ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
റാന്നി: (www.kvartha.com 30.12.2021) ബുധനാഴ്ച രാവിലെ പത്തനംതിട്ട ആങ്ങമൂഴിയില്‍ ആട്ടിന്‍കൂട്ടില്‍നിന്നും പിടിയിലായ പുലി ചത്തു. അവശനിലയിലായതിനെ തുടര്‍ന്ന് ചികിത്സ കഴിഞ്ഞ് കോന്നിയിലെത്തിച്ച പുലി വ്യാഴാഴ്ച പുലര്‍ച്ച നാലു മണിയോടെയാണ് ചത്തത്. കാലില്‍ തറച്ചിരുന്ന മുള്ളന്‍പന്നിയുടെ മുള്ള് ചികിത്സയ്ക്കിടെ നീക്കിയിരുന്നു.
തിരികെ രാത്രി രണ്ട് മണിയോടെയാണ് കോന്നിയിലെ ആനക്കൂട്ടില്‍ എത്തിച്ചത്. ആങ്ങമൂഴി തിരുവല്ലാലുങ്കല്‍ സുരേഷിന്റെ വീട്ടിലെ ആട്ടിന്‍കൂട്ടിലാണ് ബുധനാഴ്ച രാവിലെ 7.30ഓടെ പുലിയെ കണ്ടത്. സുരേഷിന്റെ ഭാര്യ ചന്ദ്രിക ആടിനു തീറ്റ കൊടുക്കാന്‍ എത്തിയപ്പോള്‍ ഇറങ്ങിയോടുകയായിരുന്നു.
തിരികെ രാത്രി രണ്ട് മണിയോടെയാണ് കോന്നിയിലെ ആനക്കൂട്ടില്‍ എത്തിച്ചത്. ആങ്ങമൂഴി തിരുവല്ലാലുങ്കല്‍ സുരേഷിന്റെ വീട്ടിലെ ആട്ടിന്‍കൂട്ടിലാണ് ബുധനാഴ്ച രാവിലെ 7.30ഓടെ പുലിയെ കണ്ടത്. സുരേഷിന്റെ ഭാര്യ ചന്ദ്രിക ആടിനു തീറ്റ കൊടുക്കാന്‍ എത്തിയപ്പോള്‍ ഇറങ്ങിയോടുകയായിരുന്നു.
പിന്നീട് ഫോറസ്റ്റ് അധികൃതരെ വിവരം അറിയിക്കുകയും സ്ഥലത്തെത്തിയശേഷം ടാര്‍പോളിന്‍ ഷീറ്റ് ഇട്ട് കുടുക്കുകയുമായിരുന്നു. പിന്നീട് കൊല്ലം ജില്ലാ വെറ്റിനറി ആശുപത്രിയില്‍ എത്തിച്ചാണ് കാലില്‍ തറച്ച മുള്ള് പുറത്തെടുത്തത്.
Keywords: The captured leopard died from the sheepfold, Pathanamthitta, News, Local News, Dead, Dead Body, Hospital, Treatment, Forest, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.