രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനയായി പണം നല്‍കുന്നത് നിരോധിക്കണം: മുന്‍ സുപ്രീംകോടതി ജഡ്ജി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 12.11.2016) രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പണം സംഭാവന നല്‍കുന്നത് നിരോധിക്കണമെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജിയും അണ്ണാ ഹസാരയ്‌ക്കൊപ്പം അഴിമതിക്കെതിരായ മുന്നേറ്റത്തില്‍ പങ്കാളിയായിരുന്ന സന്തോഷ് ഹെഗ്‌ഡെ.

പെട്ടന്നുള്ള കറന്‍സി നിരോധനം സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വലിയ തിരിച്ചടിയാകും. രാഷ്ട്രീയ പാര്‍ട്ടികള്‍ വലിയതോതില്‍ കള്ളപ്പണം കൈകാര്യം ചെയ്യുന്നുണ്ടെന്നും സന്തോഷ് ഹെഗ്‌ഡെ പറഞ്ഞു. മോഡി
 സര്‍ക്കാര്‍ 500, 1,000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മോഡി  സര്‍ക്കാരിന്റെ ഈ നീക്കം കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കാന്‍ ഒരു അളവുവരെ സഹായിക്കും. അതേസമയം കള്ളപ്പണം പൂര്‍ണമായും ഇല്ലാതാക്കാന്‍ ഇപ്പോഴത്തെ നടപടികൊണ്ട് കഴിയുമെന്ന് കരുതുന്നില്ല.

കറന്‍സി നിരോധിച്ചതിനേക്കാള്‍ പ്രാധന്യമുള്ളതാണ് വിദേശത്തുള്ള കള്ളപ്പണം ഇന്ത്യയിലെത്തിക്കുകയെന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോഡി ഇക്കാര്യത്തില്‍ ഉറപ്പു നല്‍കിയിട്ടുണ്ടെങ്കിലും രണ്ട് വര്‍ഷമായിട്ടും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും അദ്ദേഹംപറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനയായി പണം നല്‍കുന്നത് നിരോധിക്കണം: മുന്‍ സുപ്രീംകോടതി ജഡ്ജി

Keywords: New Delhi, National, India, Fake money, Supreme Court of India, Judge, Politics,  Ban cash donations to political parties: Former SC judge Santosh Hegde.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script