SWISS-TOWER 24/07/2023

BCCI Action | ഇഷാനും ശ്രേയസ് അയ്യർക്കും ഇനി ടീമിൽ ഇടം ലഭിക്കില്ലേ? ബിസിസിഐയുടെ ശിക്ഷ! വാർഷിക കരാറിൽ നിന്ന് പുറത്തായാൽ ഇനി എന്തെന്ന് അറിയാം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (KVARTHA) രഞ്ജി ട്രോഫി കളിക്കാനുള്ള നിർദേശം അവഗണിച്ച ക്രിക്കറ്റ് താരങ്ങളായ ഇഷാൻ കിഷനും ശ്രേയസ് അയ്യരും ബിസിസിഐയുടെ വാർഷിക കരാറിൽ നിന്ന് പുറത്തായി രിക്കുകയാണ്. ദേശീയ ടീമിൽ കളിക്കുന്നില്ലെങ്കിൽ ഈ താരങ്ങളെല്ലാം ആഭ്യന്തര ക്രിക്കറ്റിന്റെ ഭാഗമായിരിക്കണമെന്നും ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്.
  
BCCI Action | ഇഷാനും ശ്രേയസ് അയ്യർക്കും ഇനി ടീമിൽ ഇടം ലഭിക്കില്ലേ? ബിസിസിഐയുടെ ശിക്ഷ! വാർഷിക കരാറിൽ നിന്ന് പുറത്തായാൽ ഇനി എന്തെന്ന് അറിയാം


ഇനി ടീമിൽ ഇടം ലഭിക്കില്ലേ?

ശ്രേയസ് അയ്യർക്കും ഇഷാൻ കിഷനും ഇനി ടീം ഇന്ത്യയിൽ ഇടം ലഭിക്കില്ലേ എന്നതാണ് എല്ലാവരുടെയും മനസിലുള്ള ചോദ്യം. എന്നാൽ അങ്ങനെയല്ല. വാർഷിക കരാറിൽ ഉൾപ്പെട്ടില്ലെങ്കിലും കളിക്കാർക്ക് ഇന്ത്യൻ ടീമിൻ്റെ ഭാഗമാകാം. കരാറുള്ള ബിസിസിഐ കളിക്കാർക്ക് ബിസിസിഐ നിശ്ചിത ശമ്പളം നൽകുന്നു. ഇതിന് പുറമെ മാച്ച് ഫീയും ലഭിക്കും. ഇനി അയ്യരോ ഇഷാനോ ഇന്ത്യക്ക് വേണ്ടി കളിച്ചാൽ അവർക്ക് മാച്ച് ഫീ മാത്രമേ ലഭിക്കൂ.


കരാറിലില്ലെങ്കിലും രഹാനെ കളിച്ചു

കഴിഞ്ഞ വർഷം ബിസിസിഐ അജിങ്ക്യ രഹാനെയ്ക്ക് വാർഷിക കരാർ നൽകിയിരുന്നില്ല. ഇതിന് ശേഷവും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ ഫൈനലിനുള്ള ടീമിൽ ഇടം നേടി. ഇതിനുപുറമെ, വെസ്റ്റ് ഇൻഡീസ് പര്യടനത്തിനിടെ ടെസ്റ്റ് ടീമിന്റെ ഭാഗമായിരുന്നു. കരാറിൽ ഇല്ലാതിരുന്നിട്ടും ഉംറാൻ മാലിക്കും വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ ടീമിൻ്റെ ഭാഗമായിരുന്നു. വാർഷിക കരാറിൽ ഉണ്ടെങ്കിൽ ഇന്ത്യൻ ടീമിൽ ഇടം ലഭിക്കുമെന്നും അർഥമില്ല.


മുൻനിര ബാറ്റ്‌സ്മാന്മാർ

ഏകദിനത്തിൽ ഇന്ത്യൻ ടീമിൻ്റെ മുൻനിര ബാറ്റ്സ്മാനാണ് ശ്രേയസ് അയ്യർ. നാലാം നമ്പറിൽ ഒരുപാട് റൺസ് നേടിയിട്ടുണ്ട്. 2023 ലോകകപ്പിൽ 500-ലധികം റൺസ് സ്കോർ ചെയ്തു. എന്നാൽ ടെസ്റ്റിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിട്ടില്ല. ഇഷാൻ കിഷനും ഇന്ത്യക്കായി ഇതുവരെ മികച്ച പ്രകടനമാണ് നടത്തിയത്. ലോകകപ്പിൻ്റെ ഭാഗമായിരുന്ന താരത്തിന് ആദ്യ മത്സരങ്ങളിൽ അവസരം ലഭിച്ചു. ഈ രണ്ട് കളിക്കാർക്കെതിരെ നടപടിയെടുക്കുന്നതിലൂടെ, ആഭ്യന്തര ക്രിക്കറ്റിനെ എന്ത് വിലകൊടുത്തും അവഗണിക്കാനാവില്ലെന്ന സന്ദേശവും ബിസിസിഐ നൽകിയിട്ടുണ്ട്.


വാർഷിക കരാറിലുള്ള താരങ്ങൾ

രോഹിത് ശർമ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ എന്നീ താരങ്ങളാണ് എ പ്ലസ് വിഭാഗത്തിലുള്ളത്. ആർ. അശ്വിൻ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കെ.എൽ. രാഹുൽ, ശുഭ്മൻ ഗിൽ, ഹാർദിക് പാണ്ഡ്യ എന്നിവരാണ് എ ഗ്രേഡിലുള്ള താരങ്ങൾ. ഗ്രേഡ് ബി: സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, കുൽദീപ് യാദവ്, അക്ഷർ പട്ടേൽ, യശസ്വി ജയ്സ്വാൾ.

ഗ്രേഡ് സി: റിങ്കു സിങ്, തിലക് വര്‍മ, ഋതുരാജ് ഗെയ്ക്‌വാദ്, ഷാർദൂൽ ഠാക്കൂർ, ശിവം ദുബെ, രവി ബിഷ്ണോയി, ജിതേഷ് ശര്‍മ, വാഷിങ്ടൻ സുന്ദർ, മുകേഷ് കുമാർ, സഞ്ജു സാംസൺ, അർഷ്ദീപ് സിങ്, കെ.എസ്. ഭരത്, പ്രസിദ്ധ് ക‍ൃഷ്ണ, ആവേശ് ഖാൻ, രജത് പട്ടീദാർ. 2024 സെപ്റ്റംബർ 30 വരെയാണ് കരാറിന്റെ കാലാവധി.

Keywords:  News, News-Malayalam-New, National, National-News, BCCI drops Shreyas Iyer and Ishan Kishan from annual player retainership contracts.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia