Sharad Pawar | അജിത്തുമായി തര്‍ക്കങ്ങളില്ല, ഇപ്പോഴും അദ്ദേഹം ഞങ്ങളുടെ നേതാവ്; മരുമകനോടുള്ള 'സ്‌നേഹം' വെളിപ്പെടുത്തി ശരദ് പവാര്‍

 


മുംബൈ: (www.kvartha.com) പാര്‍ടി പിളര്‍ത്തി ബിജെപി കാംപിലെത്തി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായ മരുമകന്‍ അജിത് പവാറിനോടുള്ള 'സ്‌നേഹം' വെളിപ്പെടുത്തി എന്‍സിപി മേധാവി ശരദ് പവാര്‍. അജിത്തുമായി തര്‍ക്കങ്ങളില്ലെന്നും അദ്ദേഹം ഇപ്പോഴും ഞങ്ങളുടെ നേതാവാണെന്നും പവാര്‍ പറഞ്ഞു.

ശരദ് പവാറിന്റെ വാക്കുകള്‍:


'അജിത് പവാര്‍ ഞങ്ങളുടെ നേതാവാണ്, അതിലൊരു തര്‍ക്കവുമില്ല. എന്‍സിപിയില്‍ യാതൊരു വിള്ളലുമില്ല. എങ്ങനെയാണു് പാര്‍ടിയില്‍ വിള്ളലുണ്ടാവുക? ദേശീയ തലത്തില്‍ പാര്‍ടിയിലെ വലിയൊരു വിഭാഗം വേര്‍പെട്ടു പോകുമ്പോഴാണ് അങ്ങനെ സംഭവിക്കുക. ഇന്ന് എന്‍സിപിയില്‍ അത്തരമൊരു സാഹചര്യമില്ല. ശരിയാണ്, ചില നേതാക്കള്‍ വ്യത്യസ്ത നിലപാട് എടുക്കുന്നുണ്ട്. പക്ഷേ, അതിനെ വിഭജനമെന്നു വിളിക്കാനാവില്ല. ജനാധിപത്യത്തില്‍ അങ്ങനെ അവര്‍ക്ക് ചെയ്യാനാകും' എന്ന് പവാറിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപോര്‍ട് ചെയ്തു.

എന്‍സിപിയിലെ ചില നേതാക്കള്‍ ശിവസേന (ഏക്‌നാഥ് ഷിന്‍ഡെ) ബിജെപി സഖ്യത്തിനൊപ്പം സംസ്ഥാന സര്‍കാരിന്റെ ഭാഗമായത് ഇഡി അന്വേഷണം നേരിടാതിരിക്കാനാണെന്ന് പവാര്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. പാര്‍ടി മാറിയതിന് പിന്നാലെ അജിത് പവാറും സംഘവും ശരദ് പവാറിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞിരുന്നില്ല.

Sharad Pawar | അജിത്തുമായി തര്‍ക്കങ്ങളില്ല, ഇപ്പോഴും അദ്ദേഹം ഞങ്ങളുടെ നേതാവ്; മരുമകനോടുള്ള 'സ്‌നേഹം' വെളിപ്പെടുത്തി ശരദ് പവാര്‍

പവാര്‍ ബിജെപി നേതൃത്വത്തോട് അടുക്കുന്നതായുള്ള വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ഇപ്പോള്‍ അജിത്തുമായി പ്രശ്‌നങ്ങളില്ലെന്നു വ്യക്തമാക്കി രംഗത്തെത്തിയത്. ശരദ് പവാറിന്റെ ചാഞ്ചാട്ടത്തില്‍ മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡിയിലും 'ഇന്‍ഡ്യ' പ്രതിപക്ഷ മുന്നണിയിലും ആശങ്കയും എതിര്‍പ്പുമുണ്ട്.

Keywords:  Ajit Pawar our leader, no split in NCP, says Sharad Pawar days ahead of INDIA bloc meet, Mumbai, News, Ajit Pawar Our Leader, No Split In NCP, Sharad Pawar, Politics, Controversy, Media, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia