ഡാനിഷ് വനിതയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അഞ്ചുപേര്‍ കുറ്റക്കാര്‍
Jun 6, 2016, 13:42 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 06.06.2016) ഡാനിഷ് വനിതയെ കൂട്ടബലാത്സംഗം ചെയ്യുകയും കൊള്ളയടിക്കുകയും ചെയ്ത കേസില്‍ അഞ്ചുപേര്‍ കുറ്റക്കാരാണെന്ന് ഡെല്‍ഹി കോടതി . അര്‍ജുന്‍, രാജു, മുഹമ്മദ് രാജാ, മഹേന്ദ്രാ, ശ്യാംലാല്‍, ബാജി എന്നിവരാണ് പ്രതികള്‍. ശിക്ഷ ഒമ്പതിന് വിധിക്കും. അഡിഷണല്‍ സെഷന്‍സ് ജഡ്ജ് രമേശ് കുമാറാണ് ശിക്ഷ വിധിച്ചത്.
മെയ് 26നാണ് ഡെല്‍ഹി പോലീസും പ്രതിഭാഗം അഭിഭാഷകനും തമ്മിലുള്ള വാദപ്രതിവാദം അവസാനിച്ചത്. പ്രൊസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകള്‍ പ്രതികള്‍ക്ക് എതിരായിരുന്നിട്ടും പ്രതിഭാഗം തന്റെ കക്ഷികള്‍ കുറ്റക്കാരല്ലെന്ന് അവകാശപ്പെടുകയായിരുന്നു.
2014 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ന്യൂഡെല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് പാഹാര്‍ഗഞ്ച് പ്രദേശത്തുള്ള ഹോട്ടലിന്റെ വഴി ചോദിക്കുന്നതിനിടെ അമ്പത്തിരണ്ടുകാരിയായ ഡാനിഷ് വനിതയെ പ്രതികള്‍ അഞ്ചു പേരും ചേര്‍ന്ന് കത്തിമുനയില്‍ വെച്ച് ഉപദ്രവിക്കുകയായിരുന്നു. ഇതില്‍ ശ്യാംലാല്‍ എന്ന പ്രതി വിചാരണയ്ക്കിടെ തിഹാര്‍ ജയിലില്‍ വച്ച് മരിച്ചതിനാല്‍ അയാള്‍ക്കെതിരെയുള്ള നടപടികള്‍ നിര്‍ത്തിയിരുന്നു.
Keywords: 2014 Danish woman gang molest case: Delhi court convicts five accused, New Delhi, Hotel, Advocate, Railway, Tihar Jail, Police, National.
മെയ് 26നാണ് ഡെല്‍ഹി പോലീസും പ്രതിഭാഗം അഭിഭാഷകനും തമ്മിലുള്ള വാദപ്രതിവാദം അവസാനിച്ചത്. പ്രൊസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകള്‍ പ്രതികള്‍ക്ക് എതിരായിരുന്നിട്ടും പ്രതിഭാഗം തന്റെ കക്ഷികള്‍ കുറ്റക്കാരല്ലെന്ന് അവകാശപ്പെടുകയായിരുന്നു.
2014 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ന്യൂഡെല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് പാഹാര്‍ഗഞ്ച് പ്രദേശത്തുള്ള ഹോട്ടലിന്റെ വഴി ചോദിക്കുന്നതിനിടെ അമ്പത്തിരണ്ടുകാരിയായ ഡാനിഷ് വനിതയെ പ്രതികള്‍ അഞ്ചു പേരും ചേര്‍ന്ന് കത്തിമുനയില്‍ വെച്ച് ഉപദ്രവിക്കുകയായിരുന്നു. ഇതില്‍ ശ്യാംലാല്‍ എന്ന പ്രതി വിചാരണയ്ക്കിടെ തിഹാര്‍ ജയിലില്‍ വച്ച് മരിച്ചതിനാല്‍ അയാള്‍ക്കെതിരെയുള്ള നടപടികള്‍ നിര്‍ത്തിയിരുന്നു.
Keywords: 2014 Danish woman gang molest case: Delhi court convicts five accused, New Delhi, Hotel, Advocate, Railway, Tihar Jail, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
