ഇവിടെ പോലീസ് സ്റ്റേഷനിലേക്ക് കടക്കാന്‍ പട്ടികളുടെ അനുവാദം വേണം
Aug 15, 2012, 19:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാസര്‍കോട്: കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷന്‍-അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ എന്നിവടങ്ങളിലേക്ക് പരാതിയോ മറ്റോ നല്‍കാനായി പോകുന്നവര്‍ക്ക് സ്റ്റേഷന്‍ പരിസരത്ത് തമ്പടിച്ചിരിക്കുന്ന പട്ടികളോട് അനുവാദം ചോദിക്കേണ്ട അവസ്ഥ. കാസര്‍കോട് പോലീസ് സ്റ്റേഷന്‍ കോംപൗണ്ടില്‍ സ്ഥിരമായി പത്തോളം പട്ടികളാണ് താവളമുറപ്പിച്ചിട്ടുള്ളത്. സ്റ്റേഷനിലേക്ക് പോകുമ്പോഴും തിരിച്ചുവരുമ്പോഴും പട്ടിക്കൂട്ടം കുരച്ചുചാടുകയും അക്രമിക്കാന്‍ ശ്രമിക്കുന്നതായും ജനങ്ങളില്‍ നിന്നും പരാതി ഉയര്‍ന്നു.
കാസര്‍കോട്ട് പട്ടിപിടുത്തം നടക്കാതായിട്ട് വര്‍ഷങ്ങളായി. റെയില്‍വേ സ്റ്റേഷന്‍ പരിസരവും തെരുവ് പട്ടികളുടെ വിഹാര കേന്ദ്രങ്ങളിലൊന്നാണ്. പോലീസ് സ്റ്റേഷന്‍ കോംപൗണ്ടില്‍ കൂട്ടിയിട്ടിരിക്കുന്ന മണലിലും കസ്റ്റഡിയിലെടുത്ത് സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങള്ക്കടിയിലുമാണ് തെരുവ് പട്ടികളുടെ സുഖ നിദ്ര. പോലീസുകാര്‍ പലതവണ പട്ടികളെ കല്ലെറിഞ്ഞ് ഓടിച്ചെങ്കിലും വീണ്ടും ഇവ കൂട്ടമായി തിരിച്ചെത്തുകയാണ് ചെയ്തതെന്ന് അധികൃതര്‍ പറയുന്നു.
നഗരത്തില്‍ അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യങ്ങളില്‍ നിന്നും യഥേഷ്ടം ഭക്ഷണം ലഭിക്കാന്‍ തുടങ്ങിയത് മൂലമാണ് പട്ടികള്‍ പോലീസ് സ്റ്റേഷന്‍, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് പരിസരങ്ങളില്‍ തമ്പടിക്കുന്നത്. കാസര്‍കോട് ടൗണ്‍ ഹാളിന് സമീപം രാത്രിയായാല്‍ ആര്‍ക്കും കടന്നു പോകാനാവാത്ത സ്ഥിതിയാണ്. ഏതാണ്ട് നൂറോളം പട്ടികളാണ് ടൗണ്‍ ഹാള്‍ പരിസരത്തും തൊട്ടടുത്ത പുഴയോരത്തും താവളമാക്കിയിരിക്കുന്നത്.
കോഴിക്കടകളില്‍ നിന്നുള്ള മാലിന്യങ്ങളും അറവുമാലിന്യങ്ങളും പ്രധാനമായി തള്ളുന്നത് ടൗണ്‍ ഹാള്‍ പരിസരത്തെ പുഴയോരങ്ങളിലാണ്. പട്ടിപിടുത്തം ഉടന്‍ ആരംഭിക്കണമെന്ന ശക്തമായ ആവശ്യം നിലനില്‍ക്കുകയാണ്. തളങ്കര തെരുവത്ത് ഭാഗങ്ങളിലും തെരുവ് പട്ടികളുടെ ശല്യം മൂലം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും മദ്രസ വിദ്യാര്‍ത്ഥികള്‍ക്കും പഠനത്തിന് പോകാന്‍ കഴിയാത്ത സാഹചര്യമാണ്.
അമ്പലത്തറ പോലീസ് സ്റ്റേഷനില്‍ പോകാന്‍ പരാതിക്കാര്‍ മടി കാണിക്കുകയാണ്. പോലീസുകാരെ ഭയന്നല്ല മറിച്ച് തെരുവ് നായ്ക്കളെ പേടിച്ച്. അമ്പലത്തറ പോലീസ് സ്റ്റേഷന്‍ പരിസരം തെരുവ് നായ്ക്കളുടെ താവളമായി മാറിയിരിക്കുകയാണ്.
പരാതിയുമായി സ്റ്റേഷനിലേക്ക് പോകുന്നവര്‍ക്ക് നേരെ പടുകൂറ്റന്‍ നായ്ക്കള്‍ കുരച്ചു ചാടുന്നത് പതിവായി കഴിഞ്ഞു. ഇതുകാരണം സ്റ്റേഷനിലേക്ക് പോകാന്‍ കഴിയാതെ പിന്തിരിഞ്ഞോടുന്ന പരാതിക്കാരുടെ എണ്ണവും കുറവല്ല. പോലീസ് സ്റ്റേഷിനില്‍ പോകാതെ തന്നെ ജനസേവന കേന്ദ്രത്തില്‍ പരാതി നല്‍കാനുള്ള സംവിധായം ഒരുക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത് പട്ടികളെ പേടിച്ചാണോ എന്ന് താമശപറയുന്നവരുമുണ്ട്.
കഴിഞ്ഞ ദിവസം പരാതിയുമായി സ്റ്റേഷനിലേക്ക് പോവുകയായിരുന്ന മധ്യവയസ്‌കന് നേരെ സ്റ്റേഷന്‍ പരിസരത്തെ പാറക്കല്ലില്‍ ഇരിക്കുകയായിരുന്ന നായ ചാടി വീണിരുന്നു. ഇതേതുടര്‍ന്ന് ഭയന്നോടിയ ഇദ്ദേഹത്തിന് പിറകെ നായയും കുതിച്ചു പാഞ്ഞു. നായയുടെ കടിയേല്‍ക്കുമെന്ന് ഉറപ്പായ ഘട്ടത്തില്‍ പരാതിക്കാരന്‍ വലിയ ഉരുളന്‍ കല്ലെടുത്ത് ശക്തിയായി എറിഞ്ഞതോടെയാണ് നായ പിന്തിരിഞ്ഞത്.
പോലീസ് സ്റ്റേഷന്‍ വളപ്പില്‍ നാലുഭാഗങ്ങളില്‍ നിന്നുമായി സംഘം ചേര്‍ന്നാണ് തെരുവ് നായ്ക്കള്‍ എത്തുന്നത്. ദിവസവും നായ്ക്കള്‍ കടിപിടി കൂടുന്നത് പതിവ് കാഴ്ചയാണ്. നായകള്‍ക്കിടയിലൂടെയാണ് പരാതിക്കാര്‍ക്ക് സ്റ്റേഷനിലേക്ക് പോകേണ്ടത്. പരാതി നല്‍കാതെ നിര്‍വ്വാഹമില്ലാത്ത സ്ഥിതിയിലുള്ളവര്‍ കൈയ്യില്‍ വടിയുമായി സ്റ്റേഷനിലേക്ക് പോകേണ്ടി വരുന്നു. ആക്രമിക്കാന്‍ വരുന്ന നായ്ക്കളെ തുരത്താനാണ് പരാതിക്കാര്‍ കൈയ്യില്‍ വടി കരുതുന്നത്. കഴിഞ്ഞ ദിവസം സ്റ്റേഷനിലെത്തിയ ഒരാള്‍ക്ക് തിരിച്ചുപൊകാനായി പട്ടിയെ തുരത്താന്‍ പൊലീസുകാരോട് ലാത്തി ചോദിച്ച സംഭവവുമുണ്ടായി.
