2ജി സ്‌പെക്ട്രം; കനിമൊഴിക്ക് ജാമ്യം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

2ജി സ്‌പെക്ട്രം; കനിമൊഴിക്ക് ജാമ്യം
ന്യൂ ഡല്‍ഹി: 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ ഡിഎംകെ എംപിയും കരുണാനിധിയുടെ മകളുമായ കനിമൊഴിയ്ക്ക് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. കനിമൊഴിക്ക് പുറമേ കലൈഞ്ജര്‍ ടിവി ചീഫ് ശരത്കുമാര്‍, സിനിയുഗ് സിനിമയുടെ ഉടമ കരിം മൊറാനി, കുസെഗോണ്‍ ഫ്രൂട്ട്‌സ് ആന്റ വെജിറ്റബിള്‍സ് ഡയറക്ടര്‍മാരായ ആസിഫ് ബല്‍വ, രാജീവ് ബി അഗര്‍വാള്‍ എന്നിവര്‍ക്കും ജാമ്യം ലഭിച്ചു.
കേസിലെ പ്രതികളായിരുന്ന അഞ്ച് കോര്‍പറേറ്റ് മേധാവികള്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ച സാഹചര്യത്തില്‍ ജാമ്യാപേക്ഷ പരിഗണിക്കണമെന്നാവശ്യപ്പെട്ട് കനിമൊഴി കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിസംബറില്‍ പരിഗണിക്കാനിരുന്ന ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിച്ചത്.

English summary
DMK MP Kanimozhi's was on Monday granted bail by the Delhi high court in the 2G case. Asif Balwa and three others was also granted bail by the court. However, former telecom sectretary Siddharth Behura was denied bail.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script