ചരിത്രത്തെ വളച്ചൊടിച്ച് സാമുദായിക ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമം കാലം പൊറുക്കില്ല; സി പി എമിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 25.08.2021) ചരിത്രത്തെ വളച്ചൊടിച്ച് സാമുദായിക ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമം കാലം പൊറുക്കില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് കേന്ദ്രമന്ത്രി സി പി എമിനും കേരള നിയമസഭാ സ്പീകെര്‍ എം ബി രാജേഷിനെതിരെയും തിരിഞ്ഞത്.

അജ്ഞത അപരാധമല്ല എന്നു തുടങ്ങുന്ന പോസ്റ്റില്‍ രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി നടിക്കുന്ന അജ്ഞത സമൂഹത്തോടാകെ ചെയ്യുന്ന അപരാധമാണെന്ന് മന്ത്രി കുറ്റപ്പെടുത്തുന്നു. കേരള നിയമസഭാ സ്പീകെറും അദ്ദേഹത്തിന്റെ പാര്‍ടിയും നാലു വോടിനു വേണ്ടി ഇപ്പോള്‍ ചെയ്യുന്നത് അതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു.
Aster mims 04/11/2022

ചരിത്രത്തെ വളച്ചൊടിച്ച് സാമുദായിക ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമം കാലം പൊറുക്കില്ല; സി പി എമിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരന്‍

ചരിത്രത്തെ വളച്ചൊടിച്ച് സാമുദായിക ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമം കാലം പൊറുക്കില്ലെന്നും ആസേതു ഹിമാചലം ഭാരതമെന്ന ഏക രാഷ്ട്രത്തിനായി ജീവന്‍ വെടിഞ്ഞ ധീരദേശാഭിമാനിയും ഏറനാട്ടില്‍ മാപ്പിളരാജ്യമുണ്ടാക്കാന്‍ ശ്രമിച്ചയാളും ഒരു പോലെയെന്ന് സ്ഥാപിക്കുന്നത് എന്തിനെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് വ്യക്തമാണെന്നും മന്ത്രി പറയുന്നു.

സ്വന്തം നാട്ടിലെ നിരപരാധികളായ ഹിന്ദുക്കളെ അരിഞ്ഞു തള്ളിയ വാര്യന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഏതു നിലയിലാണ് ഭഗത് സിങ്ങിന് തുല്യനാവുന്നത് എന്നും മന്ത്രി ചോദിക്കുന്നു.

ഏതെങ്കിലുമൊരു ഇന്‍ഡ്യക്കാരനെ (പൊലീസ് ഉദ്യോഗസ്ഥരെയടക്കം ) ഭഗത് സിങ്ങ് വധിച്ചതായി എം ബി രാജേഷിനും സിപിഎമിനും ചൂണ്ടിക്കാട്ടാനാവുമോ? ഏതെങ്കിലുമൊരു മനുഷ്യനെ മതപരിവര്‍ത്തനം നടത്താന്‍ ഭഗത് സിങ്ങ് പീഡിപ്പിച്ചതായി ചരിത്രരേഖയിലുണ്ടോ ? ഇസ്ലാമിക ശരിയ നിയമപ്രകാരമോ മറ്റേതെങ്കിലും മതനിയമപ്രകാരമോ എല്ലാവരും ജീവിക്കണമെന്ന് ഭഗത് സിങ്ങ് ശഠിച്ചിട്ടുണ്ടോ ?
ഇതെല്ലാം ചെയ്ത വാരിയംകുന്നന്‍ എങ്ങനെ ഭാരതമെന്ന ഒറ്റ വികാരത്തെ മാത്രം മുന്‍നിര്‍ത്തി ബ്രിടീഷുകാരോട് ഏറ്റുമുട്ടിയ ഭഗത് സിങ്ങിന് തുല്യനാകും തുടങ്ങി നിരവധി ചോദ്യങ്ങളാണ് മന്ത്രി തന്റെ ഫേസ് ബുക് പോസ്റ്റിലൂടെ ചോദിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം;

അജ്ഞത അപരാധമല്ല...

പക്ഷേ രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി നടിക്കുന്ന അജ്ഞത സമൂഹത്തോടാകെ ചെയ്യുന്ന അപരാധമാണ്....
കേരള നിയമസഭാ സ്പീകെറും അദ്ദേഹത്തിന്റെ പാര്‍ടിയും നാലു വോടിനു വേണ്ടി ഇപ്പോള്‍ ചെയ്യുന്നത് അതാണ്...

ചരിത്രത്തെ വളച്ചൊടിച്ച് സാമുദായിക ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമം കാലം പൊറുക്കില്ല...
ആസേതു ഹിമാചലം ഭാരതമെന്ന ഏക രാഷ്ട്രത്തിനായി ജീവന്‍ വെടിഞ്ഞ ധീരദേശാഭിമാനിയും ഏറനാട്ടില്‍ മാപ്പിളരാജ്യമുണ്ടാക്കാന്‍ ശ്രമിച്ചയാളും ഒരു പോലെയെന്ന് സ്ഥാപിക്കുന്നത് എന്തിനെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് വ്യക്തമാണ്...

സ്വന്തം നാട്ടിലെ നിരപരാധികളായ ഹിന്ദുക്കളെ അരിഞ്ഞു തള്ളിയ വാര്യന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഏതു നിലയിലാണ് ഭഗത് സിങ്ങിന് തുല്യനാവുന്നത് ?
ഏതെങ്കിലുമൊരു ഇന്‍ഡ്യക്കാരനെ (പൊലീസ് ഉദ്യോഗസ്ഥരെയടക്കം ) ഭഗത് സിങ്ങ് വധിച്ചതായി എം ബി രാജേഷിനും സിപിഎമിനും ചൂണ്ടിക്കാട്ടാനാവുമോ ?

ഏതെങ്കിലുമൊരു മനുഷ്യനെ മതപരിവര്‍ത്തനം നടത്താന്‍ ഭഗത് സിങ്ങ് പീഡിപ്പിച്ചതായി ചരിത്രരേഖയിലുണ്ടോ ?

ഇസ്ലാമിക ശരിയ നിയമപ്രകാരമോ മറ്റേതെങ്കിലും മതനിയമപ്രകാരമോ എല്ലാവരും ജീവിക്കണമെന്ന് ഭഗത് സിങ്ങ് ശഠിച്ചിട്ടുണ്ടോ ?

ഇതെല്ലാം ചെയ്ത വാരിയംകുന്നന്‍ എങ്ങനെ ഭാരതമെന്ന ഒറ്റ വികാരത്തെ മാത്രം മുന്‍നിര്‍ത്തി ബ്രിടീഷുകാരോട് ഏറ്റുമുട്ടിയ ഭഗത് സിങ്ങിന് തുല്യനാകും ?

ബ്രിടീഷുകാരെ എതിര്‍ത്ത എല്ലാവരും ഇന്‍ഡ്യന്‍ സ്വാതന്ത്ര്യസമര സേനാനികളെന്നാണോ കമ്യൂണിസ്റ്റ് പക്ഷം ?

ബ്രിടീഷുകാര്‍ കൊന്ന കള്ളനോ കൊലപാതകിയോ പോലും ആ കണക്കില്‍പെടുമോ ?
ശരിയ നിയമപ്രകാരമുള്ള രാഷ്ട്ര നിര്‍മാണത്തിനായി പോരാടിയവരാണ് സ്വാതന്ത്ര്യസമര സേനാനികളെന്ന സിപിഎം കണ്ടെത്തല്‍ ഗംഭീരമായി...!

ഇസ്ലാമിക രാഷ്ട്രത്തിനായി പോരാടിയവരെ ധീരദേശാഭിമാനികളായി കാണുന്നവരാണ് ബിജെപിയെ മതേതരത്വം പഠിപ്പിക്കുന്നത്.....!

ഭാരതീയ ജനതാപാര്‍ടി ഇന്‍ഡ്യന്‍ ഭരണഘടന പ്രകാരമാണ് രാജ്യം ഭരിക്കുന്നതെന്ന് കമ്യൂണിസ്റ്റുകാര്‍ മറക്കരുത്...

പാര്‍ലമെന്റില്‍ ഭഗത് സിങ്ങിന്റെ പ്രതിമ സ്ഥാപിച്ചത് സിപിഎം മുന്‍കയ്യെടുത്താണെന്ന് രാജേഷ് അഭിമാനിക്കുന്നു !

നാളെ വാരിയംകുന്നന്റെ പ്രതിമയും പാര്‍ലമെന്റിലോ അല്ലെങ്കില്‍ അദ്ദേഹം സഭാനാഥനായ കേരളനിയമസഭയിലോ സ്ഥാപിക്കും എന്നാണോ പറഞ്ഞുവയ്ക്കുന്നത് എന്ന് വ്യക്തമാകേണ്ടിയിരിക്കുന്നു !

 

 Keywords:  Union Minister V Muraleedharan against CPM, Thiruvananthapuram, News, Politics, BJP, CPM, Criticism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia