വീണ്ടും തരൂരിന്റെ ഇംഗ്‌ളീഷ് മയം; 'നിഷ്‌കളങ്കത'യില്‍ കുഴങ്ങി സോഷ്യല്‍ മീഡിയ, പ്രയോഗം തെറ്റാണെന്ന് ട്വീറ്റ് ചെയ്തവര്‍ക്ക് മുന്നില്‍ ശരിയായ അര്‍ത്ഥം അറിയിച്ച് ശശി തരൂര്‍
Aug 1, 2019, 17:01 IST
തിരുവനന്തപുരം: (www.kvartha.com 01.08.2019) ശശി തരൂരിന്റെ ഇംഗ്ലീഷ് ഭാഷാ പ്രയോഗത്തില്‍ കുഴങ്ങി സോഷ്യല്‍ മീഡിയ. തരൂര്‍ നടത്തിയ നിഷ്‌കളങ്കത നഷ്ടമായി (Loss of innocence) എന്ന പ്രയോഗമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ഉത്തര്‍പ്രദേശിലെ ഉന്നാവിലെ പെണ്‍കുട്ടിയെ കുറിച്ച് തരൂര്‍ ട്വീറ്റ് ചെയ്തിരുന്നു. 'ഉന്നാവിന്റെ പുത്രിയുടെ ക്ഷേമത്തിനു വേണ്ടി സര്‍ക്കാര്‍ കുറച്ചുകൂടി കരുതല്‍ കാണിക്കണം. കഴിഞ്ഞ വര്‍ഷം അവള്‍ക്ക് നിഷ്‌കളങ്കത നഷ്ടമായി, മാതാപിതാക്കളെയും ബന്ധുക്കളെയും അഭിഭാഷകനെയും നഷ്ടമായി. ഇപ്പോള്‍ അവള്‍ സ്വന്തം ജീവനും അഭിമാനത്തിനും വേണ്ടി പോരാടുകയാണ്. സര്‍ക്കാറിന് കഴിയാവുന്ന ഏറ്റവും മികച്ച ചികിത്സയും പിന്തുണയും അവള്‍ അര്‍ഹിക്കുന്നുണ്ട്' എന്നതായിരുന്നു ട്വിറ്ററില്‍ കുറിച്ചത്.
ഇതില്‍ 'നിഷ്‌കളങ്കത നഷ്ടം' (Lost her innocence) എന്ന പ്രയോഗത്തിലൂടെ ബലാത്സംഗത്തിനിരയാവുക വഴി പെണ്‍കുട്ടി കളങ്കപ്പെട്ടു എന്നാണ് കരുതിയത്. ട്വീറ്റിനു കീഴില്‍ അവര്‍ ഇക്കാര്യം ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഇതിന് തരൂര്‍ നല്‍കിയ വിശദീകരണം ഇങ്ങനെയാണ്, 'വിമര്‍ശകരോട്: നിഷ്‌കളങ്കത നഷ്ടമാവുകയെന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ലോകത്തെപ്പറ്റിയുള്ള നമ്മുടെ വ്യാമോഹങ്ങള്‍ അവസാനിച്ചു എന്നാണ്. ഈ ലോകം സുരക്ഷിതവും സ്നേഹപൂര്‍ണവുമായ ലോകമെന്നാണ് ഒരു കുട്ടി വിചാരിക്കുന്നത്, കാരണം വീട്ടില്‍ അവള്‍ക്ക് അതൊക്കെയുണ്ട്. പിന്നീട് അവള്‍ ഭീഷണിക്കിരയാവുന്നു, ആക്രമിക്കപ്പെടുന്നു, കയ്യേറ്റം ചെയ്യപ്പെടുന്നു, അല്ലെങ്കില്‍ ബലാത്സംഗം ചെയ്യപ്പെടുന്നു. അതോടെ അവള്‍ക്ക് വിശ്വാസം നഷ്ടമാവുകയും അവള്‍ ജനങ്ങളെ ഭയപ്പെടാന്‍ തുടങ്ങുകയും ചെയ്യുകയാണ്. അവള്‍ക്ക് അവളുടെ നിഷ്‌കളങ്കത നഷ്ടമാവുന്നു.'
Keywords: News, Kerala, Thiruvananthapuram, Shashi Taroor, Twitter, Social Network, Media, Government, Shashi tharur's English knowledge again viral in Social media
ഇതില്‍ 'നിഷ്‌കളങ്കത നഷ്ടം' (Lost her innocence) എന്ന പ്രയോഗത്തിലൂടെ ബലാത്സംഗത്തിനിരയാവുക വഴി പെണ്‍കുട്ടി കളങ്കപ്പെട്ടു എന്നാണ് കരുതിയത്. ട്വീറ്റിനു കീഴില്‍ അവര്‍ ഇക്കാര്യം ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഇതിന് തരൂര്‍ നല്‍കിയ വിശദീകരണം ഇങ്ങനെയാണ്, 'വിമര്‍ശകരോട്: നിഷ്‌കളങ്കത നഷ്ടമാവുകയെന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ലോകത്തെപ്പറ്റിയുള്ള നമ്മുടെ വ്യാമോഹങ്ങള്‍ അവസാനിച്ചു എന്നാണ്. ഈ ലോകം സുരക്ഷിതവും സ്നേഹപൂര്‍ണവുമായ ലോകമെന്നാണ് ഒരു കുട്ടി വിചാരിക്കുന്നത്, കാരണം വീട്ടില്‍ അവള്‍ക്ക് അതൊക്കെയുണ്ട്. പിന്നീട് അവള്‍ ഭീഷണിക്കിരയാവുന്നു, ആക്രമിക്കപ്പെടുന്നു, കയ്യേറ്റം ചെയ്യപ്പെടുന്നു, അല്ലെങ്കില്‍ ബലാത്സംഗം ചെയ്യപ്പെടുന്നു. അതോടെ അവള്‍ക്ക് വിശ്വാസം നഷ്ടമാവുകയും അവള്‍ ജനങ്ങളെ ഭയപ്പെടാന്‍ തുടങ്ങുകയും ചെയ്യുകയാണ്. അവള്‍ക്ക് അവളുടെ നിഷ്‌കളങ്കത നഷ്ടമാവുന്നു.'
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )The government should show much more concern for the well-being of #UnnaoKiBeti. In the last year she has lost her innocence, her parents, relatives& lawyer, & is still fighting for her life &dignity. She deserves support & the best medical attention that the Govt can provide.— Shashi Tharoor (@ShashiTharoor) July 31, 2019
Keywords: News, Kerala, Thiruvananthapuram, Shashi Taroor, Twitter, Social Network, Media, Government, Shashi tharur's English knowledge again viral in Social media
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.