.

ഇടിമിന്നലേറ്റ് ഉത്തര്‍ പ്രദേശിലും കുട്ടികളടക്കം നിരവധി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം മാത്രം ഉത്തര്‍പ്രദേശില്‍ ഒമ്പത് കുട്ടികള്‍ ഉള്‍പ്പെടെ 13 പേര്‍ ഇടിമിന്നലേറ്റ് മരിച്ചു. ബിഹാറിലും ഉത്തര്‍ പ്രദേശിലും കനത്ത മഴ ഇപ്പോഴും തുടരുകയാണ്.

ഇടിയിലും മഴയിലും ബിഹാറില്‍ 46 മരണം

Also Read:
പള്ളിക്കരയില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപാവീതം ധനസഹായം; പരിക്കേറ്റവര്‍ക്ക് അര ലക്ഷം

Keywords:  Bihar rains: Lightning claims 46 lives in Rohtas district, Relatives, Patna, Compensation, Children., Treatment, Hospital, Report, Injured, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia