Ayyappa | കാട്ടിൽ നിന്ന് കൊട്ടാരത്തിൽ വളർന്ന മണികണ്ഠൻ; ശബരിമല അയ്യപ്പന്റെ ഐതിഹ്യം അറിയാം

 


ശബരിമല: (KVARTHA) പുണ്യം തേടി ശബരിമലയിലേക്ക് തീർഥാടക പ്രവാഹമാണിപ്പോൾ. ധര്‍മ്മശാസ്താവായ അയ്യപ്പനെ ഒരു നോക്കു കാണാന്‍ എല്ലാ വര്‍ഷവും ജാതിമതഭേദമെന്യേ കോടിക്കണക്കിനു ഭക്തര്‍ ഇരുമുടിക്കെട്ടും ജമന്തിമാലയും ധരിച്ച് ശബരിമലയിലെത്തുന്നു. പാണ്ഡ്യ രാജവംശത്തിൽ നിന്ന് വേർപിരിഞ്ഞ് ഇന്നത്തെ പത്തനംതിട്ടയിൽ സ്ഥിരതാമസമാക്കിയ പന്തളം രാജവംശവുമായി ബന്ധപ്പെട്ടതാണ് ശബരിമല അയ്യപ്പന്റെ ഐതിഹ്യം. പന്തളം രാജാവും രാജ്ഞിയും കുട്ടികളില്ലാത്തവരായിരുന്നുവെന്നാണ് വിശ്വാസം.

Ayyappa | കാട്ടിൽ നിന്ന് കൊട്ടാരത്തിൽ വളർന്ന മണികണ്ഠൻ; ശബരിമല അയ്യപ്പന്റെ ഐതിഹ്യം അറിയാം

ഒരു ദിവസം രാജാവ് വേട്ടയാടാൻ പോയപ്പോൾ കാട്ടിൽ നദിക്കരയിൽ കരയുന്ന ഒരു കുഞ്ഞിനെ കണ്ടുവെന്നതാണ് ഐതിഹ്യം. അന്വേഷിച്ചപ്പോൾ, ഒരു സന്ന്യാസി രാജാവിനോട് കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുപോയി സ്വന്തം മകനായി വളർത്താൻ ഉപദേശിച്ചു. തുടർന്ന് രാജാവ് അത് സ്വീകരിക്കുകയും കുട്ടിക്ക് മണികണ്ഠൻ എന്ന് പേരിടുകയും ചെയ്തു. കുട്ടി പന്തളത്തെ രാജകുമാരനായി വളർന്നു.

മണികണ്ഠന് 12 വയസായപ്പോൾ, പന്തളത്തെ രാജ്ഞിക്ക് പെട്ടെന്ന് അസുഖം പിടിപെട്ടു, രാജ്ഞിയെ ചികിത്സിക്കുന്ന വൈദ്യൻ പുലിപ്പാല്‍ ചികിത്സയ്ക്കായി ശുപാർശ ചെയ്തു. കാട്ടിൽ നിന്ന് പുലിപ്പാല്‍ കൊണ്ടുവരാൻ എല്ലാവരും ഒഴിഞ്ഞുമാറിയപ്പോൾ മണികണ്ഠൻ അതിന് സന്നദ്ധനായി. ഒടുവിൽ മരുന്ന് കൊണ്ടുവരിക മാത്രമല്ല, പുലികളോടൊത്ത് വരികയും ചെയ്തു.

ഇതോടെ രാജാവ്, വളർത്തുമകൻ സാധാരണ കുട്ടിയല്ലെന്ന് മനസിലാക്കി. ഐതിഹ്യമനുസരിച്ച്, രാജ്യവും ഭൗതിക സമ്പത്തും ഉപേക്ഷിച്ച് സന്യാസിയാകാനുള്ള ആഗ്രഹം മണികണ്ഠൻ പ്രകടിപ്പിക്കുന്നു. രാജാവ് പിന്നീട് തന്റെ മകനുവേണ്ടി 30 കിലോമീറ്റർ അകലെയുള്ള ഒരു കുന്നിൻ മുകളിൽ ശ്രീകോവിൽ പണിയുന്നു, അത് ഒടുവിൽ ശബരിമലയായി മാറി, അവിടെ മണികണ്ഠൻ ദിവ്യരൂപം നേടുകയും അയ്യപ്പനാകുകയും ചെയ്തുവെന്നാണ് വിശ്വാസം.

Keywords: News, Kerala, Ayyappa, Sabarimala, Ritulas, Religion, Sabarimala, River,   The lore of Ayyappa.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia