ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 09.10.2021) സ്വര്‍ണക്കടത്തുകേസിലെ പ്രതി സന്ദീപ് നായര്‍ ജയില്‍ മോചിതനായി. കോഫെപോസ തടവ് അവസാനിച്ചതിനെ തുടര്‍ന്നാണ് ജയില്‍ മോചനം. പൂജപ്പുര ജയിലില്‍ കഴിഞ്ഞിരുന്ന സന്ദീപ് മാധ്യമങ്ങളോട് സംസാരിച്ചു. കോടതിയില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണെന്നും മറ്റുള്ള കാര്യങ്ങള്‍ പിന്നീട് പറയാമെന്നും സന്ദീപ് മാധ്യമങ്ങളോട് പറഞ്ഞു.
സ്വര്‍ണക്കടത്തു കേസിലും ഡോളര്‍ കടത്തു കേസിലും എന്‍ഐഎ കേസിലും സന്ദീപിനു ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ കോഫെപോസ പ്രകാരം ഒരു വര്‍ഷത്തെ കരുതല്‍ തടങ്കലിലായിരുന്നു. ആ കാലാവധി അവസാനിച്ചതോടെയാണ് ജയില്‍ മോചിതനായത്. സന്ദീപിന്റെ കോഫെപോസ ഹൈകോടതി റദ്ദാക്കിയിരുന്നില്ല.
കേസിലെ മറ്റൊരു പ്രതി സ്വപ്‌ന സുരേഷിന്റെ കോഫെപോസ ഹൈകോടതി റദ്ദാക്കിയിരുന്നു. അതുകൊണ്ട് സ്വപ്‌നയ്ക്ക് പുറത്തിറങ്ങാനായില്ല. എന്‍ഐഎ കേസില്‍ സന്ദീപിനെ മാപ്പു സാക്ഷിയാക്കിയിട്ടുണ്ട്.
Keywords: Sandeep Nair, accused in gold smuggling case, released from jail, Thiruvananthapuram, News, Jail, Accused, Media, High Court of Kerala, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

