Rahul Gandhi | സ്വാതന്ത്യസമരവും ഒരു കംപനിക്കെതിരെ ആയിരുന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദാനിയും ഒന്നായതുകൊണ്ടാണ് സംരക്ഷിക്കാന്‍ മുഴുവന്‍ സര്‍കാരും രംഗത്തിറങ്ങിയത്; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
Feb 26, 2023, 15:35 IST
റായ്പുര്‍: (www.kvartha.com) 85-ാമത് കോണ്‍ഗ്രസ് പ്ലീനറി വേദിയിലും വ്യവസായി ഗൗതം അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദാനിയും ഒന്നായതുകൊണ്ടാണ് അദാനിയെ സംരക്ഷിക്കാന്‍ മുഴുവന്‍ സര്‍കാരും രംഗത്തിറങ്ങിയതെന്ന് പറഞ്ഞ രാഹുല്‍ സ്വാതന്ത്യസമരവും ഒരു കംപനിക്കെതിരെ ആയിരുന്നുവെന്നും ഓര്‍മിപ്പിച്ചു.
ഞാന്‍ പാര്‍ലമെന്റില്‍ ഗൗതം അദാനിയെ വിമര്‍ശിക്കുകയും പ്രധാനമന്ത്രി മോദിയുമായി എന്താണ് ബന്ധമെന്ന് ചോദിക്കുകയും ചെയ്തു. എന്നാല്‍ ചോദ്യങ്ങള്‍ക്ക് മുന്നില്‍ സര്‍കാരും മന്ത്രിമാരും വ്യവസായിയെ പ്രതിരോധിക്കാന്‍ എത്തി.പാര്‍ലമെന്റില്‍ അദാനിയെ കുറിച്ച് ഒരാള്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയില്ല. എന്നാല്‍ സത്യം പുറത്തുവരുന്നത് വരെ ഞങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത് തുടരും എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
അദാനിയോട് തന്റെ കംപനി രാജ്യത്തെ 'ദ്രോഹിക്കുന്നു എന്നും രാജ്യത്തിന്റെ മുഴുവന്‍ അടിസ്ഥാന സൗകര്യങ്ങളും തട്ടിയെടുക്കുകയാണെന്നും എനിക്ക് പറയാന്‍ ആഗ്രഹമുണ്ട്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം ഒരു കംപനിക്കെതിരെയായിരുന്നു, കാരണം അത് എല്ലാ സമ്പത്തും തുറമുഖങ്ങളും മറ്റും അപഹരിച്ചു.
അദാനിയും മോദിയും ജിയും ഒന്നാണ് എന്നും രാഹുല്‍ ആരോപിച്ചു. ചരിത്രം ആവര്‍ത്തിക്കപ്പെടുകയാണ്. ഇത് രാജ്യത്തിന് എതിരായ പ്രവര്‍ത്തനമാണ്, അങ്ങനെ സംഭവിച്ചാല്‍ മുഴുവന്‍ കോണ്‍ഗ്രസ് പാര്‍ടിയും ഇതിനെതിരെ നില്‍ക്കുമെന്നും രാഹുല്‍ മുന്നറിയിപ്പ് നല്‍കി.
ചൈനയോട് ഏറ്റുമുട്ടാന്‍ കഴിവില്ലെന്ന് പറയുന്നതാണോ കേന്ദ്രസര്‍കാരിന്റെ ദേശസ്‌നേഹം എന്നും രാഹുല്‍ ചോദിച്ചു. ബ്രിടീഷുകാരോട് പൊരുതിയപ്പോള്‍ അവര്‍ ഇന്‍ഡ്യയേക്കാള്‍ വലുതായിരുന്നില്ലേ?
രാജ്യത്തെ സ്ത്രീകളും ചെറുപ്പക്കാരും അസ്വസ്ഥരാണ്. സ്ത്രീകള്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെടുന്നു. കശ്മീരിലെ ജോഡോ യാത്രയിലെ ജനപിന്തുണ കണ്ട് പൊലീസുകാര്‍ ഓടിപ്പോയി. സമാപന സമ്മേളനത്തില്‍ ദേശീയപതാക ഉയര്‍ത്തിയത് ലക്ഷക്കണക്കിന് കശ്മീരി യുവാക്കളാണെന്നും രാഹുല്‍ പറഞ്ഞു.
Keywords: ‘Adani, PM Modi are one’: Rahul Gandhi asks why BJP defended the billionaire, News, Politics, Congress, Rahul Gandhi, Allegation, Prime Minister, Narendra Modi, National.
ഞാന്‍ പാര്‍ലമെന്റില്‍ ഗൗതം അദാനിയെ വിമര്‍ശിക്കുകയും പ്രധാനമന്ത്രി മോദിയുമായി എന്താണ് ബന്ധമെന്ന് ചോദിക്കുകയും ചെയ്തു. എന്നാല്‍ ചോദ്യങ്ങള്‍ക്ക് മുന്നില്‍ സര്‍കാരും മന്ത്രിമാരും വ്യവസായിയെ പ്രതിരോധിക്കാന്‍ എത്തി.പാര്‍ലമെന്റില്‍ അദാനിയെ കുറിച്ച് ഒരാള്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയില്ല. എന്നാല്‍ സത്യം പുറത്തുവരുന്നത് വരെ ഞങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത് തുടരും എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
അദാനിയും മോദിയും ജിയും ഒന്നാണ് എന്നും രാഹുല്‍ ആരോപിച്ചു. ചരിത്രം ആവര്‍ത്തിക്കപ്പെടുകയാണ്. ഇത് രാജ്യത്തിന് എതിരായ പ്രവര്‍ത്തനമാണ്, അങ്ങനെ സംഭവിച്ചാല്‍ മുഴുവന്‍ കോണ്‍ഗ്രസ് പാര്‍ടിയും ഇതിനെതിരെ നില്‍ക്കുമെന്നും രാഹുല്‍ മുന്നറിയിപ്പ് നല്‍കി.
ചൈനയോട് ഏറ്റുമുട്ടാന്‍ കഴിവില്ലെന്ന് പറയുന്നതാണോ കേന്ദ്രസര്‍കാരിന്റെ ദേശസ്‌നേഹം എന്നും രാഹുല്‍ ചോദിച്ചു. ബ്രിടീഷുകാരോട് പൊരുതിയപ്പോള്‍ അവര്‍ ഇന്‍ഡ്യയേക്കാള്‍ വലുതായിരുന്നില്ലേ?
രാജ്യത്തെ സ്ത്രീകളും ചെറുപ്പക്കാരും അസ്വസ്ഥരാണ്. സ്ത്രീകള്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെടുന്നു. കശ്മീരിലെ ജോഡോ യാത്രയിലെ ജനപിന്തുണ കണ്ട് പൊലീസുകാര്‍ ഓടിപ്പോയി. സമാപന സമ്മേളനത്തില്‍ ദേശീയപതാക ഉയര്‍ത്തിയത് ലക്ഷക്കണക്കിന് കശ്മീരി യുവാക്കളാണെന്നും രാഹുല്‍ പറഞ്ഞു.
Keywords: ‘Adani, PM Modi are one’: Rahul Gandhi asks why BJP defended the billionaire, News, Politics, Congress, Rahul Gandhi, Allegation, Prime Minister, Narendra Modi, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.