SWISS-TOWER 24/07/2023

പെണ്‍സുഹൃത്തിനെ കാണുവാന്‍ സ്വിറ്റ്സര്‍ലാന്റിലേക്ക് പുറപ്പെട്ട ആന്ധ്രാപ്രദേശ് സ്വദേശി ഒടുവില്‍ എത്തിച്ചേര്‍ന്നത്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഹൈദരാബാദ്: (www.kvartha.com 20.11.2019) പെണ്‍സുഹൃത്തിനെ കാണുവാന്‍ സ്വിറ്റ്സര്‍ലാന്റിലേക്ക് പുറപ്പെട്ട ഇന്ത്യന്‍ ടെക്കിയുടെ യാത്ര അവസാനിച്ചത് പാകിസ്ഥാന്‍ ജയിലില്‍. ആന്ധ്രാപ്രദേശ് സ്വദേശിയായ സോഫ്ട്വെയര്‍ എന്‍ജിനീയര്‍ പ്രശാന്ത് വൈദ്യമാണ് പാക് ജയിലിലായത്. ഇയാളെ കൂടാതെ വോറൊരാളെ കൂടി രേഖകളില്ലാതെ പാകിസ്താന്‍ മണ്ണില്‍ പ്രവേശിച്ചതിന്റെ പേരില്‍ പാക് പോലീസ് അറസ്റ്റു ചെയ്തു.

ഹൈദരാബാദില്‍ സോഫ്ട്വേര്‍ എന്‍ജിനീയര്‍ ആയ പ്രശാന്ത് രാജസ്ഥാന്‍ വഴിയാണ് രേഖകളില്ലാതെ പാകിസ്താനില്‍ എത്തിയത് എന്നാണ് സൂചന. ഭഹവല്‍പുര്‍ ജില്ലയിലെ മരുഭൂമിയ്ക്ക് സമീപത്തുനിന്ന് ഈ മാസം 14നാണ് പ്രശാന്തും മറ്റൊരാളും അറസ്റ്റിലായതെന്ന് പാകിസ്താന്‍ മാധ്യമങ്ങള്‍ പറയുന്നു.

പെണ്‍സുഹൃത്തിനെ കാണുവാന്‍ സ്വിറ്റ്സര്‍ലാന്റിലേക്ക് പുറപ്പെട്ട ആന്ധ്രാപ്രദേശ് സ്വദേശി ഒടുവില്‍ എത്തിച്ചേര്‍ന്നത്

ചൊവ്വാഴ്ച്ച മാതാപിതാക്കള്‍ക്ക് അയച്ച വീഡിയോ സന്ദേശത്തില്‍ താന്‍ ഒരു മാസത്തിനുള്ളില്‍ മോചിതനാകുമെന്ന പ്രതീക്ഷയും പ്രശാന്ത് പങ്കുവയ്ക്കുന്നുണ്ട്. കോടതിയില്‍ ഹാജരാക്കിയ തന്നെ ജയിലിലേക്ക് മാറ്റി. ഇന്ത്യന്‍ എംബസിയില്‍ വിവരം അറിയിച്ചിട്ട്. തന്റെ ജാമ്യത്തിനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയും പാകിസ്താനും തടവുകാരെ കൈമാറാറുണ്ട്. ഇതിന് സമയമെടുക്കുമെന്ന് പ്രശാന്ത് പറയുന്നു.

രണ്ടു വര്‍ഷം മുന്‍പ് കാണാതായ പ്രശാന്തിനെക്കുറിച്ച് ഇപ്പോഴാണ് വിവരം ലഭിക്കുന്നത്. എന്നാല്‍ എങ്ങനെ ഇയാള്‍ പാകിസ്ഥാനില്‍ എത്തിയതെന്ന് വ്യക്തമല്ല. സ്വിറ്റ്സര്‍ലാന്റിലേക്ക് പോയ പ്രശാന്ത് എങ്ങനെ പാകിസ്താനില്‍ എത്തപ്പെട്ടു എന്നതാണ് പോലീസ് അന്വേഷിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  News, National, Hyderabad, Prison, Pakistan, Police, Family, Court, Andhra Native Finally Arrived to Prison
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia