താലിബാനെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളിട്ടെന്ന് പരാതി; 14 പേർ അറസ്റ്റിൽ
Aug 21, 2021, 21:15 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഗുവഹത്തി: (www.kvartha.com 21.08.2021) താലിബാനെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളിട്ടെന്ന പരാതിയിൽ 14 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഫ്ഗാനിസ്താനിൽ താലിബാന്‍ അധികാരം പിടിച്ചതിന് പിന്നാലെ അവര്‍ക്ക് അനുകൂലമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും, അവര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്‌തെന്ന കുറ്റം ചുമത്തിയാണ് അസം പൊലീസ് 14 പേരെ അറസ്റ്റ് ചെയ്തത്.
കംരുപ്, ധുബ്രി, ബാര്‍പ്പെട്ട ജില്ലകളില്‍ നിന്നും രണ്ടുപേര്‍ വീതവും, ധരങ്, കഛാര്‍, ഹെയ്ലകണ്ടി, സൗത്ത് സല്‍മാര, ഹോജോയ്, ഗോല്‍പാര എന്നീ ജില്ലകളില്‍ നിന്നും ഒരോരുത്തരുമാണ് അറസ്റ്റിലായത്. അറസ്റ്റിലായവരിൽ ഒരാള്‍ വിദ്യാര്‍ഥിയാണെന്ന് പൊലീസ് അറിയിച്ചു.
കംരുപ്, ധുബ്രി, ബാര്‍പ്പെട്ട ജില്ലകളില്‍ നിന്നും രണ്ടുപേര്‍ വീതവും, ധരങ്, കഛാര്‍, ഹെയ്ലകണ്ടി, സൗത്ത് സല്‍മാര, ഹോജോയ്, ഗോല്‍പാര എന്നീ ജില്ലകളില്‍ നിന്നും ഒരോരുത്തരുമാണ് അറസ്റ്റിലായത്. അറസ്റ്റിലായവരിൽ ഒരാള്‍ വിദ്യാര്‍ഥിയാണെന്ന് പൊലീസ് അറിയിച്ചു.
ഇത്തരത്തിലുള്ള പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നതും, ലൈക് ചെയ്യുന്നതിലും ജനങ്ങള്‍ ശ്രദ്ധ പുലര്‍ത്തണമെന്നും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശക്തമായി തന്നെ പൊലീസ് നിരീക്ഷിക്കുന്നുവെന്നുമാണ് വാര്‍ത്ത പങ്കുവച്ച് അസം സ്പെഷ്യല്‍ ഡിജിപി ജിപി സിംഗ് ട്വീറ്റ് ചെയ്തത്.
Keywords: News, India, Taliban Terrorists, Afghanistan, National, Top-Headlines, Assam, Police, Arrest, Arrested, Social Media, Taliban takeover of Afghanistan, Assam Police arrest 14 over social media posts supporting Taliban takeover of Afghanistan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

