Chandigarh Mayor | ചണ്ഡീഗഡിൽ വീണ്ടും ട്വിസ്റ്റ്! സുപ്രീം കോടതിയിൽ വാദം കേൾക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് മേയർ രാജിവെച്ചു; 3 ആം ആദ്മി പാർട്ടി കൗൺസിലർമാർ ബിജെപിയിൽ ചേർന്നു
Feb 19, 2024, 11:13 IST
ചണ്ഡീഗഡ്: (KVARTHA) ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന ആരോപണങ്ങൾക്കിടെ ബിജെപി നേതാവ് മനോജ് സോങ്കർ മേയർ സ്ഥാനത്തുനിന്ന് രാജിവച്ചു. കേസിൽ തിങ്കളാഴ്ച സുപ്രീം കോടതിയിൽ വാദം കേൾക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് അപ്രതീക്ഷിതമായി പദവി ഒഴിഞ്ഞത്. അതേസമയം, ആം ആദ്മി പാർട്ടിക്കും (AAP) തിരിച്ചടി നൽകി പാർട്ടിയുടെ മൂന്ന് കൗൺസിലർമാർ ബിജെപിയിൽ ചേർന്നു.
മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർക്ക് മനോജ് സോങ്കർ രാജിക്കത്ത് നൽകിയതായി ചണ്ഡീഗഡ് ബിജെപി പ്രസിഡൻ്റ് ജതീന്ദർ പാൽ മൽഹോത്ര പറഞ്ഞു. ആം ആദ്മി പാർട്ടി കൗൺസിലർ പൂനം ദേവി, നേഹ മുസാവത്ത്, ഗുർചരൺ കാല എന്നിവരാണ് ബിജെപിയിൽ ചേർന്നത്. തങ്ങൾക്ക് പൂർണ ഭൂരിപക്ഷമുണ്ടെന്നും മേയർ പദവിയിൽ ബിജെപി തുടരുമെന്നും പാർട്ടി നേതാവ് അരുൺ സൂദ് പറഞ്ഞു.
ജനുവരി 30ന് നടന്ന തിരഞ്ഞെടുപ്പിൽ കൂടുതൽ കൗൺസിലർമാരുണ്ടായിട്ടും ആം ആദ്മി പാർട്ടിയും കോൺഗ്രസും ഉൾപ്പെട്ട 'ഇന്ത്യ' സഖ്യത്തിന് പരാജയം നേരിടേണ്ടി വന്നത് രാഷ്ട്രീയ വിവാദമായി മാറിയിരുന്നു. കോർപ്പറേഷനിൽ ആകെ 35 സീറ്റുകളാണുള്ളത്. ഇതിൽ ബിജെപിക്ക് 14 ഉം അകാലിദളിന് ഒരു കൗൺസിലറുമുണ്ട്. ഇതിന് പുറമെ ചണ്ഡീഗഢിലെ എംപിക്കും ഈ തിരഞ്ഞെടുപ്പിൽ വോട്ടവകാശമുണ്ട്. ബിജെപിയുടെ കിരൺ ഖേറാണ് ഈ എംപി. ബിജെപിയുടെ 14 കൗൺസിലർമാരും ഒരു എംപിയും ശിരോമണി അകാലിദളിൻ്റെ ഒരു കൗൺസിലറും ചേർന്ന് 16 ആണ് എൻഡിഎയുടെ അംഗബലം.
മറുവശത്ത് ആം ആദ്മി പാർട്ടിക്ക് 13 കൗൺസിലർമാരും കോൺഗ്രസിന് ഏഴ് കൗൺസിലർമാരുമാണ് ഉണ്ടായിരുന്നത്. അതായത് ഇന്ത്യാ സഖ്യത്തിന് ആകെ 20 കൗൺസിലർമാരുടെ പിന്തുണയുണ്ടായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ എട്ട് വോട്ടുകൾ അസാധുവായതായി പ്രിസൈഡിംഗ് ഓഫീസർ പ്രഖ്യാപിക്കുകയാണുണ്ടായത്. ബിജെപി കൗണ്‍സിലര്‍മാരുടെ വോട്ടുകളെല്ലാം സാധുവായതോടെ മനോജ് സോങ്കര്‍ വിജയിച്ചു. ബിജെപി ന്യൂനപക്ഷ സെല്‍ അംഗമായ പ്രിസൈഡിംഗ് ഓഫീസര്‍ അനില്‍ മസിഹ് മനപ്പൂര്‍വം എട്ട് വോട്ടുകള്‍ അസാധുവാക്കിയെന്നാണ് ഇന്ത്യ സഖ്യത്തിന്റെ ആരോപണം.
ബാലറ്റ് പേപ്പറുകളിൽ പ്രിസൈഡിംഗ് ഓഫീസർ കൃത്രിമം കാട്ടിയെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരുന്നു. ബിജെപിയുടെ മനോജ് കുമാര്‍ സോങ്കറിനെ മേയറായി തിരഞ്ഞെടുത്തിനെ ചോദ്യം ചെയ്ത് ആം ആദ്മി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യം സമര്‍പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെ കഴിഞ്ഞയാഴ്ച തിരഞ്ഞെടുപ്പ് രീതിയിൽ സുപ്രീം കോടതി രൂക്ഷ വിമർശനമുയർത്തിയിരുന്നു. തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന ചില നടപടികള്‍ ജനാധിപത്യത്തെ പരിഹസിക്കുകയും കശാപ്പ് ചെയ്യുകയുമാണെനന്നായിരുന്നു കോടതി നിരീക്ഷണം. പുതിയ സംഭവ വികാസത്തിൽ 35 അംഗ ചണ്ഡീഗഢ് മുനിസിപ്പൽ കോർപ്പറേഷനിൽ ബിജെപി കൗൺസിലർമാരുടെ എണ്ണം 17 ആയി ഉയർന്നതോടെ മേയർ പദവി ബിജെപിക്ക് തന്നെ ലഭിക്കുമെന്ന് ഉറപ്പായി.
Keywords: News, National, Chandigarh, BJP, I.N.D.I.A, Supreme Court, Election, Politics, Congress, Advantage BJP In Chandigarh Row As Mayor Quits, 3 AAP Councilors Cross Over.
< !- START disable copy paste --> < !- START disable copy paste -->
മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർക്ക് മനോജ് സോങ്കർ രാജിക്കത്ത് നൽകിയതായി ചണ്ഡീഗഡ് ബിജെപി പ്രസിഡൻ്റ് ജതീന്ദർ പാൽ മൽഹോത്ര പറഞ്ഞു. ആം ആദ്മി പാർട്ടി കൗൺസിലർ പൂനം ദേവി, നേഹ മുസാവത്ത്, ഗുർചരൺ കാല എന്നിവരാണ് ബിജെപിയിൽ ചേർന്നത്. തങ്ങൾക്ക് പൂർണ ഭൂരിപക്ഷമുണ്ടെന്നും മേയർ പദവിയിൽ ബിജെപി തുടരുമെന്നും പാർട്ടി നേതാവ് അരുൺ സൂദ് പറഞ്ഞു.
ജനുവരി 30ന് നടന്ന തിരഞ്ഞെടുപ്പിൽ കൂടുതൽ കൗൺസിലർമാരുണ്ടായിട്ടും ആം ആദ്മി പാർട്ടിയും കോൺഗ്രസും ഉൾപ്പെട്ട 'ഇന്ത്യ' സഖ്യത്തിന് പരാജയം നേരിടേണ്ടി വന്നത് രാഷ്ട്രീയ വിവാദമായി മാറിയിരുന്നു. കോർപ്പറേഷനിൽ ആകെ 35 സീറ്റുകളാണുള്ളത്. ഇതിൽ ബിജെപിക്ക് 14 ഉം അകാലിദളിന് ഒരു കൗൺസിലറുമുണ്ട്. ഇതിന് പുറമെ ചണ്ഡീഗഢിലെ എംപിക്കും ഈ തിരഞ്ഞെടുപ്പിൽ വോട്ടവകാശമുണ്ട്. ബിജെപിയുടെ കിരൺ ഖേറാണ് ഈ എംപി. ബിജെപിയുടെ 14 കൗൺസിലർമാരും ഒരു എംപിയും ശിരോമണി അകാലിദളിൻ്റെ ഒരു കൗൺസിലറും ചേർന്ന് 16 ആണ് എൻഡിഎയുടെ അംഗബലം.
മറുവശത്ത് ആം ആദ്മി പാർട്ടിക്ക് 13 കൗൺസിലർമാരും കോൺഗ്രസിന് ഏഴ് കൗൺസിലർമാരുമാണ് ഉണ്ടായിരുന്നത്. അതായത് ഇന്ത്യാ സഖ്യത്തിന് ആകെ 20 കൗൺസിലർമാരുടെ പിന്തുണയുണ്ടായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ എട്ട് വോട്ടുകൾ അസാധുവായതായി പ്രിസൈഡിംഗ് ഓഫീസർ പ്രഖ്യാപിക്കുകയാണുണ്ടായത്. ബിജെപി കൗണ്‍സിലര്‍മാരുടെ വോട്ടുകളെല്ലാം സാധുവായതോടെ മനോജ് സോങ്കര്‍ വിജയിച്ചു. ബിജെപി ന്യൂനപക്ഷ സെല്‍ അംഗമായ പ്രിസൈഡിംഗ് ഓഫീസര്‍ അനില്‍ മസിഹ് മനപ്പൂര്‍വം എട്ട് വോട്ടുകള്‍ അസാധുവാക്കിയെന്നാണ് ഇന്ത്യ സഖ്യത്തിന്റെ ആരോപണം.
ബാലറ്റ് പേപ്പറുകളിൽ പ്രിസൈഡിംഗ് ഓഫീസർ കൃത്രിമം കാട്ടിയെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരുന്നു. ബിജെപിയുടെ മനോജ് കുമാര്‍ സോങ്കറിനെ മേയറായി തിരഞ്ഞെടുത്തിനെ ചോദ്യം ചെയ്ത് ആം ആദ്മി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യം സമര്‍പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെ കഴിഞ്ഞയാഴ്ച തിരഞ്ഞെടുപ്പ് രീതിയിൽ സുപ്രീം കോടതി രൂക്ഷ വിമർശനമുയർത്തിയിരുന്നു. തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന ചില നടപടികള്‍ ജനാധിപത്യത്തെ പരിഹസിക്കുകയും കശാപ്പ് ചെയ്യുകയുമാണെനന്നായിരുന്നു കോടതി നിരീക്ഷണം. പുതിയ സംഭവ വികാസത്തിൽ 35 അംഗ ചണ്ഡീഗഢ് മുനിസിപ്പൽ കോർപ്പറേഷനിൽ ബിജെപി കൗൺസിലർമാരുടെ എണ്ണം 17 ആയി ഉയർന്നതോടെ മേയർ പദവി ബിജെപിക്ക് തന്നെ ലഭിക്കുമെന്ന് ഉറപ്പായി.
Keywords: News, National, Chandigarh, BJP, I.N.D.I.A, Supreme Court, Election, Politics, Congress, Advantage BJP In Chandigarh Row As Mayor Quits, 3 AAP Councilors Cross Over.
< !- START disable copy paste --> < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.