കൂട്ടാമായെത്തുന്ന നായ്ക്കളെ നേരിടാന്‍ വടക്കന്‍പാട്ടിലെ അഭ്യാസ പ്രകടനങ്ങള്‍ പോലുള്ള അടിതടകള്‍ നടത്തേണ്ടി വരുന്ന ഗതികേടില്‍ വരെ ചിലര്‍ എത്തിച്ചേരുന്നു. പോലീസുകാര്‍ക്ക് പോലും നായ്ക്കള്‍ ഭീഷണിയായി മാറിയിട്ടുണ്ട്. ഇതിനു പുറമെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും നായ്ക്കളുടെ ആക്രമണം നേരിടേണ്ടി വരുന്നു.
നായ്ക്കളെ ഭയന്ന് സ്‌കൂളില്‍ പോകാന്‍ പോലും കഴിയാത്ത സ്ഥിതിയിലാണ് ചില വിദ്യാര്‍ത്ഥികള്‍. നിരവധി വളര്‍ത്തു മൃഗങ്ങളെ നായ്ക്കള്‍ ആക്രമിച്ചിട്ടുണ്ട്. ഇതിനെതിരെ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയാലും ഫലമുണ്ടാകുന്നില്ല. അമ്പലത്തറയിലെ ഒരു വീട്ടമ്മക്കും ഇരിയയിലെ പത്രഏജന്റ് രാധാകൃഷ്ണനും കഴിഞ്ഞ ദിവസം തെരുവ് നായ്ക്കളുടെ കടിയേറ്റിരുന്നു. അമ്പലത്തറക്കും ഇരിയക്കും പുറമെ പറക്കളായി, കാലിച്ചാനടുക്കം, ഏഴാം മൈല്‍, തായന്നൂര്‍ തുടങ്ങിയ പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം അതിരൂക്ഷമാണ്.
അമ്പലത്തറ പോലീസ് സ്റ്റേഷനില്‍ പോകാന്‍ പരാതിക്കാര്‍ മടി കാണിക്കുകയാണ്. പോലീസുകാരെ ഭയന്നല്ല മറിച്ച് തെരുവ് നായ്ക്കളെ പേടിച്ച്. അമ്പലത്തറ പോലീസ് സ്റ്റേഷന്‍ പരിസരം തെരുവ് നായ്ക്കളുടെ താവളമായി മാറിയിരിക്കുകയാണ്.
പരാതിയുമായി സ്റ്റേഷനിലേക്ക് പോകുന്നവര്‍ക്ക് നേരെ പടുകൂറ്റന്‍ നായ്ക്കള്‍ കുരച്ചു ചാടുന്നത് പതിവായി കഴിഞ്ഞു. ഇതുകാരണം സ്റ്റേഷനിലേക്ക് പോകാന്‍ കഴിയാതെ പിന്തിരിഞ്ഞോടുന്ന പരാതിക്കാരുടെ എണ്ണവും കുറവല്ല. പോലീസ് സ്റ്റേഷിനില്‍ പോകാതെ തന്നെ ജനസേവന കേന്ദ്രത്തില്‍ പരാതി നല്‍കാനുള്ള സംവിധായം ഒരുക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത് പട്ടികളെ പേടിച്ചാണോ എന്ന് താമശപറയുന്നവരുമുണ്ട്.
കഴിഞ്ഞ ദിവസം പരാതിയുമായി സ്റ്റേഷനിലേക്ക് പോവുകയായിരുന്ന മധ്യവയസ്‌കന് നേരെ സ്റ്റേഷന്‍ പരിസരത്തെ പാറക്കല്ലില്‍ ഇരിക്കുകയായിരുന്ന നായ ചാടി വീണിരുന്നു. ഇതേതുടര്‍ന്ന് ഭയന്നോടിയ ഇദ്ദേഹത്തിന് പിറകെ നായയും കുതിച്ചു പാഞ്ഞു. നായയുടെ കടിയേല്‍ക്കുമെന്ന് ഉറപ്പായ ഘട്ടത്തില്‍ പരാതിക്കാരന്‍ വലിയ ഉരുളന്‍ കല്ലെടുത്ത് ശക്തിയായി എറിഞ്ഞതോടെയാണ് നായ പിന്തിരിഞ്ഞത്.
പോലീസ് സ്റ്റേഷന്‍ വളപ്പില്‍ നാലുഭാഗങ്ങളില്‍ നിന്നുമായി സംഘം ചേര്‍ന്നാണ് തെരുവ് നായ്ക്കള്‍ എത്തുന്നത്. ദിവസവും നായ്ക്കള്‍ കടിപിടി കൂടുന്നത് പതിവ് കാഴ്ചയാണ്. നായകള്‍ക്കിടയിലൂടെയാണ് പരാതിക്കാര്‍ക്ക് സ്റ്റേഷനിലേക്ക് പോകേണ്ടത്. പരാതി നല്‍കാതെ നിര്‍വ്വാഹമില്ലാത്ത സ്ഥിതിയിലുള്ളവര്‍ കൈയ്യില്‍ വടിയുമായി സ്റ്റേഷനിലേക്ക് പോകേണ്ടി വരുന്നു. ആക്രമിക്കാന്‍ വരുന്ന നായ്ക്കളെ തുരത്താനാണ് പരാതിക്കാര്‍ കൈയ്യില്‍ വടി കരുതുന്നത്. കഴിഞ്ഞ ദിവസം സ്റ്റേഷനിലെത്തിയ ഒരാള്‍ക്ക് തിരിച്ചുപൊകാനായി പട്ടിയെ തുരത്താന്‍ പൊലീസുകാരോട് ലാത്തി ചോദിച്ച സംഭവവുമുണ്ടായി.
കൂട്ടാമായെത്തുന്ന നായ്ക്കളെ നേരിടാന്‍ വടക്കന്‍പാട്ടിലെ അഭ്യാസ പ്രകടനങ്ങള്‍ പോലുള്ള അടിതടകള്‍ നടത്തേണ്ടി വരുന്ന ഗതികേടില്‍ വരെ ചിലര്‍ എത്തിച്ചേരുന്നു. പോലീസുകാര്‍ക്ക് പോലും നായ്ക്കള്‍ ഭീഷണിയായി മാറിയിട്ടുണ്ട്. ഇതിനു പുറമെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും നായ്ക്കളുടെ ആക്രമണം നേരിടേണ്ടി വരുന്നു.
നായ്ക്കളെ ഭയന്ന് സ്‌കൂളില്‍ പോകാന്‍ പോലും കഴിയാത്ത സ്ഥിതിയിലാണ് ചില വിദ്യാര്‍ത്ഥികള്‍. നിരവധി വളര്‍ത്തു മൃഗങ്ങളെ നായ്ക്കള്‍ ആക്രമിച്ചിട്ടുണ്ട്. ഇതിനെതിരെ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയാലും ഫലമുണ്ടാകുന്നില്ല. അമ്പലത്തറയിലെ ഒരു വീട്ടമ്മക്കും ഇരിയയിലെ പത്രഏജന്റ് രാധാകൃഷ്ണനും കഴിഞ്ഞ ദിവസം തെരുവ് നായ്ക്കളുടെ കടിയേറ്റിരുന്നു. അമ്പലത്തറക്കും ഇരിയക്കും പുറമെ പറക്കളായി, കാലിച്ചാനടുക്കം, ഏഴാം മൈല്‍, തായന്നൂര്‍ തുടങ്ങിയ പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം അതിരൂക്ഷമാണ്.
Keywords: Street dog, Police, Kasaragod, Railway station, Kerala, Ambalathara, Malayalam News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.


