Stray Dog | വയനാട്ടില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ 11 കാരന് ഗുരുതര പരുക്ക്
                                                 Oct 31, 2023, 08:37 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
                                            വയനാട്: (KVARTHA) വെളളമുണ്ടയില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ 11 കാരന് ഗുരുതര പരുക്ക്. പുളിഞ്ഞാലിന് സമീപം ഓണി വയലിലാണ് സംഭവം. കൂട്ടം ചേര്‍ന്നെത്തിയ തെരുവുനായ്ക്കള്‍ കുട്ടിയെ കടിച്ചുകീറി. പുളിഞ്ഞാല്‍ കോട്ടമുക്കത്ത് പണിയ കോളനിയിലെ ചന്ദ്രന്റെയും, മിനിയുടെയും മകന് വിനായകിനെയാണ് തെരുവുനായ്ക്കള്‍ ആക്രമിച്ചത്. 
 
ബന്ധുവീട്ടില്‍ പോയി കൂട്ടുകാരോടൊപ്പം തിരികെ വരുമ്പോഴാണ് കുട്ടിക്ക് നേരെ നായ്ക്കളുടെ ആക്രമണം ഉണ്ടായത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടിയേറ്റതിന്റെയും, മാന്തലേറ്റതിന്റെയും മുറിവുകളുണ്ട്. കടിയേറ്റ് അവശ നിലയിലായി ബോധം നഷ്ടപ്പെട്ട കുട്ടിയെ ബന്ധുക്കളും പ്രദേശവാസികളും ചേര്‍ന്ന് മാനന്തവാടി മെഡികല്‍ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
                                        ബന്ധുവീട്ടില്‍ പോയി കൂട്ടുകാരോടൊപ്പം തിരികെ വരുമ്പോഴാണ് കുട്ടിക്ക് നേരെ നായ്ക്കളുടെ ആക്രമണം ഉണ്ടായത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടിയേറ്റതിന്റെയും, മാന്തലേറ്റതിന്റെയും മുറിവുകളുണ്ട്. കടിയേറ്റ് അവശ നിലയിലായി ബോധം നഷ്ടപ്പെട്ട കുട്ടിയെ ബന്ധുക്കളും പ്രദേശവാസികളും ചേര്‍ന്ന് മാനന്തവാടി മെഡികല്‍ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
