വാട്‌സ് ആപ്പുവഴി പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്ക് പിന്നില്‍ തന്റെ മരണം ആഗ്രഹിക്കുന്നവര്‍; സരിത

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com 13.10.2014) തന്റേതെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടിയുള്ളതാണെന്ന് സോളാര്‍ കേസിലെ മുഖ്യ പ്രതി സരിത എസ് നായര്‍. ഞായറാഴ്ച മുതല്‍ വാട്ട്‌സ് ആപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയകളിലൂടെ സരിതയുടെതെന്ന പേരില്‍ വീഡിയോ ക്ലിപ്പുകള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.

തന്റെ മരണം ആഗ്രഹിക്കുന്നവരാണ് ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നിലെന്നും എന്നാല്‍ ഇതുകൊണ്ടൊന്നും താന്‍ ഒരിക്കലും ആത്മഹത്യ ചെയ്യാന്‍ പോകുന്നില്ലെന്നും സരിത പറഞ്ഞു. എന്നാല്‍ വാട്‌സ് ആപ്പിലൂടെ പ്രചരിക്കുന്ന  ദൃശ്യങ്ങള്‍ താന്‍ കണ്ടിട്ടില്ലെന്നും അത്  കാണാതെ പ്രതികരിക്കാന്‍ കഴിയില്ലെന്നും സരിത വ്യക്തമാക്കി. ദൃശ്യത്തിന്റെ സത്യാവസ്ഥ പരിശോധിച്ച ശേഷം നിയമനടപടികളിലേക്ക് കടക്കുമെന്നും സരിതാ നായര്‍ പറഞ്ഞു.

വാട്‌സ് ആപ്പുവഴി പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്ക് പിന്നില്‍ തന്റെ മരണം ആഗ്രഹിക്കുന്നവര്‍; സരിത

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
ചെരുമ്പ, ബീരിച്ചേരി ഖാസിമാര്‍ ചുമതലയേറ്റു

Keywords: Saritha S.Nair, Solar case, Kozhikode, Corruption, Media, Suicide Attempt, Law, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia