നക്ഷത്ര­ത്തെ ക­ണ്ടെത്തി­യ മ­ല­യാളി പെണ്‍­കു­ട്ടി

 


നക്ഷത്ര­ത്തെ ക­ണ്ടെത്തി­യ മ­ല­യാളി പെണ്‍­കു­ട്ടി
എ­ടക്ക­ര (മ­ല­പ്പുറം): മ­ല­പ്പുറ­ത്ത് നി­ന്നു­ള്ള ന­സ്‌ലീം എ­ന്ന പെണ്‍­കു­ട്ടി ഇ­ന്ദ്ര­നീ­ലം പോ­ലൊ­രു ന­ക്ഷ­ത്ര­ത്തെ ക­ണ്ടെ­ത്തി­യി­രി­ക്കുന്നു. ന­സ്‌­ലിമും കൂ­ട്ടു­കാരും ക­ണ്ടെത്തി­യ പുതി­യ ന­ക്ഷ­ത്ര­ത്തി­ന് ശാ­സ്­ത്ര ലോ­കം നല്‍കി­യ പേ­രാ­ണ് സിര്‍­ക്കോ­ണി­യം സ്­റ്റാര്‍. അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റ് ക്യൂന്‍ യൂണിവേഴ്‌­സിറ്റിയില്‍ നടത്തിയ പഠനത്തിലായിരുന്നു ഈ ക­ണ്ടെത്തല്‍.

'ഹോട്ട് സബ്ഡ് വാര്‍ഫ്' ഇനത്തില്‍പ്പെട്ട നക്ഷത്രങ്ങളുടെ പഠനത്തില്‍ പി.എച്ച്.ഡി നേടാനാണ് 2008­ല്‍ നസ്‌­ലിം അയര്‍ലന്‍ഡിലെത്തിയത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ആര്‍മാഗ് ഒബ്‌­സര്‍വേറ്ററിയിലെ ഡോ. സൈമണ്‍ ജെഫ്‌­റിയായിരുന്നു ഗൈഡ്. ഗവേഷണം പുരോഗമിക്കുമ്പോഴാണ് 'ഇരട്ട വെള്ളക്കുള്ളന്മാര്‍' എന്നറിയപ്പെടുന്ന വയസ്സന്‍ നക്ഷത്രങ്ങളിലേക്ക് ശ്രദ്ധ തിരിഞ്ഞത്. ഇതിനിടയില്‍ പ്രത്യേക തരംഗ ദൈര്‍ഘ്യവും മറ്റ് ചില സവിശേഷതകളുമുള്ള ഒരു നക്ഷത്രം ശ്രദ്ധയില്‍പ്പെട്ടു. അതോടെ പഠനം ഈ വഴിക്ക് നീങ്ങി. പി.എച്ച്.ഡിയുടെ വിഷയവും ഈ നക്ഷത്രത്തെക്കുറിച്ചായി.

1920­കളില്‍ നടന്ന ചില പഠനങ്ങള്‍ ഇവരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിന്റെ സഹായത്താല്‍, നക്ഷത്രം നിറയെ സിര്‍ക്കോണിയം മൂലകമാണെന്ന് തിരിച്ചറിഞ്ഞു. ക്യൂന്‍ യൂണിവേഴ്‌­സിറ്റിയിലെ പ്രൊഫ. അലന്‍ ഹിബേര്‍ട്ട് ഈ മൂലകത്തിന്റെ അറ്റോമിക സ്വഭാവം നിര്‍ണയിച്ചു. സൂര്യനില്‍ കാണുന്നതിന്റെ പതിനായിരം മടങ്ങ് സിര്‍ക്കോണിയം മൂലകം ഈ നക്ഷത്രത്തി­ലു­ണ്ടെന്ന് കണ്ടെത്തി. മൂലകത്തിന്റെ കേന്ദ്രത്തില്‍ ഹീലിയം കത്തുന്നു. ബാക്കിയുള്ള ഭാഗം മേഘാവൃതംപോലെ സിര്‍ക്കോണിയവും. അങ്ങ­നെ സിര്‍­ക്കോ­ണി­യം സ്­റ്റാര്‍ ശാ­സ്ത്ര­ലോ­ക­ത്തേ­ക്ക് പിറ­ന്നു വീണു.

ബെല്‍ജിയം ബ്രൂക്‌­സ്‌­ലെസ് യൂണിവേഴ്‌­സിറ്റിയിലെ നദാലിയ ബഹ്‌­റ, ക്യൂന്‍ യൂണിവേഴ്‌­സിറ്റിയിലെ അലന്‍ ഹിബേര്‍ട്ട് എന്നിവരായിരുന്നു സഹപ്രവര്‍ത്തകര്‍. 2011 സപ്തംബറില്‍ ഡോക്ടറേറ്റ് പൂര്‍ത്തിയാക്കി.

ചുങ്കത്തറ മാര്‍ത്തോമ കോളേജില്‍നിന്ന് ബി.എസ്‌­സി ഫിസിക്‌­സും കോട്ടയം മഹാത്മ യൂണിവേഴ്‌­സിറ്റിയില്‍നിന്ന് എം.എസ്‌­സി ഫിസിക്‌­സും നേടിയശേഷം ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആസ്‌­ട്രോ ഫിസിക്‌­സില്‍ റിസര്‍ച്ച് അസിസ്റ്റന്റായിരുന്നു നസ്‌­ലിം. അവിടെനിന്നാണ് ഫെല്ലോഷിപ്പോടെ പി.എച്ച്.ഡിക്കായി അയര്‍ലന്‍ഡില്‍ എത്തിയത്.

പിതാവ് ബീരാന്‍കുട്ടി എടക്കരയില്‍ ഡക്കറേഷന്‍ സ്ഥാപനം നടത്തുന്നു. ഉമ്മ മറിയക്കുട്ടി.

കടപ്പാട്: മാതൃഭൂമി 

Keywords:  Girl, Malappuram, Friends, University, Study, Researchers, Bangalore, Father, Mother, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia