നാവാ­യി­ക്കു­ളം- കുട­വൂര്‍ ശുദ്ധ­ജല വിത­രണ പദ്ധതി ഉദ്ഘാ­ടനം ചെ­യ്തു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

നാവാ­യി­ക്കു­ളം- കുട­വൂര്‍ ശുദ്ധ­ജല വിത­രണ പദ്ധതി ഉദ്ഘാ­ടനം ചെ­യ്തു
തി­രു­വ­ന­ന്ത­പു­രം: നാവാ­യി­ക്കു­ളം­-­കു­ട­വൂര്‍ ശുദ്ധ­ജല വിത­രണ പദ്ധ­തി­യുടെ ഉദ്ഘാ­ട­നവും അനുബന്ധ­പദ്ധ­തി­ക­ളുടെ നിര്‍മ്മാണോ­ദ്ഘാ­ട­നവും നാവാ­യി­ക്കുളം സ്റ്റാറ്റിയൂ ജംഗ്ഷ­നില്‍ നടന്ന ചട­ങ്ങില്‍ ജല­വി­ഭവ വകുപ്പ് മന്ത്രി പി.ജെ.ജോസഫ് നിര്‍വ്വ­ഹി­ച്ചു.

23000 പേര്‍ക്ക് പ്രയോജനം ലഭിക്കുന്ന ഈപ­ദ്ധ­തി­യുടെ നിര്‍മ്മാ­ണ­ത്തി­ന് ആറ് കോടി രൂപ ചെലവായ­തായി മന്ത്രി പറഞ്ഞു. സംസ്ഥാ­നത്തെ പഴയ പൈപ്പു­കള്‍ മാറ്റു­ന്ന­തി­നായി 87 കോടി രൂപ ബഡ്ജ­റ്റില്‍ ഉള്‍ക്കൊ­ള­ളി­ച്ചി­ട്ടുണ്ട്. ഇതില്‍ 14 കോടി രൂപ നാവാ­യി­ക്കു­ളം­-­കു­ട­വൂര്‍ റൂട്ടിലെ പഴയ പൈപ്പു­കള്‍ മാറ്റുന്ന­തിനായി ചെല­വ­ഴി­ക്കു­മെന്നും 80 ലക്ഷം രൂപ പഴയ പമ്പ് സെറ്റ് മാറ്റു­ന്ന­തി­ന് അനുവ­ദി­ച്ചി­ട്ടു­ണ്ടെന്നും മന്ത്രി അറി­യിച്ചു. ഈജോ­ലി­ക­ളെല്ലാം ഒരു­വര്‍ഷ­ത്തി­നകം പൂര്‍ത്തി­യാക്കും. കേര­ള­ത്തിലെ 29ശത­മാനം ആളു­കള്‍ക്ക് മാത്രമേ പൈപ്പ് വഴി­യു­ളള ശുദ്ധ­ജലം ലഭി­ക്കു­ന്നു­ള­ളു­വെന്ന് മന്ത്രി പറ­ഞ്ഞു.

വരല്‍ച്ച സാധ­്യത മുന്നില്‍ കണ്ട് കുടി­വെ­ളള പ്രശ്‌നം ചര്‍ച്ച ചെയ്യു­ന്ന­തി­നായി ആഗസ്റ്റ് 9ന് പ്രതേ­്യക ക്യാ­ബി­നെറ്റ് ചേരു­മെന്നും മന്ത്രി യോഗത്തെ അറി­യിച്ചു. സംസ്ഥാ­ന­മൊ­ട്ടാകെ 5725 കോടി രൂപ­യുടെ പുതിയ പദ്ധ­തി­കള്‍ക്കാ­യു­ളള ചര്‍ച്ച­കള്‍ നടന്നു വരി­ക­യാ­ണെന്നും മന്ത്രി കൂട്ടി­ച്ചേര്‍ത്തു. വര്‍ക്കല കഹാര്‍ എം.എല്‍.എ. അദ്ധ­്യ­ക്ഷത വഹിച്ച ചട­ങ്ങില്‍ മുന്‍ജ­ല­വി­ഭവ വകുപ്പ് മന്ത്രി എന്‍.കെ.പ്രേമ­ച­ന്ദ്രന്‍ മുഖ­്യാ­തിഥി ആയി­രുന്നു. നാവാ­യി­ക്കുളം പഞ്ചാ­യത്ത് പ്രസി­ഡന്റ് ബേബി രവീ­ന്ദ്രന്‍, ജില്ലാ പഞ്ചാ­യ­ത്ത് മെമ്പര്‍ ആര്‍.പി.രജി­ത, നിര്‍മ്മാണ തൊഴി­ലാളി ക്ഷേമ ബോര്‍ഡ് മെമ്പര്‍ കെ.ചന്ദ്ര­ബാ­ബു, വാട്ടര്‍ അതോ­റിറ്റി ചീഫ് ഇന്‍ജീ­നീ­യര്‍ കെ.പി.ക്യ­ഷ്ണ­കു­മാര്‍ മറ്റ് ജന­പ്ര­തി­നി­ധി­കള്‍, ഉദേ­്യാ­ഗ­സ്ഥര്‍ തുട­ങ്ങി­യ­വര്‍ പങ്കെ­ടുത്തു.

Keywords: K erala, Thiruvananthapuram, P.K Joseph, Minister. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia