Tragedy | മുംബൈയിൽ വൻ അപകടം; ശക്തമായ കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്ന് വീണ് 4 പേർ മരിച്ചു; 59 പേർക്ക് പരുക്ക്
May 13, 2024, 20:57 IST
മുംബൈ: (KVARTHA) പൊടിക്കാറ്റിനെയും കനത്ത മഴയെയും തുടർന്ന് മുംബൈയിലെ ഘാട്‌കോപ്പറിൽ കൂറ്റൻ പരസ്യബോർഡ് തകർന്ന് വീണ് നാല് പേർ മരിച്ചു. 59 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദേശീയ ദുരന്ത നിവാരണ സേനയുടെ (NDRF) ഒരു സംഘം സ്ഥലത്തുണ്ടെന്നും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണെന്നും പൊലീസ് അറിയിച്ചു.
സംഭവത്തിൽ സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ട്വിറ്ററിൽ കുറിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്ന അഗ്‌നിശമന സേനയും മുംബൈ പോലീസും ചേർന്ന് ഇതുവരെ നിരവധി പേരെ രക്ഷപ്പെടുത്തി.
അപകടത്തെത്തുടർന്ന് പ്രദേശത്തെ ഗതാഗത സംവിധാനം സ്തംഭിച്ചിരിക്കുകയാണ്. ശക്തമായ കാറ്റിനെ തുടർന്ന് ഘട്‌കോപ്പർ-വെർസോവ മെട്രോ ട്രെയിനിൻ്റെ പ്രവർത്തനവും നിർത്തിവച്ചു. പലയിടത്തും മരങ്ങൾ കടപുഴകി വീണതായും റിപ്പോർട്ടുണ്ട്.
സംഭവത്തിൽ സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ട്വിറ്ററിൽ കുറിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്ന അഗ്‌നിശമന സേനയും മുംബൈ പോലീസും ചേർന്ന് ഇതുവരെ നിരവധി പേരെ രക്ഷപ്പെടുത്തി.
#WATCH | Maharashtra | 35 people reported injured after a hoarding fell at the Police Ground Petrol Pump, Eastern Express Highway, Pantnagar, Ghatkopar East. Search and rescue is in process: BMC
— ANI (@ANI) May 13, 2024
(Viral video confirmed by official) https://t.co/kRYGqM61UW pic.twitter.com/OgItizDMMN
അപകടത്തെത്തുടർന്ന് പ്രദേശത്തെ ഗതാഗത സംവിധാനം സ്തംഭിച്ചിരിക്കുകയാണ്. ശക്തമായ കാറ്റിനെ തുടർന്ന് ഘട്‌കോപ്പർ-വെർസോവ മെട്രോ ട്രെയിനിൻ്റെ പ്രവർത്തനവും നിർത്തിവച്ചു. പലയിടത്തും മരങ്ങൾ കടപുഴകി വീണതായും റിപ്പോർട്ടുണ്ട്.
അപകടവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു. കുറ്റക്കാരായവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. റെയിൽവേയുടെ ഭൂമിയിലാണ് ഹോർഡിംഗ് സ്ഥാപിച്ചിരുന്നത്.
Keywords: Dead, Injured, Billboard, Collapse, Mumbai, Ghatkopar, Tragedy, NDRF, Maharashtra, Video, 4 Dead, 59 Injured As Billboard Collapses In Mumbai's Ghatkopar.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.