Dispute | ഗവർണർ - സർക്കാർ പോര് കടുക്കുമ്പോൾ സംഭവിക്കുന്നതെന്ത്, രാഷ്ട്രീയ നഷ്ടം സർക്കാരിനോ?
Dec 18, 2023, 10:48 IST
/ ഭാമനാവത്ത്
കണ്ണൂർ: (KVARTHA) ഗവർണർ ഡോ. ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടതുമുന്നണി സർക്കാരും തമ്മിലുള്ള പോര് തെരുവിലെത്തിയത് കേരള രാഷ്ട്രീയത്തെ കലുഷമാക്കുന്നു. ഗവർണറും സർക്കാരും തമ്മിലുള്ള പോര് സംസ്ഥാനത്ത് ഇതുവരെയില്ലാത്ത രാഷ്ട്രീയ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. നേരത്തെ ഇ.കെ നായനാർ മുഖ്യമന്ത്രിയായ വേളയിൽ അന്നത്തെ ഗവർണർ രാംദുലാരി സിൻഹയുമായി ഇടതുമുന്നണി സർക്കാരിന് അഭിപ്രായ വൈരുദ്ധ്യമുണ്ടാവുകയും സി.പി.എമ്മും ഡി.വൈ.എഫ്ഐയും പ്രതിഷേധവുമായി തെരുവിലേക്ക് ഇറങ്ങുകയും ചെയ്തിരുന്നു. കേരളം മുഴുവൻ മനുഷ്യ ചങ്ങല തീർത്താണ് അന്ന് സി.പി.എം ഗവർണർക്കെതിരെ പ്രതിഷേധിച്ചത്.
എന്നാൽ അന്നൊന്നും ഇത്തരത്തിലുള്ള ഭരണ പ്രതിസന്ധി സൃഷ്ടിച്ചിരുന്നില്ല. കോൺഗ്രസ് സർക്കാരാണ് അന്ന് കേന്ദ്രം ഭരിച്ചിരുന്നത്. ഭരണാഘടനാ പദവിയിൽ സംസ്ഥാന സർക്കാരിന്റെ ചുക്കാൻ പിടിക്കുന്ന ഗവർണറും സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിയും കേവലം രാഷ്ട്രീയക്കാരെ പോലെ ഏറ്റുമുട്ടുന്ന കാഴ്ചയാണ് രാഷ്ട്രീയ കേരളം കാണുന്നത്. കാലികറ്റ് സർവകലാശാല ക്യാംപസിൽ താൻ താമസിക്കുന്ന ഗസ്റ്റ് ഹൗസിനു മുൻപിൽ ഗോബാക്ക് മുദ്രാവാക്യമുയർത്തി എസ് എഫ് ഐ പ്രവർത്തകർ ബാനർ ഉയർത്തിയതിനു പിന്നിൽ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണെന്നാണ് ഗവർണറുടെ ആരോപണം. ഈ കാര്യം ചൂണ്ടികാട്ടി രാജ്ഭവൻ പ്രസ്താവനയിറക്കുകയും ചെയ്തു.
കാലികറ്റ് സർവകലാശാല വൈസ് ചാൻസലറെ തന്റെ മുൻപിലേക്ക് വിളിച്ചു വരുത്തിയാണ് ഗവർണർ ശാസിച്ചത്. എസ്.എഫ്.ഐ പ്രതിഷേധം തുടരുന്നതിനിടെ ഗവർണറുടെ ബ്ലഡി കണ്ണൂർ പ്രയോഗം ഏറെ വിവാദമാവുകയും ചെയ്തു. ഇതിനെതിരെ പത്തനംതിട്ടയിൽ നവകേരള സദസിന്റെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി അതിരൂക്ഷമായാണ് പ്രതികരിച്ചത്. കണ്ണൂരിന്റെ ചരിത്രവും രക്തസാക്ഷികളെ കുറിച്ചും എണ്ണിയെണ്ണി പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഗവർണർക്കെതിരെ എസ്.എഫ്.ഐ യാകട്ടെ രാഷ്ട്രീയ പ്രതിയോഗികളെ നേരിടുന്നതിന് സമാനമായാണ് പ്രതികരിക്കുന്നത്. മാധ്യമ പ്രവർത്തകനായ അരുൺ കുമാറിന്റെ പന്നി പ്രയോഗം കടമെടുത്താണ് എസ്.എഫ് ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ ഗവർണർക്കെതിരെ ചാട്ടുളി വീശുന്നത്
ചീഞ്ഞു ഇനി പുഴുക്കണോ ?
ഉന്നത വിദ്യാഭ്യാസ രംഗത്ത് സർക്കാർ നടത്തുന്ന പാർട്ടി സെൽ ഭരണത്തിന് ആദ്യം കുട ചൂടുകയും കോടതിയിൽ ഇതു പ്രതിപക്ഷ സംഘടനകൾ ചോദ്യം ചെയ്തപ്പോൾ മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രിയും എല്ലാം ഗവർണറുടെ തലയിൽ ഇട്ടു തടിയൂരുകയും ചെയ്തു. ഈ കൊടും ചതിയാണ് ഇടഞ്ഞ കൊമ്പനെപ്പോലെ സർക്കാരിനെതിരെ ഗവർണർ തിരിയാൻ കാരണമായത്. കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ പുനർ നിയമനവുമായി ബന്ധപ്പെട്ടു കോടതിയിൽ നടന്ന കേസിനിടെയാണ് ഈ മലക്കം മറിച്ചത്. സർക്കാരിനും ഗവർണർക്കും കോടതിയിൽ നിന്നും കനത്ത പ്രഹരമേറ്റതോടെ ബന്ധം കൂടുതൽ വഷളാവുകയും നയതന്ത്ര ബന്ധം നിലയ്ക്കുകയും ചെയ്തു.
തമിഴ്നാട്ടിനെക്കാൾ വ്യത്യസ്തമായി കേരളത്തിൽ ഗവർണറുടെ സഹകരണമില്ലാതെ സർക്കാരിന് മുൻപോട്ടു പോകാനാവില്ല. നിയമസഭ അംഗീകരിക്കുന്ന ചില സാമ്പത്തിക ബില്ലുകൾ ഒപ്പിടേണ്ടത് ഗവർണറാണ്. അടുത്ത ബജറ്റിലും ഔവർ സർക്കാരെന്ന പേരിൽ നയ പ്രസംഗം നടത്തേണ്ടതും ഗവർണറാണ്. ഇരു അധികാര കേന്ദ്രങ്ങളും പൂർണമായി അകന്ന സാഹചര്യത്തിൽ ഗവർണറെ മാറ്റുകയെന്നതാണ് ഏക പോം വഴി. ഇതു തീരുമാനിക്കേണ്ടത് രാഷ്ട്രപതിയാണ്. രാഷ്ട്രീയ കരുനീക്കങ്ങളാൽ ഒരു ജനാധിപത്യ സർകാരിനെ പിരിച്ചു വിടുകയെന്നത് ബി.ജെ.പി ഭരിക്കുന്ന കേന്ദ്ര സർക്കാരിന് ഏറെ ദോഷവും ചെയ്യും. അടിയന്തിരാവസ്ഥ കാലത്ത് കോൺഗ്രസ് സർക്കാർ സ്വീകരിച്ച ജനാധിപത്യവിരുദ്ധ നിലപാടുകൾ ഏറെ ചൂണ്ടികാണിച്ചയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി .
യഥാർത്ഥ ഇരട്ടച്ചങ്കൻ ആര്?
തന്നെ വഴിതടയാനെത്തിയ എസ്.എഫ്.ഐ പ്രവർത്തകർക്കു മുൻപിൽ കാറിൽ നിന്നിറങ്ങി പഞ്ച് ഡയലോഗ് അടിച്ച ഗവർണറാണോ നവകേരള സദസിനെ തനിക്കെതിരെ കരിങ്കൊടി പ്രയോഗവും വധഭീഷണിയുമുണ്ടാകുമെന്ന ഭയത്താൽ സുരക്ഷ ഭടൻമാരെ കൊണ്ടു എതിരെ വരുന്നവരെയൊക്കെ തല്ലിച്ചതയ്ക്കുന്ന മുഖ്യമന്ത്രിയാണോ ഇരട്ടച്ചങ്കൻ എന്ന ചോദ്യം കേരള രാഷ്ട്രീയത്തിൽ ഉയരുന്നുണ്ട്. സർക്കാരിന്റെ ഭരണഘടനാ വിരുദ്ധ നീക്കങ്ങൾക്കെതിരെ ഒറ്റയാൾ പോരാട്ടം നടത്തുന്നയാളാണ് താനെന്ന് പൊതു സമൂഹത്തിൽ വരുത്തി തീർക്കാൻ ഗവർണറുടെ ചടുലനീക്കങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. എസ്.എഫ്.ഐക്കാർ വഴി തടയാൻ ഡോക്ടർ വിളനിലമോ തടഞ്ഞുനിർത്തി കരണത്തടിക്കാൻ ഡോക്ടർ ടി.പി. ശ്രീനിവാസനോയല്ല താനെന്നാണ് ഗവർണർ താൻ നടത്തുന്ന പ്രതിരോധങ്ങളിലൂടെ പറയുന്നത്. ഇതിന് കേരളീയ രാഷ്ട്രീയസമൂഹത്തിൽ കൈയ്യടി നേടുന്നത് ദോഷം ചെയ്യുക സർക്കാരിനും സി.പി.എമ്മിനുമാണ്.
Keywords: News, Kerala, Kannur, Kerala governor, Arif Mohammed Khan, Pinarayi Vijayan, Politics, Why dispute between Kerala Governor and LDF Govt?
< !- START disable copy paste -->
കണ്ണൂർ: (KVARTHA) ഗവർണർ ഡോ. ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടതുമുന്നണി സർക്കാരും തമ്മിലുള്ള പോര് തെരുവിലെത്തിയത് കേരള രാഷ്ട്രീയത്തെ കലുഷമാക്കുന്നു. ഗവർണറും സർക്കാരും തമ്മിലുള്ള പോര് സംസ്ഥാനത്ത് ഇതുവരെയില്ലാത്ത രാഷ്ട്രീയ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. നേരത്തെ ഇ.കെ നായനാർ മുഖ്യമന്ത്രിയായ വേളയിൽ അന്നത്തെ ഗവർണർ രാംദുലാരി സിൻഹയുമായി ഇടതുമുന്നണി സർക്കാരിന് അഭിപ്രായ വൈരുദ്ധ്യമുണ്ടാവുകയും സി.പി.എമ്മും ഡി.വൈ.എഫ്ഐയും പ്രതിഷേധവുമായി തെരുവിലേക്ക് ഇറങ്ങുകയും ചെയ്തിരുന്നു. കേരളം മുഴുവൻ മനുഷ്യ ചങ്ങല തീർത്താണ് അന്ന് സി.പി.എം ഗവർണർക്കെതിരെ പ്രതിഷേധിച്ചത്.
എന്നാൽ അന്നൊന്നും ഇത്തരത്തിലുള്ള ഭരണ പ്രതിസന്ധി സൃഷ്ടിച്ചിരുന്നില്ല. കോൺഗ്രസ് സർക്കാരാണ് അന്ന് കേന്ദ്രം ഭരിച്ചിരുന്നത്. ഭരണാഘടനാ പദവിയിൽ സംസ്ഥാന സർക്കാരിന്റെ ചുക്കാൻ പിടിക്കുന്ന ഗവർണറും സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിയും കേവലം രാഷ്ട്രീയക്കാരെ പോലെ ഏറ്റുമുട്ടുന്ന കാഴ്ചയാണ് രാഷ്ട്രീയ കേരളം കാണുന്നത്. കാലികറ്റ് സർവകലാശാല ക്യാംപസിൽ താൻ താമസിക്കുന്ന ഗസ്റ്റ് ഹൗസിനു മുൻപിൽ ഗോബാക്ക് മുദ്രാവാക്യമുയർത്തി എസ് എഫ് ഐ പ്രവർത്തകർ ബാനർ ഉയർത്തിയതിനു പിന്നിൽ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണെന്നാണ് ഗവർണറുടെ ആരോപണം. ഈ കാര്യം ചൂണ്ടികാട്ടി രാജ്ഭവൻ പ്രസ്താവനയിറക്കുകയും ചെയ്തു.
കാലികറ്റ് സർവകലാശാല വൈസ് ചാൻസലറെ തന്റെ മുൻപിലേക്ക് വിളിച്ചു വരുത്തിയാണ് ഗവർണർ ശാസിച്ചത്. എസ്.എഫ്.ഐ പ്രതിഷേധം തുടരുന്നതിനിടെ ഗവർണറുടെ ബ്ലഡി കണ്ണൂർ പ്രയോഗം ഏറെ വിവാദമാവുകയും ചെയ്തു. ഇതിനെതിരെ പത്തനംതിട്ടയിൽ നവകേരള സദസിന്റെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി അതിരൂക്ഷമായാണ് പ്രതികരിച്ചത്. കണ്ണൂരിന്റെ ചരിത്രവും രക്തസാക്ഷികളെ കുറിച്ചും എണ്ണിയെണ്ണി പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഗവർണർക്കെതിരെ എസ്.എഫ്.ഐ യാകട്ടെ രാഷ്ട്രീയ പ്രതിയോഗികളെ നേരിടുന്നതിന് സമാനമായാണ് പ്രതികരിക്കുന്നത്. മാധ്യമ പ്രവർത്തകനായ അരുൺ കുമാറിന്റെ പന്നി പ്രയോഗം കടമെടുത്താണ് എസ്.എഫ് ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ ഗവർണർക്കെതിരെ ചാട്ടുളി വീശുന്നത്
ചീഞ്ഞു ഇനി പുഴുക്കണോ ?
ഉന്നത വിദ്യാഭ്യാസ രംഗത്ത് സർക്കാർ നടത്തുന്ന പാർട്ടി സെൽ ഭരണത്തിന് ആദ്യം കുട ചൂടുകയും കോടതിയിൽ ഇതു പ്രതിപക്ഷ സംഘടനകൾ ചോദ്യം ചെയ്തപ്പോൾ മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രിയും എല്ലാം ഗവർണറുടെ തലയിൽ ഇട്ടു തടിയൂരുകയും ചെയ്തു. ഈ കൊടും ചതിയാണ് ഇടഞ്ഞ കൊമ്പനെപ്പോലെ സർക്കാരിനെതിരെ ഗവർണർ തിരിയാൻ കാരണമായത്. കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ പുനർ നിയമനവുമായി ബന്ധപ്പെട്ടു കോടതിയിൽ നടന്ന കേസിനിടെയാണ് ഈ മലക്കം മറിച്ചത്. സർക്കാരിനും ഗവർണർക്കും കോടതിയിൽ നിന്നും കനത്ത പ്രഹരമേറ്റതോടെ ബന്ധം കൂടുതൽ വഷളാവുകയും നയതന്ത്ര ബന്ധം നിലയ്ക്കുകയും ചെയ്തു.
തമിഴ്നാട്ടിനെക്കാൾ വ്യത്യസ്തമായി കേരളത്തിൽ ഗവർണറുടെ സഹകരണമില്ലാതെ സർക്കാരിന് മുൻപോട്ടു പോകാനാവില്ല. നിയമസഭ അംഗീകരിക്കുന്ന ചില സാമ്പത്തിക ബില്ലുകൾ ഒപ്പിടേണ്ടത് ഗവർണറാണ്. അടുത്ത ബജറ്റിലും ഔവർ സർക്കാരെന്ന പേരിൽ നയ പ്രസംഗം നടത്തേണ്ടതും ഗവർണറാണ്. ഇരു അധികാര കേന്ദ്രങ്ങളും പൂർണമായി അകന്ന സാഹചര്യത്തിൽ ഗവർണറെ മാറ്റുകയെന്നതാണ് ഏക പോം വഴി. ഇതു തീരുമാനിക്കേണ്ടത് രാഷ്ട്രപതിയാണ്. രാഷ്ട്രീയ കരുനീക്കങ്ങളാൽ ഒരു ജനാധിപത്യ സർകാരിനെ പിരിച്ചു വിടുകയെന്നത് ബി.ജെ.പി ഭരിക്കുന്ന കേന്ദ്ര സർക്കാരിന് ഏറെ ദോഷവും ചെയ്യും. അടിയന്തിരാവസ്ഥ കാലത്ത് കോൺഗ്രസ് സർക്കാർ സ്വീകരിച്ച ജനാധിപത്യവിരുദ്ധ നിലപാടുകൾ ഏറെ ചൂണ്ടികാണിച്ചയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി .
യഥാർത്ഥ ഇരട്ടച്ചങ്കൻ ആര്?
തന്നെ വഴിതടയാനെത്തിയ എസ്.എഫ്.ഐ പ്രവർത്തകർക്കു മുൻപിൽ കാറിൽ നിന്നിറങ്ങി പഞ്ച് ഡയലോഗ് അടിച്ച ഗവർണറാണോ നവകേരള സദസിനെ തനിക്കെതിരെ കരിങ്കൊടി പ്രയോഗവും വധഭീഷണിയുമുണ്ടാകുമെന്ന ഭയത്താൽ സുരക്ഷ ഭടൻമാരെ കൊണ്ടു എതിരെ വരുന്നവരെയൊക്കെ തല്ലിച്ചതയ്ക്കുന്ന മുഖ്യമന്ത്രിയാണോ ഇരട്ടച്ചങ്കൻ എന്ന ചോദ്യം കേരള രാഷ്ട്രീയത്തിൽ ഉയരുന്നുണ്ട്. സർക്കാരിന്റെ ഭരണഘടനാ വിരുദ്ധ നീക്കങ്ങൾക്കെതിരെ ഒറ്റയാൾ പോരാട്ടം നടത്തുന്നയാളാണ് താനെന്ന് പൊതു സമൂഹത്തിൽ വരുത്തി തീർക്കാൻ ഗവർണറുടെ ചടുലനീക്കങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. എസ്.എഫ്.ഐക്കാർ വഴി തടയാൻ ഡോക്ടർ വിളനിലമോ തടഞ്ഞുനിർത്തി കരണത്തടിക്കാൻ ഡോക്ടർ ടി.പി. ശ്രീനിവാസനോയല്ല താനെന്നാണ് ഗവർണർ താൻ നടത്തുന്ന പ്രതിരോധങ്ങളിലൂടെ പറയുന്നത്. ഇതിന് കേരളീയ രാഷ്ട്രീയസമൂഹത്തിൽ കൈയ്യടി നേടുന്നത് ദോഷം ചെയ്യുക സർക്കാരിനും സി.പി.എമ്മിനുമാണ്.
Keywords: News, Kerala, Kannur, Kerala governor, Arif Mohammed Khan, Pinarayi Vijayan, Politics, Why dispute between Kerala Governor and LDF Govt?
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.