അധോലോക സംഘവുമായി കൂടിക്കാഴ്ച നടത്തിയ ബോളിവുഡ് നടനെ ചോദ്യം ചെയ്യും
Feb 3, 2015, 13:20 IST
ADVERTISEMENT
മുംബൈ: (www.kvartha.com 03/02/2015) അധികൃതരോട് അനുമതി വാങ്ങാതെ അധോലോക സംഘാംഗവുമായി കൂടിക്കാഴ്ച നടത്തിയ ബോളിവുഡ് നടനെ ചോദ്യം ചെയ്യാന്‍ ഉത്തരവ്. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് തലോജ ജയിലില്‍ കഴിയുന്ന അധോലോക സംഘത്തിലെ അരുണ്‍ ഗൗലിയെ സന്ദര്‍ശിച്ച ബോളിവുഡ് നടന് അര്ജുന് രാംപാലിനെയാണ് ചോദ്യം ചെയ്യുന്നത്. ഇദ്ദേഹത്തെ ചോദ്യം ചെയ്യാനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
2014 ഡിസംബര്‍ 29ന്, പതിവ് പരിശോധനകള്‍ക്കായി ജെ.ജെ ആശുപത്രിയിലെത്തിയ അരുണ്‍ ഗൗലിയയുമായി കൂടിക്കാഴ്ച നടത്തിയതിനാണ് അര്‍ജുനെ ചോദ്യം ചെയ്യുന്നത്. ഗൗലിയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന 'ഡാഡി' എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി അവതരിപ്പിക്കുന്നത് അര്ജുന് ആണ്. അതുകൊണ്ടുതന്നെ സിനിമയില്‍ തന്റെ കഥാപാത്രത്തെ ഭംഗിയാക്കുന്നതിനു വേണ്ടിയാണ് ഗൗലിയുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ കൂടിക്കാഴ്ച നടത്താന്‍ അര്ജുന് രാംപാല്‍ അനുമതി ചോദിച്ചില്ലെന്നാണ് ആരോപണം. ഒരു മണിക്കൂറോളമാണ് ഗൗലിയുമായി കൂടിക്കാഴ്ച നടത്തിയത്.
അതേസമയം ഗൗലിയോടൊപ്പം തലോജ ജയിലില്‍ നിന്നും ആശുപത്രിയില്‍ പോയ പോലീസുകാരനെതിരെയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
2014 ഡിസംബര്‍ 29ന്, പതിവ് പരിശോധനകള്‍ക്കായി ജെ.ജെ ആശുപത്രിയിലെത്തിയ അരുണ്‍ ഗൗലിയയുമായി കൂടിക്കാഴ്ച നടത്തിയതിനാണ് അര്‍ജുനെ ചോദ്യം ചെയ്യുന്നത്. ഗൗലിയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന 'ഡാഡി' എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി അവതരിപ്പിക്കുന്നത് അര്ജുന് ആണ്. അതുകൊണ്ടുതന്നെ സിനിമയില്‍ തന്റെ കഥാപാത്രത്തെ ഭംഗിയാക്കുന്നതിനു വേണ്ടിയാണ് ഗൗലിയുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ കൂടിക്കാഴ്ച നടത്താന്‍ അര്ജുന് രാംപാല്‍ അനുമതി ചോദിച്ചില്ലെന്നാണ് ആരോപണം. ഒരു മണിക്കൂറോളമാണ് ഗൗലിയുമായി കൂടിക്കാഴ്ച നടത്തിയത്.
അതേസമയം ഗൗലിയോടൊപ്പം തലോജ ജയിലില്‍ നിന്നും ആശുപത്രിയില്‍ പോയ പോലീസുകാരനെതിരെയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Keywords: Arjun Rampal summoned by Mumbai police for meeting jailed gangster Arun Gawli, Mumbai, Bollywood, Actor, Visit, hospital, Allegation, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
