
പ്രസവത്തിന് തീയതി നവംബര്‍ 26 ആണെന്ന് ഭര്‍ത്താവിനെ അറിയിച്ച യുവതി ഭര്‍ത്താവറിയാതെ നവംബര്‍ 25 ന് ചെങ്ങന്നൂരെത്തി താന്‍ റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുകയാണെന്ന് ഫോണ്‍ ചെയ്ത് അറിയിച്ചു. അവിടെയെത്തിയ ഭര്‍ത്താവിനോട് താന്‍ കുറച്ചുമുന്പ് പ്രസവിച്ചുവെന്നും കുഞ്ഞിനെ ആരോ തട്ടിക്കൊണ്ടുപോയെന്നും പറഞ്ഞു. ഇത് വിശ്വസിച്ച ഭര്‍ത്താവ് ഭാര്യയെ പ്രസവശുശ്രൂഷയ്ക്ക് കടയ്ക്കലുള്ള സഹോദരന്റെ വീട്ടിലേയ്ക്ക് അയച്ചു. ഇതിനിടെ കുഞ്ഞിനെ കാണാനില്ലെന്ന് കാണിച്ച് നാട്ടുകാര്‍ ഭര്‍ത്താവിനെയും മാതാവിനെയും കൂട്ടി ആറന്മുള പോലീസില്‍ പരാതി നല്കി.
തുടര്‍ന്ന് യുവതിയെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ പരിശോധിപ്പിച്ചു. യുവതി ഗര്‍ഭിണിയല്ലെന്ന് ഡോക്ടര്‍ വ്യക്തമാക്കിയതോടെയാണ് യുവതിയുടെ നാടകം വെളിച്ചത്തായത്.
Keywords: Mother, vallana, house, hospital, police, railway, kozhuvallur, drama, Woman, Wife, Pregnant Woman, Kerala, Malayalam News, Aranmula, Kerala Vartha, Women pretend as pregnant
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.