SWISS-TOWER 24/07/2023

അങ്ങി­നെ തണ്ടര്‍­ബോ­ള്‍­ട്ടിനും പ­ണി­യാ­യി

 


ADVERTISEMENT

ക­ണ്ണൂര്‍: കേരളത്തിനുള്ളില്‍ മാവോയിസ്റ്റ് സാന്നിധ്യമില്ലെന്ന് സര്‍ക്കാര്‍ സ്ഥിരീ­ക­രി­ച്ചെ­ങ്കി­ലും കേ­ര­ള-കര്‍­ണാ­ട­ക അ­തിര്‍­ത്തി­യില്‍ മാ­വോ­യി­സ്­റ്റു­കള്‍ വ­ന്നി­രു­ന്നു­വെ­ന്ന­തി­ന്റെ അ­ടി­സ്ഥാ­ന­ത്തില്‍ കേ­ര­ള­ത്തി­ന്റെ തണ്ടര്‍­ബോള്‍­ട്ട് സേന­യെ വ്യാ­പ­ക­മാ­യി വി­ന്യ­സി­ക്കാന്‍ തീ­രു­മാ­ന­മായി. കാഞ്ഞിരക്കൊല്ലി മേഖലയില്‍ മാവോയി­സ്­റ്റുകളെ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടക ആന്റി നക്‌­സല്‍ ഫോഴ്‌­സും കേരള തണ്ടര്‍ബോള്‍ട്ടും പരിശോധന നട­ത്തി­വ­രി­ക­യാ­ണ്.

അതിര്‍ത്തി മേഖലകളിലുള്ള ഏഴു ജില്ലകളിലെ 31 പോലീസ് സ്‌­റ്റേഷനുകള്‍ക്കുള്ള സുരക്ഷ ശക്തമാക്കാനാണ് തീരുമാനം. അതിര്‍ത്തി വനമേഖലയിലെ മാവോയിസ്റ്റ് വേട്ടക്ക് കര്‍ണാടക പോലീസുമായി യോജിച്ച് നീ­ങ്ങാനും തീ­രു­മാ­ന­മായി. ആവശ്യമെങ്കില്‍ കൂടുതല്‍ പോലീസിനെ അതിര്‍ത്തിയിലേക്കയക്കു­മെ­ന്ന് ആ­ഭ്യ­ന്ത­ര­മന്ത്രി തി­രു­വ­ഞ്ചൂര്‍ രാ­ധാ­കൃ­ഷ്­ണന്‍ അ­റി­യിച്ചു. എ­ന്നാല്‍ കേ­ര­ള­ത്തി­ലേ­ക്ക് മാ­വോ­യി­സ്­റ്റു­കള്‍ ക­ട­ന്നി­ട്ടി­ല്ലെ­ന്നും ആ­ഭ്യ­ന്ത­ര­മ­ന്ത്രാല­യം വെ­ളി­പ്പെ­ടുത്തി. ഇതുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് റി­പ്പോര്‍ട്ടിന്‍ മേല്‍ ഡി. ജി. പി, ഇന്റലിജന്‍സ് ഡി. ജി. പി എന്നിവരുമായി നടത്തി­യ ചര്‍ചക്ക് ശേ­ഷ­മാണ് ആഭ്യന്തരമന്ത്രി ഇക്കാര്യം അറിയി­ച്ച­ത്.

അങ്ങി­നെ തണ്ടര്‍­ബോ­ള്‍­ട്ടിനും പ­ണി­യാ­യി
കേരള-കര്‍ണാടക അതിര്‍ത്തി വരെ മാവോയിസ്റ്റുകള്‍ വന്നി­രുന്നു. എന്നാല്‍ അവര്‍ കേരളത്തിലേക്ക് കടന്നിട്ടില്ല. എങ്കി­ലും കേരള-കര്‍ണാടക പോലീസ് സംയുക്ത നീക്കത്തിനായി ഓരോ സേനക്കും ഓരോ മേഖല വേര്‍തിരിച്ചുനല്‍കാന്‍ ധാരണയാ­യ­തായും മന്ത്രി അറിയിച്ചു. അ­തിര്‍­ത്തി മേ­ഖ­ല­ക­ളില്‍ പരിശോധന നടത്തുന്ന സംഘത്തിന് ആര് നിര്‍ദേശം നല്‍കണമെന്നതടക്കമുള്ള കാര്യ­ങ്ങ­ളിലും ധാരണയാ­യി­ട്ടു­ണ്ട്.

അങ്ങി­നെ തണ്ടര്‍­ബോ­ള്‍­ട്ടിനും പ­ണി­യാ­യി

കര്‍ണാടകത്തിലെയും കേരളത്തിലെയും ഉന്നത പോലീസ് മേധാവി­കള്‍ അ­താ­ത് ദി­വ­സ­ങ്ങ­ളില്‍ പുതിയ തന്ത്രങ്ങള്‍ തീരുമാനിക്കുമെന്നും മന്ത്രി തിരുവഞ്ചൂര്‍ അ­റി­യിച്ചു. അതിനി­ടെ മാ­വോ­യി­സ്റ്റ് സംഘം കുടകിലേക്ക് കടന്നിരിക്കാമെന്ന സൂചനയില്‍ ഉടുമ്പ പുഴയോരം, കാലിയാര്‍ മലയിടുക്ക് എന്നീ മേഖലയില്‍ കര്‍ണാടക സേനയും പരിശോധന ന­ട­ത്തി­വ­രി­ക­യാണ്.
അങ്ങി­നെ തണ്ടര്‍­ബോ­ള്‍­ട്ടിനും പ­ണി­യാ­യി

Keywords:  Maoists, Presents, Thunder bolt force, Minister Thiruvanchoor Radhakrishnan, Kanjirakolli, Karnataka anti naxal force, Intelligence report, Kerala-Karnataka, DGP, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia