വി.എസിനെതിരെയുള്ള നടപടി ശാസനയില്‍ ഒതുങ്ങുമെന്ന് സൂചന
Jul 22, 2012, 15:08 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: വി.എസ് അച്യുതാനന്ദനെതിരെയുള്ള നടപടി ശക്തമായ ശാസനയില്‍ ഒതുങ്ങുമെന്ന് സൂചന. കേന്ദ്രകമ്മിറ്റിയില്‍ നിന്നും അനിശ്ചിതകാലത്തേക്ക് സസ്പെന്റ് ചെയ്യണമെന്ന് ഔദ്യോഗിക വിഭാഗം കേന്ദ്രകമ്മിറ്റിയിലും പി.ബിയിലും ശക്തതമായ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
നടപടി കാര്യത്തില്‍ വി.എസിന്റെ വിശദീകരണം കേട്ട ശേഷമായിരിക്കും നടപടിയുണ്ടാകുക. കേന്ദ്ര കമ്മിറ്റിയിലെ ചര്‍ച്ച പൂര്‍ത്തിയാക്കിയ ശേഷം പി.ബി യോഗം ചേരുകയാണ്. അതിനു ശേഷം വീണ്ടും കേന്ദ്രകമ്മിറ്റി ചേരും. രാവിലെ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വിഎസുമായി ഏറെ നേരം കൂടിക്കാഴ്ച നടത്തിയിരുന്നു.
പൊളിറ്റ് ബ്യൂറോയില്‍ വിശദീകരണം നല്‍കി പുറത്തു വന്ന വിഎസ് അച്യുതാനന്ദന്‍ മാധ്യമങ്ങളുമായി ഒന്നും പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി. താന്‍ സ്വീകരിച്ച നിലപാടുകള്‍ സ്വീകരിക്കുമോ നിരാകരിക്കുമോ എന്ന് പാര്‍ട്ടി സെക്രട്ടറി കാരാട്ട് വിശദീകരിക്കുമെന്നും വിഎസ് മറുപടി നല്‍കി.
കൂടുതല്‍ പ്രതികരണം നടത്താന്‍ അദ്ദേഹം തയ്യാറായില്ല. പി.ബിയില്‍ വിഎസിനേയും പിണറായി വിജയനേയും ഒന്നിച്ചിരുത്തി പ്രകാശ് കാരാട്ട് ചര്‍ച്ച നടത്തിയിരുന്നു. വിഎസ് നല്‍കിയ വിശദീകരണം പിബി വിശദമായി ചര്‍ച്ച ചെയ്യുകയാണ്.
ഉച്ചയ്ക്കു ശേഷം വീണ്ടും ചേരുന്ന കേന്ദ്രകമ്മിറ്റിയായിരിക്കും നടപടി അംഗീകരിക്കുക.
നടപടി കാര്യത്തില്‍ വി.എസിന്റെ വിശദീകരണം കേട്ട ശേഷമായിരിക്കും നടപടിയുണ്ടാകുക. കേന്ദ്ര കമ്മിറ്റിയിലെ ചര്‍ച്ച പൂര്‍ത്തിയാക്കിയ ശേഷം പി.ബി യോഗം ചേരുകയാണ്. അതിനു ശേഷം വീണ്ടും കേന്ദ്രകമ്മിറ്റി ചേരും. രാവിലെ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വിഎസുമായി ഏറെ നേരം കൂടിക്കാഴ്ച നടത്തിയിരുന്നു.
പൊളിറ്റ് ബ്യൂറോയില്‍ വിശദീകരണം നല്‍കി പുറത്തു വന്ന വിഎസ് അച്യുതാനന്ദന്‍ മാധ്യമങ്ങളുമായി ഒന്നും പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി. താന്‍ സ്വീകരിച്ച നിലപാടുകള്‍ സ്വീകരിക്കുമോ നിരാകരിക്കുമോ എന്ന് പാര്‍ട്ടി സെക്രട്ടറി കാരാട്ട് വിശദീകരിക്കുമെന്നും വിഎസ് മറുപടി നല്‍കി.
കൂടുതല്‍ പ്രതികരണം നടത്താന്‍ അദ്ദേഹം തയ്യാറായില്ല. പി.ബിയില്‍ വിഎസിനേയും പിണറായി വിജയനേയും ഒന്നിച്ചിരുത്തി പ്രകാശ് കാരാട്ട് ചര്‍ച്ച നടത്തിയിരുന്നു. വിഎസ് നല്‍കിയ വിശദീകരണം പിബി വിശദമായി ചര്‍ച്ച ചെയ്യുകയാണ്.
ഉച്ചയ്ക്കു ശേഷം വീണ്ടും ചേരുന്ന കേന്ദ്രകമ്മിറ്റിയായിരിക്കും നടപടി അംഗീകരിക്കുക.
Keywords: VS will be objurgated, New Delhi, P olitburo
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

