16 വയസില്‍ വിവാഹം: സര്‍ക്കാര്‍ സര്‍ക്കുലറിനോട് എതിര്‍പ്പെന്ന് വനിതാ കമ്മീഷന്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കാസര്‍കോട്: 16 വയസില്‍ വിവാഹം കഴിച്ച പെണ്‍കുട്ടികളുടെ വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്യാമെന്ന സംസ്ഥാന സര്‍ക്കാറിന്റെ സര്‍ക്കുലറിനോട് വനിതാ കമ്മീഷന് എതിര്‍പ്പാണുള്ളതെന്ന് ലിസി ജേക്കബ് കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഭരണഘടന അനുസരിച്ച് 18 വയസുകഴിഞ്ഞ പെണ്‍കുട്ടിക്കും 21 കഴിഞ്ഞ ആണ്‍കുട്ടിക്കും മാത്രമേ വിവാഹിതരാവാന്‍ കഴിയുകയുള്ളൂ. സര്‍ക്കാരിന്റെ സര്‍ക്കുലറിനെക്കുറിച്ച് അടുത്ത കമ്മീഷന്റെ സമ്പൂര്‍ണ യോഗത്തില്‍ വിശദമായി ചര്‍ച ചെയ്യുകയും നിയമ വിദഗ്ധരുടെ റിപോര്‍ട്ട് ശേഖരിച്ച ശേഷം ഇതുസംബന്ധിച്ചുള്ള എതിര്‍പ് സര്‍ക്കാറിനെ അറിയിക്കും. അതേ സമയം പതിനാറാം വയസില്‍ വിവാഹം കഴിഞ്ഞവര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കുകയും അതിനുള്ള പോംവഴികള്‍ പരിശോധിക്കുകയും ചെയ്യും. കമ്മീഷന്റെ മുഴുവന്‍ അംഗങ്ങളുടെയും കാഴ്ചപ്പാട് ഇതുതന്നെയാണെന്നും ലിസി ജേക്കബ് കൂട്ടിച്ചേര്‍ത്തു.

ജോസ് തെറ്റയിലിനെതിരെയുള്ള കേസുമായി ബന്ധപ്പെട്ട് പരാതിക്കാരിയെ കാണുകയും അവര്‍ക്ക് വേണ്ടുന്ന എല്ലാ സഹായങ്ങളും ചെയ്തതായും കമ്മീഷനംഗം പറഞ്ഞു. എ.ടി.ജോസ് എം.എല്‍.എക്കെതിരെ പരാതിക്കാരി വനിതാ കമ്മീഷന് നേരത്തെ പരാതി നല്‍കിയിരുന്നതായും പിന്നീട് അവര്‍ പരാതി പിന്‍വലിച്ചുപോവുകയുമായിരുന്നുവെന്ന് കമ്മീഷനംഗം വെളിപ്പെടുത്തി. ഫോണിലൂടെയാണ് തെറ്റയിലിനെതിരെ ആരോപണം ഉന്നയിച്ച യുവതി കമ്മിഷനോട് പരാതിപ്പെട്ടത്. സ്വമേധയാ കേസെടുക്കാനും കമ്മീഷന് അധികാരമുണ്ടെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അവര്‍ പറഞ്ഞു. മണിപ്പാളില്‍ കൂട്ടാമാനഭംഗത്തിനിരയായ പെണ്‍കുട്ടിയെ കമ്മീഷന്‍ സന്ദര്‍ശിക്കുകയും പരാതി നല്‍കാന്‍ തയ്യാറാവാതിരുന്ന രക്ഷിതാക്കളോടും സംസാരിച്ച് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് ഒടുവില്‍ പരാതി നല്‍കാന്‍ അവര്‍ തയ്യാറാവുകയുമായിരുന്നു.

16 വയസില്‍ വിവാഹം: സര്‍ക്കാര്‍ സര്‍ക്കുലറിനോട് എതിര്‍പ്പെന്ന് വനിതാ കമ്മീഷന്‍
ധാരാളം മലയാളി പെണ്‍കുട്ടികള്‍ അന്യസംസ്ഥാനങ്ങളില്‍ പഠിക്കുന്നുണ്ട്. ഇവരുടെ സുരക്ഷ കാര്യത്തില്‍ കേന്ദ്രകമ്മീഷനുമായി ബന്ധപ്പെട്ട് അതാത് സംസ്ഥാനങ്ങളോട് നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടും. പുരുഷ പീഡനം വര്‍ധിക്കുന്നതായുള്ള പരാതികളില്‍ യാഥാര്‍്ത്ഥ്യമില്ലെന്ന് കമ്മീഷനംഗം പറഞ്ഞു. സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കാന്‍ തുടങ്ങിയതോടെയാണ് ഇത്തരം പരാതികള്‍ ഉന്നയിക്കുന്നത്. ഒരു ശതമാനത്തില്‍ താഴെ മാത്രമെ ഇത്തരം പരാതികളില്‍ സത്യമുള്ളൂ. ഗള്‍ഫില്‍ സെക്‌സ് റാക്കറ്റിനുവേണ്ടി പെണ്‍കുട്ടികളെ കടത്തുന്നതിനെതിരെ നോര്‍ക്കയുമായും ഇന്ത്യന്‍ എംബസികളുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കാന്‍ വനിതാ കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്.
വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദുര്‍ റഹ്മാനും സംബന്ധിച്ചു.

Also Read:
കാസര്‍കോട്ടെ സ്ത്രീകള്‍ ഒട്ടും ബോധവതികളല്ലെന്ന് വനിതാ കമ്മീഷന്‍

Keywords:  Kerala, Press meet, Marriage, Case, Girl, Malayali, 16 year, Licy Jacob, Kasaragod, Guest House,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia