ഗു­ണ്ടാ ആ­ക്ടില്‍ മാ­റ്റം വ­രു­ത്തും: ആ­ഭ്യ­ന്ത­ര മന്ത്രി തി­രു­വ­ഞ്ചൂര്‍ രാ­ധാ­കൃ­ഷ്­ണന്‍

 


ഗു­ണ്ടാ ആ­ക്ടില്‍ മാ­റ്റം വ­രു­ത്തും: ആ­ഭ്യ­ന്ത­ര മന്ത്രി തി­രു­വ­ഞ്ചൂര്‍ രാ­ധാ­കൃ­ഷ്­ണന്‍

കാസര്‍­കോട്: ഗു­ണ്ടാ ആ­ക്ടില്‍ മാ­റ്റം വ­രു­ത്തു­മെന്നും ആ­ഭ്യ­ന്ത­ര മന്ത്രി തി­രു­വ­ഞ്ചൂര്‍ രാ­ധാ­കൃ­ഷ്­ണന്‍ വ്യ­ക്ത­മാ­ക്കി. കാ­സര്‍­കോ­ട് പ്ര­സ് ­ക്ല­ബ്ബി­ന്റെ ആ­ഭി­മു­ഖ്യ­ത്തി­ല്‍ 'കാസര്‍­കോ­ടി­ന് എ­ന്താ­ണ് കു­ഴപ്പം' എ­ന്ന വി­ഷ­യ­ത്തെ­പ്പ­റ്റി­യു­ള്ള വര്‍ഗീ­യ വി­രു­ദ്ധ സെ­മി­നാര്‍ ഉ­ദ്­ഘാട­നം ചെ­യ്­ത് സം­സാ­രി­ക്കു­ക­യാ­യി­രു­ന്നു മ­ന്ത്രി.

വര്‍ഗീ­യ കേ­സു­ക­ളി­ല്‍ ഉള്‍­പ്പെ­ടു­ന്ന­വ­രെയും ഗു­ണ്ടാ ആ­ക്ടി­റ്റി­ന്റെ പ­രി­ധി­യില്‍ കൊ­ണ്ടു­വ­രു­ന്ന­തി­നാ­യാ­ണ് ആ­ക്ടില്‍ മാ­റ്റം വ­രു­ത്തു­ന്നത്. ഇ­ക്കാ­ര്യ­ത്തില്‍ ബ­ന്ധ­പ്പെ­ട്ട നി­യ­മ വി­ദ­ഗ്­ദ്ധ­രു­മാ­യി ചര്‍­ച്ച ചെ­യ്­തു­വ­രി­ക­യാ­ണെ­ന്ന് മന്ത്രി സൂ­ചി­പ്പിച്ചു. ഇത്ത­രം ഗൗ­ര­വമാ­യ കേ­സു­ക­ളില്‍ വി­ചാ­ര­ണ വേ­ള­യില്‍ സാ­ക്ഷി­കള്‍ കൂ­റു­മാ­റു­ന്ന­തി­നെ­തി­രെ എ­ന്താ­ണ് പോം­വ­ഴി­യെ­ന്ന് പരി­ശോ­ധി­ക്കു­മെന്നും മന്ത്രി കൂ­ട്ടി­ച്ചേര്‍ത്തു. സ­ദാചാര പോ­ലീ­സി­നെ­തി­രെ­യു­ള്ള ന­ടപ­ടി ശ­ക്ത­മാ­ക്കു­മെന്നും മന്ത്രി അ­റി­യി­ച്ചു.


റി­ട്ട­യര്‍ ചെയ്­ത പോ­ലീ­സ് ഉ­ദ്യോ­ഗ­സ്ഥര്‍ വാ­ട­ക­ക­യ്­ക്ക് വീ­ടെ­ടു­ത്ത് ന­ട­ത്തി­യാല്‍ അ­ത് പോ­ലീ­സ് സ്‌­റ്റേ­ഷ­നാ­കി­ല്ലെ­ന്നും, അ­തിന് നി­യ­മ­പ­രമാ­യ പ­രി­ര­ക്ഷ ല­ഭി­ക്കി­ല്ലെന്നും അ­തേ പോ­ലെ­യാ­ണ് സ­ദാചാര പോ­ലീ­സി­ന്റെ പ്ര­വര്‍­ത്ത­ന­മെന്നും മന്ത്രി സൂ­ചി­പ്പിച്ചു. സ­ദാചാര പോ­ലീ­സി­ല്‍പ്പെ­ട്ട­വ­രു­ടെ 'സ­ദാ­ചാ­രം' എ­ന്താ­ണെ­ന്ന് പ­ലര്‍­ക്കു­മ­റി­യാം. ഇത്ത­രം നി­യ­മ ലം­ഘ­ന­ങ്ങള്‍ ഒ­രു ത­ര­ത്തിലും വെ­ച്ച് പൊറുപ്പി­ക്കില്ല. യു­വാ­ക്ക­ളില്‍ വ­ളര്‍­ന്നു­വ­രു­ന്ന അക്ര­മ വാ­സ­ന­കള്‍ ത­ട­യു­ന്ന­തി­ന് സ്­കൂ­ളു­ക­ളില്‍ നി­ന്നു ത­ന്നെ ബോ­ധ­വല്‍­ക്ക­ര­ണ പ്ര­വര്‍­ത്ത­ന­ങ്ങള്‍ ന­ട­ത്തു­ന്ന­തി­ന് സര്‍­ക്കാര്‍ ന­ട­പ­ടി­കള്‍ സ്വീ­ക­രി­ച്ചു­വ­രി­ക­യാണ്. സ്റ്റു­ഡന്‍­സ് പോ­ലീ­സ് സം­വി­ധാ­നം ഇ­തി­ന്റെ ഭാ­ഗ­മാണ്. ഇ­ത് വി­പു­ലി­ക­രി­ക്കും. ലാത്തി­കൊ­ണ്ടല്ല ജ­ന­ശക്തി­കൊ­ണ്ടാ­ണ് വര്‍­ഗീ­യത­യെ നേ­രി­ടേ­ണ്ട­ത്. സ­മാധാ­ന ക­മ്മിറ്റി­യോ­ഗ­ത്തി­ലെ തീ­രു­മാ­ന­ങ്ങള്‍ ഉ­ത്ത­ര­വാ­ദി­ത്വ­ത്തോ­ടെ നിര്‍­വ്വ­ഹി­ക്ക­പ്പെ­ടു­ന്നു­ണ്ടെ­ന്ന് പരി­ശോ­ധി­ക്കേ­ണ്ട­തു­ണ്ട്.

ഭ­ര­ണ­ത­ല­ത്തി­ലും പോ­ലീ­സ്­ത­ല­ത്തി­ലു­മു­ണ്ടാ­കു­ന്ന ന­ട­പ­ടി­കള്‍­ക്കൊ­പ്പം സാ­മൂ­ഹ്യ-സാം­സ്­കാ­രി­ക-രാ­ഷ്ട്രീ­യ മ­ണ്ഡ­ല­ങ്ങ­ളില്‍ നി­ന്നു­ള്ള ശ­ക്തമാ­യ ഇ­ട­പെ­ട­ലു­കള്‍ ഉ­ണ്ടാ­യാല്‍ മാ­ത്ര­മേ ഇത്ത­രം വര്‍ഗീ­യ സം­ഘര്‍­ഷ­ങ്ങള്‍ ഫ­ല­പ്ര­ദ­മാ­യി ത­ട­യാന്‍ സാ­ധി­ക്കു­ക­യുള്ളൂ. സാ­മൂഹി­ക സം­ഘ­ട­ന­ക­ളും, സാം­സ്­ക്കാരി­ക നാ­യ­കന്‍­മാരും വര്‍­ഗീ­യ­ത­യ്‌­ക്കെ­തി­രെ ശ­ബ്ദി­ക്കണം. ഇ­ക്കാ­ര്യ­ത്തി­ല്‍ ഒ­രു പൊ­തു ല­ക്ഷ്യ­ത്തി­ലേ­ക്ക് എല്ലാ­വ­രെയും കൊ­ണ്ടു­വ­രണം. ക്യാന്‍­സര്‍ ബാ­ധ­പോ­ലെ പ­ടര്‍­ന്ന് പി­ടി­ച്ചി­ട്ടു­ള്ള ഇ­തി­ന്റെ വേ­ര­റു­ക്കണം. ഗണ്‍­മെന്റി­ന്റെ റോള്‍ ഇ­ക്കാ­ര്യ­ത്തില്‍ ശ­ക്ത­മാ­യി മു­ന്നോ­ട്ട് കൊണ്ടു­പോ­കും.


ഗു­ണ്ടാ ആ­ക്ടില്‍ മാ­റ്റം വ­രു­ത്തും: ആ­ഭ്യ­ന്ത­ര മന്ത്രി തി­രു­വ­ഞ്ചൂര്‍ രാ­ധാ­കൃ­ഷ്­ണന്‍
ഭ­ര­ണഘ­ട­ന അ­നു­സ­രി­ച്ച ജീ­വനും സ്വ­ത്തിനും സം­രക്ഷ­ണം നല്‍­കും. സാ­മൂ­ഹ്യ ഉ­ത്ത­ര­വാ­ദി­ത്വ­ത്തിന് ജ­ന­ങ്ങള്‍­ക്കി­ട­യില്‍ പ്ര­വര്‍­ത്തി­ക്കുന്നവരും അ­ണി­ച്ചേ­രണം. പേ­രി­ന്റെ അ­ടി­സ്ഥാ­ന­ത്തില്‍ വേര്‍­തി­രി­വ് ന­ട­ത്തുന്ന­ത് അ­നു­വ­ദി­ക്കില്ല. നി­ഷ്­പ­ക്ഷ­മായും നി­തി­പൂര്‍­വ്വ­മായും ഇത്ത­രം കേ­സു­കള്‍ കൈ­കാര്യം ചെ­യ്യും. ഈ വി­പ­ത്തി­നെ­തി­രെ സ­ന്ധി­യില്ലാത്ത പോ­രാ­ട്ട­മാ­ണ് ആ­വ­ശ്യം. ഗാ­ന്ധി­യന്‍ ചി­ന്താ­ഗ­തി­ക്ക­നു­സ­രി­ച്ചു­ള്ള കൂ­ട്ടായ്­മ രൂ­പ­പ്പെ­ടണം. ജ­ന­സൗഹൃ­ദ ചേ­രിയും വര്‍ഗീ­യ സം­ഘര്‍­ഷ­ങ്ങ­ളു­ണ്ടാ­ക്കു­ന്ന മ­റു­ചേ­രു­യു­മാ­ണ് ഇ­വി­ടെ ഉ­ള്ളത്. ജ­ന­സൗ­ഹൃ­ദ ചേ­രി കൂ­ടു­തല്‍ ശ­ക്തി­പ്പെ­ട്ടാല്‍ മാ­ത്ര­മേ വര്‍ഗീ­യ സം­ഘര്‍­ഷ­ങ്ങ­ളു­ണ്ടാ­ക്കു­ന്ന ചേ­രി­യെ ഒ­തു­ക്കാന്‍ ക­ഴി­യു­ക­യു­ള്ളു.

ര­മേ­ശ് ചെ­ന്നി­ത്ത­ല­യു­ടെയും മറ്റും നേ­തൃ­ത്വ­ത്തില്‍ ന­ട­ക്കു­ന്ന സ­ന്ദേ­ശ­യാ­ത്ര­കള്‍ ഇത്ത­രം സം­ഭ­വങ്ങ­ളെ ല­ഘൂ­ക­രി­ക്കാനും ജ­ന­ങ്ങ­ളില്‍ ആ­ത്മ­വി­ശ്വാ­സം വ­ളര്‍­ത്തു­ന്ന­തിനും സാ­ധ്യ­മാ­കും. കാ­സര്‍­കോ­ട്ടെ കേ­സ് ഡ­യ­റി­കള്‍ പരി­ശോ­ധി­ച്ച­പ്പോള്‍ ക്രൈം­റേ­റ്റ് കൂ­ടു­വ­രു­ന്ന­താ­യി ക­ണ്ടെ­ത്തി­യി­ട്ടു­ണ്ട്. നേ­ര­ത്തെ­യു­ള്ള പ­ല കേ­സു­ക­ളിലും പ്ര­തി­കള്‍ ഒ­ളി­വി­ലാ­ണെ­ന്നാ­ണ് റി­പോര്‍­ട്ട്. ആ­രു­ടെ­യെ­ങ്കിലും ഒ­ത്താ­ശ­യോ­ടെയാണോ ഇ­വര്‍ ര­ക്ഷ­പ്പെ­ടു­ന്ന­തെ­ന്ന് പരി­ശോ­ധി­ക്കും. പോ­ലീ­സ് ഉ­ദ്യോ­ഗ­സ്ഥ­രുടെ­യോ, മ­റ്റു ത­ല­ത്തി­ല്‍ നി­ന്നു­ള്ള ഇ­ട­പെ­ട­ലു­ക­ളു­ടെയാണോ പ്ര­തി­ക­ള്‍ ര­ക്ഷ­പ്പെ­ടു­ത്തു­ന്ന­തെ­ന്ന് അ­ന്വേ­ഷി­ക്കും. പോ­ലീ­സില്‍ കാ­ര്യമാ­യ മാ­റ്റം വ­രു­ത്തും. സം­വി­ധാ­നം മെച്ച­പ്പെ­ടു­ത്തും. മാ­ന­സ­ീകമാ­യ മാ­റ്റം ഉ­ണ്ടാ­യി­ല്ലെ­ങ്കില്‍ തോ­ലി­പ്പുറ­ത്തെ ചി­കി­ത്സ­ മാ­ത്ര­മാ­യി മാ­റും. ജ­ന­ങ്ങ­ളില്‍ പോ­ലീ­സ് ആ­ത്മ­വി­ശ്വാ­സം വ­ളര്‍­ത്ത­ണ­മെന്നും മന്ത്രി കൂ­ട്ടി­ച്ചേര്‍­ത്തു.


സം­ഘര്‍­ഷ­ങ്ങ­ളു­ടെ പേ­രില്‍ ബൈ­ക്ക് നി­രോ­ധി­ക്കുന്ന­ത് പ­രാ­തി­യാ­യി നല്‍­കി­യാല്‍ പരി­ശോ­ധി­ക്കു­മെന്നും മന്ത്രി പ­റഞ്ഞു. വ്യാപാ­ര സ്ഥാ­പ­ന­ങ്ങള്‍­ അ­ക്ര­മി­ക്ക­പ്പെ­ടുന്ന­ത് ത­ട­യു­ന്ന­തി­ന് ന­ട­പ­ടി­കള്‍ സ്വ­ീക­രി­ക്കു­മെന്നും ഇ­ക്കാ­ര്യ­ത്തില്‍ വ്യാ­പാ­രി­ക­ളു­ടെ ആ­വ­ശ്യ­ങ്ങള്‍ അം­ഗീ­ക­രി­ക്കു­മെന്നും മന്ത്രി കൂ­ട്ടി­ച്ചേര്‍­ത്തു.

സെ­മി­നാ­റില്‍ പ്ര­സ്‌ക്ല­ബ്ബ് പ്ര­സിഡന്റ് കെ. വി­നോ­ദ് ച­ന്ദ്രന്‍ അ­ധ്യക്ഷ­ന­ത വ­ഹിച്ചു. എം.എല്‍.എ മാരായ എന്‍.എ നെല്ലി­ക്കുന്ന്, പ.ബി. അ­ബ്ദുര്‍ റ­സാഖ്, ഇ. ച­ന്ദ്ര­ശേ­ഖരന്‍, കെ. കു­ഞ്ഞി­രാ­മന്‍ ഉ­ദു­മ, കോണ്‍­ഗ്ര­സ് നേ­താ­വ് പി. ഗം­ഗാ­ധ­രന്‍ നായര്‍, ബി.ജെ.പി നേ­താ­വ് അഡ്വ. കെ. ശ്രീ­കാ­ന്ത് എ­ന്നി­വര്‍ സം­സാ­രിച്ചു. പ്ര­സ്‌ക്ല­ബ്ബ് സെ­ക്രട്ട­റി മു­ഹമ്മ­ദ് ഹാശിം സ്വാഗ­തം പ­റഞ്ഞു.


Keywords: Kasaragod, Kerala, Thiruvanchoor Radhakrishnan, Press-Club


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia