Air India | 500 പുതിയ വിമാനങ്ങള്‍ വാങ്ങാനുള്ള 82 ലക്ഷം കോടിയുടെ കരാറില്‍ ഒപ്പുവെച്ച് എയര്‍ ഇന്‍ഡ്യ

 




ന്യൂഡെല്‍ഹി: (www.kvartha.com) 500 പുതിയ വിമാനങ്ങള്‍ വാങ്ങാനുള്ള 82 ലക്ഷം കോടിയുടെ കരാറില്‍ എയര്‍ ഇന്‍ഡ്യ ഒപ്പുവെച്ചു. 100 ബില്യന്‍ യുഎസ് ഡോളറിലേറെ ചെലവിട്ടാണ് വിമാനങ്ങള്‍ വാങ്ങുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിടേഴ്‌സ് റിപോര്‍ട് ചെയ്തു. ടാറ്റായുടെ ഉടമസ്ഥതയിലേക്ക് തിരിച്ചെത്തിയ എയര്‍ ഇന്‍ഡ്യയുടെ ഏറ്റവും വലിയ ഓര്‍ഡറായി മാറിയേക്കാം ഇത്. 

ഫ്രാന്‍സിന്റെ എയര്‍ബസും എതിരാളികളായ വിമാന നിര്‍മാതാക്കളായ ബോയിംഗും തമ്മില്‍ തുല്യമായി വിഭജിക്കപ്പെട്ട ഈ കരാറിനെ കുറിച്ച് ഡിസംബറില്‍ തന്നെ റിപോര്‍ടുകളുണ്ടായിരുന്നു. എയര്‍ ഇന്‍ഡ്യ 250 എയര്‍ബസ് വിമാനങ്ങളും, 210 സിംഗിള്‍-ഇടനാഴി A320  വിമാനങ്ങളും 40 വൈഡ്‌ബോഡി A350 വാങ്ങുമെന്നാണ് റിപോര്‍ട്.

എയര്‍ബസും എയര്‍ ഇന്‍ഡ്യയും കരാറില്‍ ഒപ്പുവെച്ചപ്പോള്‍, ജനുവരി 27 ന് ബോയിംഗ് എയര്‍ലൈനുമായുള്ള കരാറില്‍ ഒപ്പുവെച്ചിരുന്നു, കേന്ദ്രത്തിന്റെ ഉടമസ്ഥതയില്‍ നിന്നും എയര്‍ ഇന്‍ഡ്യയെ ടാറ്റ വീണ്ടെടുത്തിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ അവസരത്തിലാണ് പുതിയ കരാറുകള്‍. എന്നാല്‍ ഈ കരാറിനെ കുറിച്ച് എയര്‍ ഇന്‍ഡ്യയോ എയര്‍ബസോ പ്രതികരിച്ചിട്ടില്ല. 

Air India | 500 പുതിയ വിമാനങ്ങള്‍ വാങ്ങാനുള്ള 82 ലക്ഷം കോടിയുടെ കരാറില്‍ ഒപ്പുവെച്ച് എയര്‍ ഇന്‍ഡ്യ


ഇന്‍ഡിഗോ, സ്പൈസ്ജെറ്റ്, എയര്‍ഏഷ്യ ഇന്‍ഡ്യ എന്നിവയുള്‍പെടെ കുറഞ്ഞ നിരക്കിലുള്ള വിമാനക്കംപനികളാണ് ആഭ്യന്തര വ്യോമയാന രംഗത്ത് ആധിപത്യം പുലര്‍ത്തുന്നത്, അവയില്‍ ഭൂരിഭാഗവും എയര്‍ബസ് നാരോബോഡി വിമാനങ്ങള്‍ ആണ് പ്രവര്‍ത്തിപ്പിക്കുന്നത്. ഇന്‍ഡ്യയിലെ ബോയിങ്ങിന്റെ ഏറ്റവും വലിയ ഉപഭോക്താവായ സ്‌പൈസ് ജെറ്റ് 155 മാക്‌സ് വിമാനങ്ങള്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. 

എമിറേറ്റ്സ് പോലുള്ള ഗള്‍ഫ് എതിരാളികള്‍ ആധിപത്യം പുലര്‍ത്തുന്ന മേഖലയില്‍ അന്തരാഷ്ട്ര സര്‍വീസുകള്‍ക്കൊപ്പം ഡെല്‍ഹി, മുംബൈ തുടങ്ങിയ നഗരങ്ങള്‍ക്കുമിടയിലുള്ള യാത്രകള്‍ വര്‍ധിപ്പിക്കാനും  എയര്‍ ഇന്‍ഡ്യ ലക്ഷ്യമിടുന്നു. നാല് ബില്യന്‍ ഡോളറാണ് ടാറ്റ എയര്‍ ഇന്‍ഡ്യയുടെ വിവിധ പ്രവര്‍ത്തങ്ങള്‍ക്കായി മാറ്റിവെക്കുന്നത്.

Keywords:  News,National,India,New Delhi,Top-Headlines,Latest-News,Flight,Air India,Business,Finance, Air India seals record order for about 500 jets from Airbus, Boeing 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia