Found Dead | എയർഹോസ്റ്റസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് ലോക്കപ്പിൽ മരിച്ച നിലയിൽ
Sep 8, 2023, 15:46 IST
മുംബൈ: (www.kvartha.com) എയർഹോസ്റ്റസിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതിയെ പൊലീസ് സ്‌റ്റേഷനിലെ ലോക്കപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. പഞ്ചാബ് സ്വദേശിയും മുംബൈയിൽ ശുചീകരണ തൊഴിലാളിയായ വിക്രം അത്വാൾ (40) ആണ് മരിച്ചത്. അന്ധേരി സ്‌റ്റേഷനിലെ ലോക്കപ്പിൽ വെച്ച് പാന്റ്‌സ് ഉപയോഗിച്ച് തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായി പൊലീസ് അറിയിച്ചു.
പഞ്ചാബ് സ്വദേശിയായ വിക്രം അത്വാൾ 12 വർഷം മുമ്പ് മുംബൈയിലെത്തി, കഴിഞ്ഞ ഏഴ് മാസമായി മരോളിലെ എൻജി കോഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയുടെ ഹൗസ് കീപ്പിംഗ് വിഭാഗത്തിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു.
ട്രെയിനി എയർഹോസ്റ്റസായ രൂപൽ ഓഗ്രേയെ (24) തിങ്കളാഴ്ച രാവിലെയാണ് അന്ധേരി ഈസ്റ്റിലെ അപ്പാർട്ട്‌മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഛത്തീസ്ഗഡിലെ റായ്പൂരിൽ നിന്ന് ആറ് മാസം മുമ്പ് മുംബൈ നഗരത്തിലേക്ക് താമസം മാറിയ രൂപാൽ ഓഗ്രേ എൻജി കോംപ്ലക്‌സിലെ അപ്പാർട്ട്മെന്റിൽ മൂത്ത സഹോദരിക്കും സുഹൃത്തിനുമൊപ്പം താമസിച്ചു വരികയായിരുന്നു. സംഭവസമയത്ത് അപ്പാർട്ട്മെന്റിൽ യുവതി തനിച്ചായിരുന്നു. മൂന്ന് ദിവസം മുമ്പ് സഹോദരിയും സുഹൃത്തും നാട്ടിലേക്ക് പോയിരുന്നു.
'ഞായറാഴ്ച രാവിലെ 11 മണിയോടെ അത്വാൾ ടോയ്‌ലറ്റ് വൃത്തിയാക്കാനെന്ന വ്യാജേന രൂപലിന്റെ ഫ്‌ലാറ്റിലേക്ക് പ്രവേശിച്ചു. യുവതി തനിച്ചായതിനാൽ മുതലെടുക്കാൻ ശ്രമിച്ചു, കത്തി കാണിച്ച് ഭീഷണിപ്പെടുത്തി രൂപലിനെ നിർബന്ധിച്ചു. എന്നിരുന്നാലും, യുവതി ശക്തമായ പ്രതിരോധം നടത്തി. അത്വാളിന് തന്നെ കൈകളിൽ വെട്ടേറ്റു, പക്ഷേ ഇയാൾ രൂപലിൻറെ കഴുത്ത് വെട്ടി. തുടർന്ന് യുവതി കുളിമുറിയിൽ വീണു. തറയിലെ രക്തം വൃത്തിയാക്കിയ ശേഷം ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട്, വസ്ത്രങ്ങൾ കഴുകി. എങ്ങനെ പരിക്കേറ്റുവെന്ന് ചോദിച്ചപ്പോൾ ഭാര്യയോട് കള്ളം പറയുകയായിരുന്നു. പരിക്കേറ്റ് ചികിത്സിക്കാൻ ഡോക്ടറെയും സന്ദർശിച്ചു', പൊലീസ് പറഞ്ഞു.
തുടർന്ന് കൊലപാതക കുറ്റം ചുമത്തി വിക്രം അത്വാളിനെ പവായ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തിങ്കളാഴ്ച അറസ്റ്റിന് ശേഷം ചൊവ്വാഴ്ച പൊലീസ് ഇയാളെ കോടതിയിൽ ഹാജരാക്കി. അന്ധേരി കോടതി സെപ്തംബർ എട്ട് വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പൊലീസ് കസ്റ്റഡി നീട്ടണമെന്ന് ആവശ്യപ്പെട്ട് പവായ് പൊലീസ് പ്രതിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കേണ്ടതായിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചത്.
Keywords: News, National, Mumbai, Found Dead, Air hostess murder, Mumbai, Police, Crime, Air hostess murder: Accused found dead inside police lock-up in Mumbai.
< !- START disable copy paste -->
പഞ്ചാബ് സ്വദേശിയായ വിക്രം അത്വാൾ 12 വർഷം മുമ്പ് മുംബൈയിലെത്തി, കഴിഞ്ഞ ഏഴ് മാസമായി മരോളിലെ എൻജി കോഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയുടെ ഹൗസ് കീപ്പിംഗ് വിഭാഗത്തിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു.
ട്രെയിനി എയർഹോസ്റ്റസായ രൂപൽ ഓഗ്രേയെ (24) തിങ്കളാഴ്ച രാവിലെയാണ് അന്ധേരി ഈസ്റ്റിലെ അപ്പാർട്ട്‌മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഛത്തീസ്ഗഡിലെ റായ്പൂരിൽ നിന്ന് ആറ് മാസം മുമ്പ് മുംബൈ നഗരത്തിലേക്ക് താമസം മാറിയ രൂപാൽ ഓഗ്രേ എൻജി കോംപ്ലക്‌സിലെ അപ്പാർട്ട്മെന്റിൽ മൂത്ത സഹോദരിക്കും സുഹൃത്തിനുമൊപ്പം താമസിച്ചു വരികയായിരുന്നു. സംഭവസമയത്ത് അപ്പാർട്ട്മെന്റിൽ യുവതി തനിച്ചായിരുന്നു. മൂന്ന് ദിവസം മുമ്പ് സഹോദരിയും സുഹൃത്തും നാട്ടിലേക്ക് പോയിരുന്നു.
'ഞായറാഴ്ച രാവിലെ 11 മണിയോടെ അത്വാൾ ടോയ്‌ലറ്റ് വൃത്തിയാക്കാനെന്ന വ്യാജേന രൂപലിന്റെ ഫ്‌ലാറ്റിലേക്ക് പ്രവേശിച്ചു. യുവതി തനിച്ചായതിനാൽ മുതലെടുക്കാൻ ശ്രമിച്ചു, കത്തി കാണിച്ച് ഭീഷണിപ്പെടുത്തി രൂപലിനെ നിർബന്ധിച്ചു. എന്നിരുന്നാലും, യുവതി ശക്തമായ പ്രതിരോധം നടത്തി. അത്വാളിന് തന്നെ കൈകളിൽ വെട്ടേറ്റു, പക്ഷേ ഇയാൾ രൂപലിൻറെ കഴുത്ത് വെട്ടി. തുടർന്ന് യുവതി കുളിമുറിയിൽ വീണു. തറയിലെ രക്തം വൃത്തിയാക്കിയ ശേഷം ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട്, വസ്ത്രങ്ങൾ കഴുകി. എങ്ങനെ പരിക്കേറ്റുവെന്ന് ചോദിച്ചപ്പോൾ ഭാര്യയോട് കള്ളം പറയുകയായിരുന്നു. പരിക്കേറ്റ് ചികിത്സിക്കാൻ ഡോക്ടറെയും സന്ദർശിച്ചു', പൊലീസ് പറഞ്ഞു.
തുടർന്ന് കൊലപാതക കുറ്റം ചുമത്തി വിക്രം അത്വാളിനെ പവായ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തിങ്കളാഴ്ച അറസ്റ്റിന് ശേഷം ചൊവ്വാഴ്ച പൊലീസ് ഇയാളെ കോടതിയിൽ ഹാജരാക്കി. അന്ധേരി കോടതി സെപ്തംബർ എട്ട് വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പൊലീസ് കസ്റ്റഡി നീട്ടണമെന്ന് ആവശ്യപ്പെട്ട് പവായ് പൊലീസ് പ്രതിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കേണ്ടതായിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചത്.
Keywords: News, National, Mumbai, Found Dead, Air hostess murder, Mumbai, Police, Crime, Air hostess murder: Accused found dead inside police lock-up in Mumbai.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.