കൊലക്കേസില്‍ പ്രതികളായ അഭിഭാഷക ദമ്പതികളെ കുടുക്കിയത് ടാക്‌സി ഡ്രൈവര്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോവളം:  തട്ടിപ്പ് ,കൊലപാതകം എന്നീ കേസുകളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന  തമിഴ് അഭിഭാഷക ദമ്പതികളെ കുടുക്കിയത് ടാക്‌സി ഡ്രൈവര്‍. കോയമ്പത്തൂര്‍ സ്വദേശി രാജവേല്‍ (47), ഭാര്യ മോഹന (38) എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റ് നടക്കുമ്പോള്‍ ഇവരോടൊപ്പം  നാലും എട്ടും വയസ്സുള്ള മക്കളും ഉണ്ടായിരുന്നു.

ഒഡീഷയില്‍ 12 കോടി രൂപ തട്ടിപ്പു നടത്തി മുങ്ങിയ കേസിലെ പ്രതിയായിരുന്നു രാജവേലിന്റെ ഭാര്യ  മോഹന. ഇവരെ  കേസില്‍ നിന്നു രക്ഷപ്പെടുത്താനായി രാജവേല്‍ മറ്റൊരു സ്ത്രീയെ കൊലപ്പെടുത്തുകയും അതിനുശേഷം ഭാര്യ മരിച്ചതായി രേഖയുണ്ടാക്കുകയും ചെയ്തു. മാത്രമല്ല ഭൂമി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് മണിവേല്‍ എന്നയാളെയും രാജവേല്‍  കൊലപ്പെടുത്തിയിരുന്നു. ഈ കേസുകളുമായി ബന്ധപ്പെട്ട് രാജവേലിനെ ഒഡീഷ പോലീസ് അന്വേഷിച്ചുവരുകയായിരുന്നു.

കൊലക്കേസില്‍ പ്രതികളായ അഭിഭാഷക ദമ്പതികളെ കുടുക്കിയത് ടാക്‌സി ഡ്രൈവര്‍

തമിഴ്‌നാട് ടൂറിസ്റ്റ് ടാക്‌സിയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ദമ്പതികളെ ടാക്‌സി ഡ്രൈവര്‍ തിരിച്ചറിഞ്ഞതിനാല്‍ അവിടെ നിന്നും ദമ്പതികള്‍ രക്ഷപ്പെടാനായി ഒരു ഓട്ടോറിക്ഷയില്‍ കയറാന്‍ ശ്രമിച്ചു. എന്നാല്‍ ടാക്‌സി ഡ്രൈവര്‍ രക്ഷപ്പെടാന്‍ അനുവദിച്ചില്ല. ഒടുവില്‍ വാക്കേറ്റമായി.

തുടര്‍ന്ന് ടാക്‌സി ഡ്രൈവര്‍മാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ കോവളം എസ്‌ഐ: ബി. സുനുകുമാര്‍, അഡീ. എസ്‌ഐ അന്‍സലം എന്നിവരുള്‍പ്പെട്ട പോലീസ് സംഘം  ബീച്ച് റോഡില്‍ വെച്ച് ദമ്പതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

എന്നാല്‍ ഇവരെ ചോദ്യം ചെയ്തപ്പോള്‍ കൂടുതല്‍ വിവരങ്ങളൊന്നും പോലീസിനു ലഭിച്ചില്ല. തങ്ങള്‍ അഭിഭാഷകരാണെന്നും ഒരു കേസുമായി ബന്ധപ്പെട്ടു മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിച്ചുവരുകയാണെന്നുമാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്.

എന്നാല്‍ കസ്റ്റഡിയിലുള്ളവര്‍ കോയമ്പത്തൂര്‍ സ്വദേശികളാണെന്നുള്ള  വിവരം ഡ്രൈവറില്‍ നിന്നും മറിഞ്ഞ പോലീസ് കോയമ്പത്തൂര്‍ പോലീസുമായി ബന്ധപ്പെട്ടപ്പോഴാണു  ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞത്.

കോയമ്പത്തൂര്‍ ശിവാനന്ദ കോളനിയിലെ മാരിമുത്തുവിന്റെ ഭാര്യ അമ്മാസ (45)യെയാണു രാജവേല്‍ കൊലപ്പെടുത്തിയത്.  ഭര്‍ത്താവില്‍ നിന്നും അകന്നു കഴിഞ്ഞിരുന്ന അമ്മാസ വിവാഹമോചനം നേടിയെടുക്കാനാണ്  രാജവേലുവിനെ സമീപിച്ചത്.

2011 ഡിസംബര്‍ 11നു വൈകിട്ട് അമ്മാസയെ രാജവേല്‍ ഗോപാലപുരത്തെ ഓഫീസില്‍ വിളിച്ചുവരുത്തി. പിന്നീട്  ഡ്രൈവര്‍ പഴനിസ്വാമി, പൊന്നരശ് എന്നിവരുടെ സഹായത്തോടെ അമ്മാസയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം മൃതദേഹം വീട്ടിലെത്തിച്ച രാജവേല്‍, ഭാര്യ മോഹന മരിച്ചുവെന്നാണ് അയല്‍ക്കാരോടു പറഞ്ഞത്.

 പിറ്റേന്നു രാവിലെ ഉക്കടത്തെ വൈദ്യുതി ശ്മശാനത്തില്‍ അമ്മാസയുടെ മൃതദേഹം സംസ്‌കരിക്കുകയും നഗരസഭയില്‍ നിന്നു മോഹനയുടെ മരണ സര്‍ട്ടിഫിക്കറ്റ് വാങ്ങുകയും ചെയ്തു.  ഇതിനിടെ മാതാവിനെ കാണാനില്ലെന്നുകാട്ടി അമ്മാസയുടെ മക്കള്‍ പോലീസില്‍ പരാതി നല്‍കി.

പോലീസ് നടത്തിയ അന്വേഷണത്തില്‍ പഴനിസ്വാമിയും പൊന്നരശും അറസ്റ്റിലായി. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് രാജവേലിനു വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നകാര്യം വ്യക്തമായത്. തുടര്‍ന്ന് പോലീസ് രാജവേലിനെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതപ്പെടുത്തുകയായിരുന്നു.  പ്രതികളെ രത്‌നപുരി പോലീസ് സംഘത്തിനു കൈമാറുമെന്നു വിഴിഞ്ഞം സിഐ: സ്റ്റുവര്‍ട്ട് കീലര്‍ പറഞ്ഞു.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
സ്വന്തം വീട്ടിലെത്തിയ ഭര്‍തൃമതിയെ കാണാതായി

Keywords:  Cheating, Murder, Case, Arrest, Children, Police, Death-Certificate, Complaint, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia