Wasp Attack | കടന്നല്‍ ആക്രമണം: അമ്മയ്ക്ക് പിന്നാലെ മകളും മരിച്ചു

 
Image showing the spot of the Wasp attack

Representational Image Generated by Meta AI

ADVERTISEMENT

● കടന്നൽ കുത്തേറ്റ തങ്കമ്മയുടെ സഹോദരനും അയൽവാസിയും ചികിത്സയിലാണ്.
● കടന്നൽ കൂടുകൾ കണ്ടെത്തിയാൽ അവയെ അപകടകരമായി നീക്കാൻ ശ്രമിക്കാതെ വിദഗ്ധരുടെ സഹായം തേടുന്നത് അത്യാവശ്യമാണ്. 

കോട്ടയം: (KVARTHA) മുണ്ടക്കയത്ത് കടന്നല്‍ ആക്രമണത്തില്‍ അമ്മയ്ക്ക് പിന്നാലെ മകളും മരിച്ചു. മുണ്ടക്കയം പാക്കാനം കാവനാല്‍ നാരായണന്‍റെ മകള്‍ തങ്കമ്മ (66) ആണ് മരിച്ചത്. നേരത്തെ ബുധനാഴ്ച പുലർച്ചെ തങ്കമ്മയുടെ അമ്മ കുഞ്ഞിപ്പെണ്ണും കടന്നൽ കുത്തേറ്റ് മരിച്ചിരുന്നു.

Aster_MIMS

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് വീടിന്റെ മുറ്റത്ത് നിൽക്കുമ്പോഴായിരുന്നു കടന്നൽക്കൂട്ടം ഇളകിവന്നത്. വനാതിർത്തിയിലുള്ള ഇവരുടെ വീടിന് സമീപത്തെ കുരുമുളക് വള്ളിയിൽ ഉണ്ടായിരുന്ന കടന്നൽ കൂട്ടിൽ നിന്നാണ് ഇവർക്ക് നേരെ ആക്രമണം ഉണ്ടായത്. 

ഗുരുതരമായി പരിക്കേറ്റ തങ്കമ്മയെ മുണ്ടക്കയത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കടന്നൽ കുത്തേറ്റ തങ്കമ്മയുടെ സഹോദരനും അയൽവാസിയും ചികിത്സയിലാണ്.

കടന്നൽ കൂടുകൾ കണ്ടെത്തിയാൽ അവയെ അപകടകരമായി നീക്കാൻ ശ്രമിക്കാതെ വിദഗ്ധരുടെ സഹായം തേടുന്നത് അത്യാവശ്യമാണ്. ഈ വാർത്ത പ്രചരിപ്പിച്ച് ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുക.

#WaspAttack #KottayamNews #LocalTragedy #KeralaNews #Wildlife

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia