റെസിഡെന്‍ഷ്യല്‍ സ്കൂളില്‍ നിന്ന് കാണാതായ 10 വിദ്യാര്‍ത്ഥിനികളെ ചുവന്ന തെരുവില്‍ കണ്ടെത്തി
Aug 4, 2012, 20:07 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പട്ന: അഞ്ചു വര്‍ഷം മുമ്പ് ദുരൂഹസാഹചര്യത്തില്‍ ബീഹാറിലെ ഗവ. റെസിഡെന്‍ഷ്യല്‍ സ്കൂളില്‍ നിന്ന് കാണാതായ 10 പെണ്‍കുട്ടികളെ ഇന്തോ- നേപ്പാള്‍ അതിര്‍ത്തിയിലെ ചുവന്ന തെരുവില്‍ കണ്ടെത്തി. അറാറിയ ജില്ലാ പോലീസ് ചീഫ് ശിവ ദീപ് ലാന്റെയാണ് ശനിയാഴ്ച നടുക്കുന്ന വിവരം പുറത്തു വിട്ടത്.
സിംറാഹ എന്ന സ്ഥലത്തെ കസ്തൂര്‍ബ ഗാന്ധി റെസിഡെന്‍ഷ്യല്‍ സ്കൂളില്‍ നിന്ന് കാണാതായ 24 പെണ്‍കുട്ടികളില്‍ 10 പേരെയാണ് കണ്ടെത്തിയതെന്ന് പോലീസ് ചീഫ് പറഞ്ഞു. ഇന്തോ- നേപ്പാള്‍ അതിര്‍ത്തിയിലെ ഫോര്ബസ്ഗഞ്ചിലുള്ള ചുവന്ന തെരുവില്‍ നിന്നാണ് വേശ്യാവൃത്തിക്ക് വലിച്ചെറിയപ്പെട്ട ഇവരെ കണ്ടെത്താനായത്.
പോലീസ് മേധാവി നിയോഗിച്ച നാലംഗ സംഘമാണ് മാസങ്ങള്‍ നീണ്ട പ്രയത്നത്തിനൊടുവില്‍ ചുവന്ന തെരുവിലകപ്പെട്ട പെണ്‍കുട്ടികളെ കണ്ടെത്തിയത്. അപ്നെ ആപ് എന്ന എന്‍.ജി.ഒ സംഘമാണ് റെസിഡന്‍ഷ്യല്‍ സ്കൂള്‍ നടത്തുന്നത്. ബാക്കി 14 പെണ്‍കുട്ടികളെ കൂടി കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പോലീസ്. ദാരിദ്ര്യവും പട്ടിണിയും കൊടികുത്തി വാഴുന്ന നേപ്പാളിനോട് ചേര്‍ന്ന് കിടക്കുന്ന ബീഹാര്‍ ഗ്രാമങ്ങളില്‍ നിന്ന് പെണ്‍കുട്ടികളേയും യുവതികളേയും പാട്ടിലാക്കി വേശ്യാവൃത്തിക്ക് കടത്തുന്ന ഗൂഢസംഘം ഈ പ്രദേശത്ത് സജീവമാണെന്ന് പോലീസ് ചീഫ് പറഞ്ഞു.
Keywords: Students, NGO-association, Cheating, Missing.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

